ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൦ —

എന്നു പറഞ്ഞു അവളുടെ കരച്ചലും ശ്മശാനത്തിങ്കൽ
വെച്ചു കരയേണ്ടതിന്നു പോകുന്നു എന്നു വിചാരി
ച്ചു അവരെ ആശ്വസിപ്പിപ്പാൻ കൂട വന്ന യഹൂദ
ന്മാരുടെ വ്യസനവും കണ്ടപ്പൊൾ, യേശു ഞരങ്ങി
വ്യാകുലനായി കണ്ണീർ ഒഴുക്കിയത് യഹൂദന്മാർ കണ്ടു
അവർ അവനെ എത്ര സ്നേഹിച്ചിരിക്കുന്നു എന്നും
മറ്റു ചിലർ കുരുടന്റെ കണ്ണുകളെ പ്രകാശിപ്പിച്ച
ഇവന്നു അവൻ മരിക്കാതെ ഇരിപ്പാൻ തക്ക സഹാ
യം ചെയ്‌വാൻ കഴികയില്ലയായിരുന്നുവൊ എന്നും പ
റഞ്ഞു. യേശു നിങ്ങൾ അവനെ എവിടെ വെച്ചു
എന്നു ചോദിച്ചാറെ, അവർ കൎത്താവെ, വന്നു നോ
ക്ക എന്നു പറഞ്ഞശേഷം അവൻ ഞരങ്ങിക്കൊണ്ടു
പ്രേതക്കല്ലറയുടെ അരികെ വന്നു അതിന്മെൽ വെ
ച്ച കല്ല് നീക്കിക്കളവാൻ കല്പിച്ചു. അപ്പൊൾ മൎത്താ
അവൻ മരിച്ചിട്ടു ഇന്നെക്ക് നാലാം ദിവസം ആകു
ന്നു ശരീരത്തിന്നു നാറ്റം പിടിച്ചിരിക്കുന്നു എന്നു
പറഞ്ഞാറെ, യേശു നീ വിശ്വസിച്ചാൽ ദൈവമഹ
ത്വം കാണുമെന്നു ഞാൻ നിന്നൊടു പറഞ്ഞിട്ടില്ല
യൊ എന്നു കല്പിച്ചു. അപ്പൊൾ അവർ അവനെ
വെച്ച ഗുഹയുടെ മുഖത്ത നിന്ന് കല്ല് നീക്കിക്കളഞ്ഞാ
റെ, യേശു തന്റെ കണ്ണുകളെ ഉയൎത്തി പിതാവെ!
നീ എന്നെ ചെവിക്കൊണ്ടതിനാൽ ഞാൻ നിന്നെ
വന്ദിക്കുന്നു, നീ എപ്പൊഴും എന്നെ ചെവിക്കൊള്ളു
ന്നു എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു എങ്കിലും ഈ
ജനങ്ങൾ നീ എന്നെ അയച്ചു എന്നു വിശ്വസി
ക്കേണ്ടതിന്നു ഞാൻ ൟ വാക്കു പറഞ്ഞു എന്നു പ്രാ
ൎത്ഥിച്ചു ലാജരെ പുറത്തു വരിക എന്നൊരു മഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/62&oldid=182659" എന്ന താളിൽനിന്ന് ശേഖരിച്ചത്