ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൫ —

൨൫. മുന്തിരിങ്ങാത്തോട്ടവും
രാജകല്യാണവും.

പിന്നെ ഒരു ദിവസം അവൻ ദൈവാലയത്തി
ൽവെച്ചു ജനങ്ങളെ പഠിപ്പിക്കുമ്പോൾ, പ്രധാനാചാ
ൎയ്യന്മാരും ഉപാദ്ധ്യായന്മാരും മൂപ്പന്മാരോടുകൂടി വന്നു
അവനോടു ചില ചോദ്യങ്ങൾ കഴിച്ചശേഷം, അ
വൻ ജനങ്ങളോടു ൟ ഉപമ പറഞ്ഞു തുടങ്ങി. ഒരു
മനുഷ്യൻ ഒരു മുന്തിരിങ്ങാത്തോട്ടമുണ്ടാക്കി ചിറ്റും
വേലി കെട്ടി നടുവിലൊരു ചക്കും കുഴിച്ചിട്ടു ഗോപു
രവും പണി ചെയ്തു, സകലത്തെയും തോട്ടക്കാൎക്ക്
ഏല്പിച്ചു, ദൂരദേശത്തു പോയി, വളരെ കാലം പാൎത്തു,
തൻസമയത്തു തോട്ടക്കാരോടു ഫലങ്ങളെ വാങ്ങുവാൻ
ഭൃത്യന്മാരെ അയച്ചു. എന്നാറെ, അവർ അവരെ
പിടിച്ചു ഒരുത്തനെ അടിച്ചു, വേറൊരുത്തനെ കൊ
ന്നു, മറ്റൊരുത്തനെ കല്ലെറിഞ്ഞു, മറ്റുചിലരെ പ
ലപ്രകാരം ഹിംസിച്ചു വധിക്കയും ചെയ്തു. അന
ന്തരം എൻ പുത്രനെ കണ്ടാൽ ശങ്കിക്കുമെന്നു വിചാ
രിച്ചു അവരെയും പറഞ്ഞയച്ചു; തോട്ടക്കാർ പുത്രനെ
കണ്ടപ്പോൾ ഇവൻ അവകാശിയാകുന്നു , നമുക്കു
അവകാശമാക്കേണ്ടതിന്നു ഇവനെ കൊല്ലേണമെ
ന്നു തമ്മിൽ പറഞ്ഞു: അവനെ തോട്ടത്തിൽനിന്നു
പുറത്താക്കി കൊന്നു കളകയും ചെയ്തു. അനന്തരം
തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ, അവരോടു
എന്തു ചെയ്യുമെന്നു ചോദിച്ചാറെ, അവൻ വന്നു
അവരെ നശിപ്പിച്ചു, മുന്തിരിങ്ങാത്തോട്ടം തല്ക്കാലത്തു
ഫലം കൊണ്ടു വരുന്ന തോട്ടക്കാൎക്കു ഏല്പിക്കും എന്ന്

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/67&oldid=182664" എന്ന താളിൽനിന്ന് ശേഖരിച്ചത്