ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൪ —

നിങ്ങൾ എന്നെ വിട്ടു, പിശാചിന്നും അവന്റെ ദൂത
ന്മാൎക്കും ഒരുക്കിയ നിത്യനരകാഗ്നിയിലേക്ക് പോകു
വിൻ! വിശന്നിരുന്നപ്പോൾ, നിങ്ങൾ എനിക്ക് ഭ
ക്ഷണം തന്നില്ല, ദാഹിച്ചുരുന്നു എനിക്ക് കുടിപ്പാനും
തന്നില്ല, പരദേശിയായ എന്നെ ചേൎത്തില്ല, നഗ്ന
നായ് എന്നെ ഉടുപ്പിച്ചില്ല, രോഗിയും തടവുകാരനു
മായ എന്നെ വന്നു കണ്ടതുമില്ല എന്നു പറഞ്ഞാറെ,
അവരും കൎത്താവെ, ഞങ്ങൾ എപ്പോൾ നിന്നെ ഇ
ങ്ങിനെയുള്ളവനായി കണ്ടു ശുശ്രൂഷ ചെയ്യാതെ ഇ
രുന്നു എന്ന ചോദ്യത്തിന്നു രാജാവ് നിങ്ങൾ എന്റെ
സഹോദരന്മാരായ ഈ അല്പന്മാരിൽ ഒരുത്തന്നെങ്കി
ലും ഒന്നും ചെയ്യാതെ ഇരുന്നതിനാൽ, എനിക്കും ചെ
യ്തിട്ടില്ല നിശ്ചയം എന്നു കല്പിക്കും; അവർ നിത്യന
രകത്തിലേക്കും നീതിമാന്മാർ നിത്യ ജീവങ്കലേക്കും
പോകും

൨൮. ശിഷ്യന്മാരുടെ കാലുകഴുകലും
രാഭോജനവും

പിന്നെ യേശു ദൈവാലയത്തിൽ ചെന്നു, ജ
നങ്ങളെ പഠിപ്പിച്ചു, വൈകുന്നേരമായപ്പൊൾ, ബ
ത്താന്യയിൽ പോയി പാൎത്തു അത്താഴം കഴിച്ചശേ
ഷം, വസ്ത്രങ്ങളെ അഴിച്ചു വെച്ചു ഒരു ശീല അരയി
ൽകെട്ടി, ശിഷ്യന്മാരുടെ കാലുകളെ കഴുകുവാനും ആ
ശീലകൊണ്ടു തുവൎത്തുവാനും ആരംഭിച്ചു, പേത്രന്റെ
അരികെ വന്നപ്പൊൾ, അവൻ കൎത്താവെ, നീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/76&oldid=182673" എന്ന താളിൽനിന്ന് ശേഖരിച്ചത്