ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങൾ അധികം കുറഞ്ഞു പൊയി മലശിഖരങ്ങൾ പൊങ്ങി വന്നു പി
ന്നെയും ൪൦ദിവസം കഴിഞ്ഞാറെ നൊഹ പെട്ടകത്തിൻ വാതിൽ തു
റന്നു ഒരുമലങ്കാക്കയെ പുറത്തുവിട്ടു ആയത്‌വെള്ളം വറ്റിപൊകുന്ന
തുവരെ വന്നുംപൊയും കൊണ്ടിരിക്കയാൽ ഒരുപ്രാവിനെയും വിട്ടു
അത്‌സുഖസ്ഥലം കാണായ്കകൊണ്ട്തിരിച്ചുവന്നു ൭ ദിവസത്തിന്റെ
ശെഷം പ്രാവിനെ പിന്നെയും വിട്ടാറെ അതൊരു ഒലിവ്‌വൃക്ഷത്തി
ന്റെ ഇലയെകൊത്തി കൊണ്ടുവന്നു-അവൻ പിന്നെയും ൭ ദിവസം
പാൎത്തിട്ടു പ്രാവിനെ പുറത്തുവിട്ടു മടങ്ങി വരായ്കകൊണ്ടു വെള്ളം എ
ല്ലാം വറ്റിപൊയി എന്നു നൊഹ നിശ്ചയിച്ചു മെൽ‌തട്ടിനെ നീക്കി ഉണ
ങ്ങിയ സ്ഥലത്തെ കണ്ടുപിന്നെയും ഏകദെശം൨മാസം കഴിഞ്ഞ
ശെഷം താനും കുഡുംബക്കാരും ജന്തുക്കളൊട് കൂട പെട്ടകത്തെ വിട്ടു പുറ
ത്തുവരികയുംചെയ്തു-

അനന്തരം നൊഹ ഹൊമബലികളെ കഴിച്ചപ്പൊൾ യഹൊവ മനുഷ്യ
ഹൃദയനിരൂപണങ്ങൾ ബാല്യം മുതൽ ദൊഷമുള്ളവയാക കൊണ്ടു
അവർ നിമിത്തമായി ഞാൻഭൂമിയെ ഇനി ശപിക്കയില്ല ഭൂമിയുള്ള
നാളൊക്കയും വിതയും കൊയ്ത്തും ശീതവുംഉഷ്ണവും വെനൽകാലവും
വൎഷകാലവും പകലുംരാവും ഇവറ്റിന്നു നീക്കിവരികയില്ല എന്നരു
ളിച്ചെയ്തു നൊഹയെ അനുഗ്രഹിച്ചു-മഴ പെയ്യുന്നതിനാലെ പെടി ഉ
ണ്ടാകരുത്‌എന്നതിന്നു അടയാളമായിട്ടു മെഘത്തിൽ ശൊഭയുള്ള
മഴവില്ലിനെ ഉണ്ടാക്കിവെച്ചു ഇത്എനിക്കും ഭൂമിയിലെ സകലജ
ഡത്തിന്നുമുള്ള നിൎണ്ണയത്തിന്നു മുദ്രയായിരിക്കുംഎന്ന്‌കല്പിക്കയും ചെ
യ്തു-

൫. ബാബെലിലെ ഗൊപുരം.

ജലപ്രളയത്തിന്റെ ശെഷം മനുഷ്യരുടെ ശരീരശക്തിയുംആയുസ്സും
ക്രമത്താലെ കുറഞ്ഞുകുറഞ്ഞുവന്നു നൊഹ പിന്നെയും൩൫൦ സംവത്സ
രം ജീവിച്ചു അവന്റെ ഇഷ്ടപുത്രനായ ശെമും൫൦൦വൎഷത്തൊളമി


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/13&oldid=189415" എന്ന താളിൽനിന്ന് ശേഖരിച്ചത്