ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

സ്വരാജ്യത്തിൽ മടങ്ങി ഹെബ്രൊനിൽ വന്നു പാൎത്താറെ യഹൂദ മൂപ്പന്മാർ അ
വിടെ വന്നു കൂടി അവനെ രാജാവാക്കി അഭിഷെകം കഴിച്ചു-അബ്നെരൊ
ശൌലിന്റെ പുത്രനായ ഇഷ്ബൊശെത്തിനെ ഇസ്രയെലിന്മെൽ രാജാവാക്കി
വാഴിച്ചു അവൻ ൬ വൎഷം വാണു രാജവെലെക്ക പൊരാത്തവൻ എന്നു കണ്ടാ
റെ ജനങ്ങൾ മുഷിഞ്ഞു രണ്ടാൾ ചെന്നു അവനെ കൊന്നു കളഞ്ഞു അതിന്റെ
ശെഷം ദാവിദ് എല്ലാ ഇസ്രയെലിന്മെലും രാജാവായ്തീരുകയും ചെയ്തു-

൩൯. ഉറിയ എന്ന പടനായകനെ കൊല്ലിച്ചത്-

ദാവിദിന്നു സൎവ്വാധിപത്യം വന്നു യരുശലെം പട്ടണം മൂലസ്ഥാനത്തിന്നു കൊ
ള്ളാം എന്നു കണ്ടപ്പൊൾ ആ പട്ടണത്തിൽ പാൎത്തു വരുന്ന യബുസ്യരൊടു യുദ്ധം
ചെയ്തു ജയിച്ചു അവരെ പുറത്താക്കി പട്ടണത്തെ ഉറപ്പിച്ച ശെഷം ദൈവ
കൂടാരത്തെ ചിയൊനിൽ സ്ഥാപിച്ചു സാക്ഷിപെട്ടകത്തെയും മറ്റും വരുത്തി
വെച്ചു വിശുദ്ധരാധന മൊശ ധൎമ്മപ്രകാരം ക്രമപ്പെടുത്തി ഇസ്രയെല്യൎക്ക
ദൈവഭക്തി വൎദ്ധിച്ചു വരെണ്ടതിന്നു വളരെ ഉത്സാഹിക്കയും ചെയ്തു-
അവൻ ദൈവ സഹായത്താലെ യുദ്ധങ്ങളിൽ വീരനായി ഏറിയ ശത്രുക്ക
ളെ അമൎത്തു-പടിഞ്ഞാറു മദ്ധ്യതറന്യകടൽ-കിഴക്ക ഫ്രാത്തനദി- തെക്ക മിസ്ര
-വടക്ക ദമസ്ക്ക എന്നീ നാലതിൎക്കകപ്പെട്ട ദെശങ്ങളെ ഒക്കയും അവൻ വശ
ത്തിലാക്കി തന്റെ ശാസന അനുസരിപ്പിച്ചു-ദാവിദ് ദൈവഭയത്തൊ
ടെ വാണു രാജ്യകാൎയ്യങ്ങളെ നടത്തിയതിനാൽ അവന്റെ സ്വാധീനക്കാ
ൎക്ക സുഖം വൎദ്ധിച്ചു വന്നു-എദൊമ്യർ മൊവബ്യർ പലിഷ്ടർ മുതലായ
ജാതികളിൽ സാധുക്കൾ ഒക്കയും രാജാവ് ഗുണവാൻ എന്നു ഒൎത്തു സന്തൊ
ഷിച്ചു- ദാവിദ് ഇപ്രകാരം സുഖെന വാഴുന്ന കാലം തന്റെ ദുരഭിലാഷങ്ങ
ളെ വെണ്ടും വണ്ണം അടക്കായ്കയാൽ വലുതായുള്ള ഒരു ദൊഷത്തിൽ അ
കപ്പെട്ടു പൊയി-അത് എങ്ങിനെ എന്നാൽ സെനാപതിയായ ഉറിയക്കു ഒ
രു സുന്ദരസ്ത്രീ ഉണ്ടായിരുന്നു രാജാവ് അവളെ കണ്ടു മൊഹിച്ചു ഭാൎയ്യയാ
യി കിട്ടെണ്ടുന്നതിന്നു ഭൎത്താവിനെ അമ്മൊന്യരൊടുള്ള യുദ്ധത്തിൽ പട്ടു പൊ
കുവാന്തക്ക സ്ഥലത്തു നിറുത്തുവാൻ കല്പിച്ചയച്ചു-രാജാവ് ദുൎമ്മൊഹം നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/71&oldid=189536" എന്ന താളിൽനിന്ന് ശേഖരിച്ചത്