ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹൊവയുടെ സന്നിധിയിൽനിന്ന പുറപ്പെട്ട പൊയി നൊൎത്തഎ
ന്ന നാട്ടിൽ എത്തി ഒരു പട്ടണം ഉണ്ടാക്കി അതിന്ന ആദ്യജാതനാ
യ ഹനൊക്കിന്റെ പെർ വിളിച്ചു ഇതുണ്ടായപ്പൊൾ ആദാമിന്ന
൧൩൦ വയസ്സായിരുന്നു അക്കാലത്ത ഹവ പിന്നെയും ഒരു പുത്രനെ
പ്രസവിച്ചു ഹാബെലിന്ന പകരം ൟ സന്തതി ദൈവംതന്നു എന്ന
വിചാരിച്ച സന്തൊഷിച്ച ശെത്ത എന്ന പെർ വിളിക്കയും ചെയ്തു.

൪. ജലപ്രളയം.

ആദ്യ മനുഷ്യൎക്ക ആരൊഗ്യവും ദീൎഘായുസ്സും വളരെ ഉണ്ടായി
രുന്നതുകൊണ്ട അവർ ഭൂമിയിൽ വളരെ പെരുകി അഹംകാരം
കൊണ്ടും കാമം കൊണ്ടും അതിക്രമം കൊണ്ടും ഭൂമിയെ വഷളാക്കി
അപ്പൊൾ യഹൊവ ചെട്ട സ്വാഭാവമുള്ള മനുഷ്യരൊട എന്റെ
ആത്മാവ എപ്പൊഴും വിവാദിക്കുന്നില്ല അവൎക്ക ഇനി ൧൨൦ സംവ
ത്സരം ഇട ഉണ്ട എന്ന കല്പിച്ചു.

അതിന്റെ ശെഷം യഹോവ ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഇ
പ്പൊൾ ഭൂമിയിൽനിന്ന നശിപ്പിക്കും എന്നും നീതിമാനായ നൊഹ
യെ മാത്രം രക്ഷിക്കും എന്ന നിശ്ചയിച്ച അവനൊട കല്പിച്ചത എ
ന്തെന്നാൽ ഞാൻ ഭൂമിയുടെ മെൽ ജലപ്രളയം വരുത്തുന്നതാക
കൊണ്ട നീ ൩൦൦ മുഴം നീളവും ൫൦ മുഴം വീതിയും ൩൦ മുഴം ഉയര
വും ഉള്ള ഒരു പെട്ടകം ഉണ്ടാക്കി അതിനെ പല മുറികളൊട തീൎത്ത
തിന്റെ ശെഷം നീയും ഭാൎയ്യയും പുത്രന്മാരും പുത്രഭാൎയ്യമാരും അ
തിൽ പ്രവെശിക്കയും നിന്നൊടു കൂടെ ജീവനൊടെ രക്ഷിപ്പാനാ
യി സകല ജന്തുക്കളിൽ നിന്നും ആണും പെണ്ണുമായി ൟരണ്ടീരണ്ടു
കൂടെ ചെൎത്ത നിങ്ങൾക്കും അവയ്ക്കും ഭക്ഷിപ്പാൻ വെണ്ടുന്നതെല്ലാം
ശെഖരിക്കയും വെണം. നൊഹ ഇതു കെട്ടപ്പൊൾ പണിതുടങ്ങി
അപ്രകാരം തീൎക്കയും ചെയ്തു.

അനന്തരം ദൈവകല്പന കെട്ടിട്ട നൊഹ തന്റെ ൬൦൦ാം വയ
സ്സിൽ കുഡുംബത്തൊടു കൂടെ പെട്ടകത്തിൽ പ്രവെശിച്ച ശെഷം
മഹാ ആഴത്തിലെ ഉറവുകൾ എല്ലാം പിളൎന്ന ആകാശത്തിലുള്ള ജ
ലദ്വാരങ്ങളും തുറന്ന പിന്നെ ൪൦ പകലും രാവും ഭൂമിമെൽ പെരു
മഴ ഉണ്ടായി വെള്ളങ്ങൾ വൎദ്ധിച്ച പെട്ടകത്തെ മെല്പെട്ടു പൊങ്ങി
ച്ച പിന്നെയും വളരെ പെരുകി വന്ന ആകാശത്തിന്റെ കീഴിലു
ള്ള മലകളെ മൂടി വെച്ച ശിഖരങ്ങളിൽനിന്ന ൧൫ മുഴം ഉയരം മെ
ല്പെട്ടു വൎദ്ധിച്ചു. അപ്പൊൾ സകല മൃഗങ്ങളും പക്ഷികളും ഇഴയുന്ന ജ
ന്തുക്കളും എല്ലാ മനുഷ്യരും ചത്തുപൊയി. അങ്ങിനെ വെള്ളങ്ങൾ
ഭൂമിയുടെ മെൽ ൧൫൦ ദിവസത്തൊളം നിന്നു പിന്നെ കുറഞ്ഞ
പെട്ടകം അറരാത്ത എന്ന മലയിൽ ഉറച്ചു. ൧൦ മാസം ചെന്ന
ശെഷം കുറഞ്ഞ കുറഞ്ഞ പൊയി മലകളുടെ ശിഖരങ്ങൾ കാണ്മാ
റായി പിന്നെയും ൪൦ ദിവസം കഴിഞ്ഞാറെ നൊഹ പെട്ടകത്തി
ന്റെ വാതിൽ തുറന്ന ഒരു മലങ്കാക്കയെ പുറത്തു വിട്ടു ആയത വെ
ള്ളം വറ്റിപൊകുന്നവരയ്ക്കും വന്നും പൊയും ഇരുന്നു പിന്നെ ഒരു
പ്രാവിനെ വിട്ടപ്പൊൾ അത സുഖസ്ഥലം കാണായ്കകൊണ്ട തിരി
ച്ച വന്നു ൭ ദിവസത്തിന്റെ ശേഷം പ്രാവിനെ പിന്നെയും വിട്ടാ
റെ അത ഒരു ഒലിവ വൃക്ഷത്തിന്റെ ഇലയെ കൊത്തികൊണ്ടുവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/10&oldid=179413" എന്ന താളിൽനിന്ന് ശേഖരിച്ചത്