ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

എന്ന പറഞ്ഞു അവർ വാങ്ങുവാൻ പൊയപ്പൊൾമണവാളൻ
വന്നു ഒരുങ്ങിയിരിക്കുന്നവർ അവനൊടുകൂട കല്യാണത്തിന്ന
പൊയി വാതിലടെച്ചശെഷം മറ്റെവരും വന്ന കൎത്താവെ ക
ൎത്താവെ തുറക്കെണമെന്നപെക്ഷിച്ചാറെ അവൻ ഞാൻ നിങ്ങളെ
അറിയുന്നില്ല എന്ന പറഞ്ഞു അപ്രകാരം മനുഷ്യപുത്രൻ വരുന്ന
ദിവസമെങ്കിലും നാഴികയെങ്കിലും നിങ്ങൾ അറിയായ്ക കൊണ്ട
ഉണൎന്നിരിപ്പിൻ

സ്വൎഗ്ഗരാജ്യം ഭൃത്യന്മാരെ വിളിച്ച സമ്പത്തുകളെ അവരിൽ എ
ല്പിച്ച ദൂരദെശത്തെക്ക യാത്രയായ ഒരു മനുഷ്യന്ന സമം അവൻ
അവരുടെ പ്രാപ്തി പൊലെ ഒരുത്തന്ന അഞ്ചും മറ്റൊരുത്തന്ന
രണ്ടും മറ്റൊരുത്തന്ന ഒന്നും റാത്തൽ ദ്രവ്യം കൊടുത്തു ഉടനെ
യാത്ര പുറപ്പെടുകയും ചെയ്തു. എന്നാറെ അഞ്ചുറാത്തൽ വാങ്ങി
യവൻ പൊയി വ്യാപാരംചെയ്തു വെറെ അഞ്ചു റാത്തൽ ലാഭം വ
രുത്തി രണ്ടുറാത്തൽ വാങ്ങിയവനും അപ്രകാരം ഇരട്ടി ലാഭം വ
രുത്തി ഒരു റാത്തൽ വാങ്ങിയവൻ അതിനെ ഭൂമിയിൽ കുഴിച്ചി
ട്ടു വളരെ കാലംകഴിഞ്ഞാറെ അവരുടെ യജമാനൻ വന്ന ക
ണക്ക നൊക്കിയപ്പൊൾ അഞ്ചുറാത്തൽ വാങ്ങിയവൻ വെറെ അ
ഞ്ചു റാത്തൻ ധനം കൂടി കൊണ്ടുവന്ന കൎത്താവെ എനിക്ക അഞ്ചുറാ
ത്തൽ ധനം തന്നുവല്ലൊ ഞാൻ വ്യാപാരംചെയ്തു അതുകൊണ്ട
അഞ്ചു റാത്തൽ ലാഭം വരുത്തി എന്നുപറഞ്ഞത കെട്ടു കൎത്താവ ന
ന്നായി ഭക്തിവിശ്വാസമുള്ള ശുശ്രൂഷക്കാര നീ അല്പകാൎയ്യത്തിൽ വി
ശ്വസ്തനായിരുന്നത കൊണ്ടു ഞാൻ നിന്നെ പലതിന്നും
അധികാരിയാക്കും നിന്റെ കൎത്താവിന്റെ സന്തൊഷത്തിലെ
ക്ക പ്രവെശിക്ക എന്ന പറഞ്ഞു അപ്രകാരം രണ്ടുരാത്തൽ വാങ്ങി
യവനും വന്ന കൎത്താവെ നീ തന്ന രണ്ടു റാത്തൽ ധനം കൊണ്ട
ഞാൻ രണ്ടു റാത്തൽ ലാഭം വരുത്തി എന്നുപറഞ്ഞശെഷം കൎത്താ
വ പ്രസാദിച്ച ഭക്തിയും വിശ്വാസവുമുള്ള ശുസ്രൂഷക്കാര അല്പകാ
ൎയ്യത്തിൻ വിശ്വസ്തനായിരുന്നതിനാൽ നിന്നെ ബഹു
കാൎയ്യങ്ങളിൽ അധികാരിയാക്കും നിന്റെ കൎത്താവിന്റെ സന്തൊ
ഷത്തിലെക്ക പ്രവെശിക്ക എന്നുപറഞ്ഞു. അനന്തരം ഒരു റാത്ത
ൽ വാങ്ങിയവൻ വന്ന കൎത്താവൊടു നീ വിതെക്കാത്തതിനെ
കൊയ്കയും ചിന്നിക്കാത്തതിനെ കൂട്ടുകയും ചെയ്യുന്ന കഠിനമനു
ഷ്യനെന്നു ഞാൻ അറിഞ്ഞ പെടിച്ച നീ തന്ന ദ്രവ്യം ഭൂമിയിൽ
കുഴിച്ചിട്ട സൂക്ഷിച്ചുവെച്ചു നിനക്കുള്ളത ഇതാ എന്ന പറഞ്ഞ
പ്പൊൾ കൎത്താവ കൊപിച്ച മടിയനായ ദുഷ്ടശുശ്രൂഷക്കാര ഞാ
ൻ വിതെക്കാത്തതിനെ കൊയ്കയും ചിന്തിക്കാത്തതിനെ കൂട്ടുകയും
ചെയ്യുന്നു എന്നറിക നൊണ്ട നീ എന്റെ ദ്രവ്യം പൊൻവാണി
ഭക്കാൎക്ക കൊടുത്ത ലാഭം ഉണ്ടാക്കെണ്ടതായിരുന്നുവല്ലൊ എന്നു പ
റഞ്ഞ അവനൊട ആ ധനം വാങ്ങി പത്തുറാത്തൽ ഉള്ളവന്ന
കൊടുപ്പാനും നിസ്സാരനായ ഭൃത്യനെ അന്ധകാരത്തിലെക്ക തള്ളി
ക്കളവാനും കല്പിച്ചു അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും
എന്നും കല്പിച്ചു. പിന്നെ മനുഷ്യപുത്രൻ മഹത്വത്തൊടും സകല
പരിശുദ്ധന്മാരൊടും കൂട വന്ന മഹത്വസിംഹാസനത്തിന്മെൽ
ഇരിക്കുമ്പൊൾ സകല അവന്റെ മുമ്പിൽ കൂട്ടിവരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/100&oldid=179518" എന്ന താളിൽനിന്ന് ശേഖരിച്ചത്