ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ത്തും ഇടയൻ ആടുകളിൽനിന്ന കൊലാടുകളെ വെർതിരിക്കുന്ന
പ്രകാരം അവൻ അവരെ വെർതിരിച്ച ആടുകളെ വലത്തുഭാഗ
ത്തും കൊല ടുകളെ ഇടത്തുഭാഗത്തും നിൎത്തും വലത്തുള്ളവരൊട
എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ ലൊ
കാരംഭം മുതൽ നിങ്ങൾക്കൊരുക്കിയ രാജ്യം അവകാശമായി അ
നുഭവിച്ചുകൊൾവിൻ വിശന്നിരുന്നപ്പൊൾ എനിക്ക നിങ്ങൾ ഭക്ഷ
ണം തന്നു ദാഹിച്ചിരുന്നപ്പൊൾ കുടിപ്പാനും തന്നു പരദെശിയാ
യിരുന്ന എന്നെ ചെൎത്തുകൊണ്ടു നഗ്നനായിരുന്ന എന്നെ ഉടുപ്പി
ച്ചു രൊഗിയായും തടവുകാരനായും ഇരുന്നു നിങ്ങൾ എന്നെ വ
ന്ന കണ്ടു എന്ന പറയുമ്പൊൾ നീതിനാന്മാർ കൎത്താവെ ഞങ്ങൾ
എപ്പൊൾ നിന്നെ ഇപ്രകാരം ശുശ്രൂഷിച്ചു എന്ന പറഞ്ഞതിന്നരാ
ജാവ നിങ്ങൾ എന്റെ സഹൊദരന്മാരായ ൟ അല്പന്മാരിൽ ഒ
രുത്തന്ന ചെയ്തതൊക്കയും എനിക്ക തന്നെ ചെയ്തു നിശ്ചയം എന്ന
കല്പിക്കും അനന്തരം അവൻ ഇടത്തുള്ളവരൊട ശപിക്കപ്പെട്ടവ
രെനിങ്ങൾ എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാൎക്കും ഒ
രുക്കിയ നിത്യനരകാഗ്നിയിലെക്ക പൊകുവിൻ വിശന്നിരുന്നപ്പൊ
ൾ നിങ്ങൾ എനിക്ക ഭക്ഷണം തന്നില്ല ദാഹിച്ചുരുന്ന ഇനിക്ക കുടി
പ്പാനും തന്നില്ല പരദെശിയായ എന്നെ ചെൎത്തില്ല നഗ്നനായ എ
ന്നെ ഉടുപ്പിച്ചില്ല രൊഗിയും തടവുകാരനുമായ എന്നെ വന്ന ക
ണ്ടതുമില്ല എന്ന പറഞ്ഞാറെ അവരും കൎത്താവെ ഞങ്ങൾ എപ്പൊ
ൾ നിന്നെ ഇങ്ങിനെയുള്ളവനായി കണ്ടു ശുശ്രൂഷ ചെയ്യാതെ ഇ
രുന്നു എന്ന ചൊദ്യത്തിന്ന രാജാവ നിങ്ങൾ എന്റെ സഹൊദരന്മാ
രായ ൟ അല്പന്മാരിൽ ഒരുത്തന്നെങ്കിലും ഒന്നും ചെയ്യാതെ ഇരു
ന്നതിനാൽ എനിക്കും ചെയ്തിട്ടില്ല നിശ്ചയം എന്ന കല്പിക്കും അ
വർ നിത്യ നരകത്തിക്കെം നീതിമാന്മാർ നിത്യ ജീവങ്കലെക്കും
പൊകും

൨൮. ശിഷ്യന്മാരുടെ കാലുകഴു
കലും അത്താഴവും.

പിന്നെ യെശു ദൈവാലയത്തിൽ ചെന്നു ജനങ്ങളെ പഠിപ്പി
ച്ച വൈകുന്നെരമായപ്പൊൾ ബത്താന്യയിൽ പൊയി പാൎത്ത അ
ത്താഴം കഴിച്ചശെഷം വസ്ത്രങ്ങളെ അഴിച്ച വെച്ച ഒരു ശീല അ
രയിൽ കെട്ടി ശിഷ്യന്മാരുടെ കാലുകളെ കഴുകുവാനും ആ ശീല
കൊണ്ട തുവൎത്തുവാനും ആരംഭിച്ച പെതൊസിന്റെ അരികെ വ
ന്നപ്പൊൾ അവൻ കൎത്താവെ നീ എന്റെ കാലുകളെ കഴുകുമൊ
എന്ന ചൊദിച്ചാറെ കൎത്താവ ഞാൻ ചെയ്യുന്നത എന്തെന്ന നീ
ഇപ്പൊൾ അറിയുന്നില്ല വഴിയെ അറിയും താനും എന്ന പറഞ്ഞ
തിന്ന അവൻ കൎത്താവെ നീ ഒരു നാളും എന്റെ കാലുകളെ കഴു
കെണ്ടാ എന്ന വിരൊധിച്ചശെഷം ഞാൻ കഴുകുന്നില്ല എങ്കിൽ നി
നക്ക എന്നൊട കൂട ഓഹരിയില്ല എന്ന കല്പിച്ചപ്പൊൾ പെത്രൊസ
കൎത്താവെ കാലുകളെ മാത്രമല്ല കൈകളെയും തലയെയും കൂടെ
കഴുകെണമെന്ന അപെക്ഷിച്ചാറെ യെശുകുളിച്ചവന്ന കാലുകളെ
മാത്രമല്ലാതെ ഒന്നും കഴുകുവാൻ ആവശ്യമില്ല അവൻ മുഴുവനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/101&oldid=179520" എന്ന താളിൽനിന്ന് ശേഖരിച്ചത്