ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

ശുദ്ധൻ തന്നെ നിങ്ങൾ ഇപ്പൊൾ ശുദ്ധരാകുന്നു എല്ലാവരുമ
ല്ല താനും. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറിഞ്ഞതുകൊണ്ട
എല്ലാവരും ശുദ്ധരല്ല എന്ന പറഞ്ഞു. അതിന്റെ ശെഷം യെശു
വസ്ത്രങ്ങളെ ഉടുത്തു ഇരുന്ന ശിഷ്യന്മാരൊട ഞാൻ നിങ്ങൾക്ക ചെ
യ്തത ഇന്നതെന്ന അറിയുന്നുവൊ നിങ്ങൾ എന്നെ ഗുരുവെ
ന്നും കൎത്താവെന്നും വിളിക്കുന്നു ഞാൻ അപ്രകാരം ആകകൊണ്ട
നിങ്ങൾ പറഞ്ഞത ശരിതന്നെ കൎത്താവും ഗുരുവുമായ ഞാൻ നി
ങ്ങളുടെ കാലുകളെ കഴുകീട്ടുണ്ടെങ്കിൽ നിങ്ങളും അന്യൊന്യം കാലു
കളെ കഴുകെണം ഞാൻ ചെയ്ത പ്രകാരം നിങ്ങളും അന്യൊന്യം
ചെയ്യെണ്ടതിന്ന ഞാൻ ൟ ദൃഷ്ടാന്തം കാണിച്ചു ശുശ്രൂഷക്കാരൻ
തൻ യജമാനനെക്കാളും ദൂതൻ തന്നെ അയച്ചവനെക്കാളും വ
ലിയവനല്ല നിശ്ചയം ൟ കാൎയ്യങ്ങളെ അറിഞ്ഞ അപ്രകാരം
ചെയ്താൽ നിങ്ങൾ ഭാഗ്യവാന്മാരാകും എന്ന പറഞ്ഞു.

പിന്നെ പുളിക്കാത്ത അപ്പങ്ങളുടെ ഒന്നാം ദിവസത്തിൽ ശിഷ്യ
ന്മാർ യെശുവൊട നിനക്ക പെസഹ ഭക്ഷില്ലെണ്ടതിന്ന എ
വിടെ ഒരുക്കെണമെന്ന ചൊദിച്ചാറെ അവൻ രണ്ടാളൊട നി
ങ്ങൾ യരുശലെമിൽ പൊയി പട്ടണത്തിന്നകത്തു ചെല്ലുമ്പൊൾ ഒ
രു കുടം വെള്ളം ചുമന്ന ഒരു മനുഷ്യൻ നിങ്ങളെ എതിരെൽക്കും
അവൻ പൊകുന്ന വീട്ടിലെക്ക നിങ്ങളും പ്രവെശിച്ച യജമാന
നൊട എന്റെ കാലം സമീപിച്ചിരിക്കുന്നു ശിഷ്യരൊടു കൂടെ
പെസഹ കഴിപ്പാൻ വെണ്ടുന്ന മുറി എവിടെ എന്ന ഗുരു നി
ന്നൊട ചൊദിക്കുന്ന എന്ന പറവിൻ അപ്പൊൾ അവൻ നിങ്ങ
ൾക്ക ഒരു വലിയ മാളിക മുറി കാണിക്കും അവിടെ നമുക്ക വെ
ണ്ടി ഒരുക്കുവിൻ എന്ന അവരെ പറഞ്ഞയച്ചു. അവർ പൊയി ക
ൎത്താവിന്റെ വചനപ്രകാരം കണ്ട പെസഹ ഒരുക്കിവെച്ചു വൈ
കുന്നെരം ആയപ്പൊൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരൊട കൂടി ന
ഗരത്തിലെക്ക യാത്രയായി.

ഞാൻ സത്യമുള്ള മുന്തിരിവള്ളിയും എൻ പിതാവ തൊട്ടക്കാരനും
ആകുന്നു ഫലം തരാത്ത കൊമ്പുകളെ ഒക്കയും അവൻ ഛെദിച്ച
കളയും ഫലം തരുന്ന കൊമ്പുകളെ അധികം ഫലം തരെണ്ടുന്ന
തിന്ന ശുദ്ധി വരുത്തും എന്നിൽ വിശ്വസിച്ചാൽ ഞാൻ നിങ്ങളി
ൽ വസിക്കും കൊമ്പ മുന്തിരിയിൽ വസിക്കുന്നില്ലെങ്കിൽ തനായിട്ട
ഫലം തരിക ഇല്ല അപ്രകാരം എന്നിൽ വസിക്കുന്നില്ലെങ്കിൽ നി
ങ്ങൾക്കും കഴികയില്ല എന്നിൽ വസിക്കാത്തവൻ ഒരു കൊ
മ്പിനെ പൊലെ പുറത്തു തള്ളി നരകാഗ്നിയിലിട്ട ദഹിപ്പി
ച്ചു കളയും എന്നും മറ്റും ശിഷ്യന്മാരൊടു ഉപദെശിച്ച കല്പിക്കയും
ചെയ്തു. അനന്തരം യെശു പന്ത്രണ്ടു ശിഷ്യന്മാരൊടു കൂടെ പന്തി
യിലിരുന്ന ഭക്ഷിക്കുമ്പൊൾ നിങ്ങളിൽ ഒരുത്തൻ എന്നെ കാണി
ച്ച കൊടുക്കും നിശ്ചയം എന്ന വ്യാകുലനായി പറഞ്ഞാറെ അവ
ർ വളരെ ദുഃഖിച്ച ആരെ വിചാരിച്ച പറഞ്ഞു എന്ന സംശയിച്ച
ക്രമെണ ഞാനൊ ഞാനൊ എന്ന ചൊദിച്ചതിന്ന ഞാൻ അപ്പഖ
ണ്ഡം മുക്കി കൊടുക്കുന്നവൻ തന്നെഎന്ന അവൻ പറഞ്ഞ ഖണ്ഡം
മുക്കി യഹൂദ ഇഷ്കൎയ്യൊടിന്ന കൊടുത്തു മനുഷ്യപുത്രൻ തന്നെ
കുറിച്ച എഴുതിയിരിക്കുന്ന പ്രകാരം പൊകുന്നുവെങ്കിലും അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/102&oldid=179521" എന്ന താളിൽനിന്ന് ശേഖരിച്ചത്