ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യും പൊയി എൻ പിതാവെ ൟ പാത്രത്തിൽ ഉള്ളത ഞാ
ൻ കുടിക്കാതെ അത എന്നിൽനിന്ന നീങ്ങിപ്പൊവാൻ കഴിയുന്ന
തല്ലെങ്കിൽ നിന്റെ ഇഷ്ടപ്രകാരം ആകട്ടെ എന്ന പ്രാൎത്ഥിച്ചപ്പൊ
ൾ സ്വൎഗ്ഗത്തിൽനിന്ന ഒര ദൈവ ദൂതൻ പ്രത്യക്ഷനായി ആശ്വസി
പ്പിച്ചു അവൻ പ്രാണപീഡയിലായപ്പൊൾ അതിശ്രദ്ധയൊടെ
പ്രാൎത്ഥിച്ചു അവന്റെ വിയൎപ്പ ചൊരത്തുള്ളികളായി നിലത്തു വീ
ണു അവൻ തിരിയെ വന്ന അവരെ ഉറങ്ങുന്നത കണ്ടു അവർ നി
ദ്രാഭാരം നിമിത്തം അവനൊട എന്തുത്തരം പറയെണമെന്ന
അറിഞ്ഞില്ലെ യെശു പിന്നെയും പൊയി മൂന്നാം പ്രാവശ്യം ആ
വചനം തന്നെ പറഞ്ഞ പ്രാൎത്ഥിച്ചു ശിഷ്യരുടെ അരികെ വ
ന്ന ഇനി ഉറങ്ങി ആശ്വസിച്ചുകൊണ്ടിരിപ്പിൻ സമയം അടുത്തു
മനുഷ്യപുത്രൻ പാപിഷ്ഠരുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു എ
ഴുനീല്പിൻ നാം പൊക എന്നെ കാണിച്ചുകൊടുക്കുന്നവൻ സമീ
പിച്ചിരിക്കുന്നു എന്ന പറഞ്ഞു.

൩൦. യെശു ശത്രു കൈവശമായതും
പെത്രൊസ തള്ളിപ്പറഞ്ഞതും.

അനന്തരം അവന്റെ ശിഷ്യനായ യഹൂദ ഇഷ്കറിയൊടി
നൊട കൂട പ്രധാനാചാൎയ്യന്മാരും വളരെ പുരുഷാരവും ദീപ
ട്ടികളൊടും ആയുധങ്ങളൊടും കൂട വന്ന യെശു തനിക്ക വരു
വാനുള്ളതൊക്കയും അറിഞ്ഞു പുറത്തുചെന്ന അവരൊട നിങ്ങ
ൾ ആരെ അന്വെഷിക്കുന്ന എന്ന ചൊദിച്ചാറെ നസറായക്കാര
നായ യെശുവിനെ എന്ന പറഞ്ഞപ്പൊൾ അവൻ ഞാൻ തന്നെ
എന്ന പറഞ്ഞത കെട്ട അവർ പിന്നൊക്കം വാങ്ങി നിലത്തു വീ
ണു യെശു രണ്ടാമതും നിങ്ങൾ ആരെ അന്വെഷിക്കുന്നു എന്ന
ചൊദിച്ചപ്പൊൾ നസറായക്കാരനായ യെശുവിനെ തന്ന എന്ന
പിന്നെയും പറഞ്ഞു. അവൻ ഞാൻ തന്നെ എന്ന പറഞ്ഞുവല്ലൊ
എന്നെ അന്വെഷിക്കുന്നെങ്കിൽ ഇവരെ വിടുവിൻ എന്ന പറഞ്ഞു
ഞാൻ ചുംബിക്കുന്നവരെ പിടിച്ചു കൊൾവിനെന്നുള്ള ലക്ഷണം
പറഞ്ഞതുകൊണ്ട യഹൂദാ ഉടനെ വന്ന യെശുവിനൊട ഗുരൊ
സലാം എന്ന പറഞ്ഞു ചുംബിച്ചാറെയെശു സ്നെഹിത നീ എന്തി
ന്നു വന്ന യഹൂദാ ചുംബനം കൊണ്ടു മനുഷ്യ പുത്രനെ കാണിച്ച
കൊടുക്കുന്നുവൊ എന്ന പറഞ്ഞതിന്റെ ശെഷം അവർ അരി
കെ വന്ന യെശുവിന്മെൽ കൈകളെ വെച്ചു പിടിച്ചു ആയത ശി
ഷ്യന്മാർ കണ്ടപ്പൊൾ യെശുവൊട കൎത്താവെ വാൾകൊണ്ട
വെട്ടാമൊ എന്ന ചൊദിച്ച ഉടനെ പെത്രൊസ വാൾ ഊരി പ്രധാ
നാചാൎയ്യന്റെ ഭൃത്യനായ മല്കുസ എന്നവനെ വെട്ടി വലത്തെ
ചെവി മുറിച്ചു കളഞ്ഞു. അപ്പൊൾ യെശു ഇനി വിടുവിൻ എന്ന
കല്പിച്ച അവന്റെ ചെവിയെ തൊട്ട സഖ്യമാക്കി പെത്രൊസി
നൊട വാൾ ഉറയിൽ ഇടുക വാളെടുക്കുന്നവരെല്ലാം വാളിനാൽ
വീഴും എന്റെ പിതാവ എനിക്ക തന്ന പാനപാത്രം ഞാൻ കുടി
ക്കാതിരിക്കുമൊ എന്ന പറഞ്ഞ ശെഷം ശിഷ്യരെല്ലാവരും അവ
നെ വിട്ടൊടിപ്പൊയി പിന്നെ അവർ യെശിവിനെ പിടിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/104&oldid=179523" എന്ന താളിൽനിന്ന് ശേഖരിച്ചത്