ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

നെരെ എന്തെല്ലാം സാക്ഷിപ്പെടുത്തുന്ന എന്ന ചൊദിച്ചാറെ അ
വൻ ഒന്നിന്നും ഉത്തരം പറയാതെ ഇരുന്ന പിന്നെയും പ്രധാനാ
ചാൎയ്യൻ ആയവനൊട നീ ദൈവപുത്രനായ ക്രിസ്തനാകുന്നുവൊ
എന്ന ഞങ്ങളൊട പറയെണ്ടതിന്ന ജീവനുള്ള ദൈവത്തെ ആ
ണയിട്ട ഞാൻ നിന്നൊട ചൊദിക്കുന്ന എന്ന പറഞ്ഞാറെ യെ
ശു നീ പറഞ്ഞുവല്ലൊ ഞാൻ തന്നെ അവൻ ആകയാൽ ഇന്നു മുത
ൽ മനുഷ്യ പുത്രൻ ദൈവവല്ലഭത്വത്തിന്റെ വലഭാഗത്ത വാഴുന്ന
തും മെഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും നിശ്ചയം എന്ന
പറഞ്ഞതുകെട്ട പ്രധാനാചാൎയ്യൻ വസ്ത്രങ്ങളെ കീറി ഇവൻ ദൈ
വത്തെ ദുഷിച്ചു ഇനി സാക്ഷികൾ കൊണ്ടഎന്താവശ്യം ഇവന്റെ
ദൈവദൂഷണം കെട്ടുവല്ലൊ നിങ്ങൾക്ക എന്ത തൊന്നുന്നു എന്ന
പറഞ്ഞപ്പൊൾ അവൻ മരണശിക്ഷെക്ക യൊഗ്യനെന്ന എല്ലാവ
രും പറകയും ചെയ്തു. പിന്നെ യെശിവിനെ പിടിച്ച ആളുകൾ
അവനെ പരിഹസിച്ച മുഖത്ത തുപ്പി കണ്ണു മൂടി ക്കെട്ടി അടിച്ചു ക്രി
സ്തുവെ നിന്നെ അടിച്ചവൻ ആരെന്ന ജ്ഞാനദൃഷ്ടികൊണ്ട പറക
എന്നും മറ്റും പല വിധെന അപമാനിച്ച പറഞ്ഞു. പുലർകാല
മായപ്പൊൾ എല്ലാ പ്രധാനാചാൎയ്യന്മാരും യെശുവിനെ കൊല്ലെ
ണ്ടതിന്ന മന്ത്രിച്ച അവനെ കെട്ടിക്കൊണ്ടുപൊയി നാടുവാഴി
യായ പിലാതൊസിന്ന ഏല്പിച്ചു. അപ്പൊൾ അവന്ന മരണശിക്ഷ
വിധിച്ചു എന്ന യഹൂദ ഇഷ്കരിയൊട കണ്ട അനുതാപപ്പെട്ട യെ
ശുവിനെ കാണിച്ചകൊടുക്കുന്നതിന്ന മുമ്പിൽ വാങ്ങിയിരുന്ന ൩൦
വെള്ളിക്കാശു പ്രധാനാചാൎയ്യന്മാൎക്കും മൂപ്പന്മാൎക്കും മടക്കി കൊണ്ടുവ
ന്ന കുറ്റമില്ലാത്ത രക്തം കാണിച്ച കൊടുത്തതിനാൽ ഞാൻ ദൊ
ഷം ചെയ്തു എന്ന പറഞ്ഞാറെ അവർ അത ഞങ്ങൾക്ക എന്ത നീ
തന്നെ നൊക്കിക്കൊൾക എന്ന പറഞ്ഞു അപ്പൊൾ അവൻ ആ
വെള്ളിക്കാശു എടുത്ത ദൈവാലയത്തിൽ ഇട്ടും കളഞ്ഞ മാറിപ്പൊ
യി തൂങ്ങി മരിക്കയും ചെയ്തു പ്രധാനാചാൎയ്യന്മാർ ആ ദ്രവ്യമെടു
ത്ത ഇത രക്തവിലയാകകൊണ്ട ശ്രീഭണ്ഡാരത്തിൽ ഇടുന്നത ന്യാ
യമല്ല എന്ന പറഞ്ഞ അതിനെകൊണ്ട കുശവന്റെ നിലം വാ
ങ്ങി അതിനാൽ ആ നിലത്തിന്ന ഇന്നും രക്തനിലമെന്ന പെർ
പറഞ്ഞു വരുന്നു.

൩൨. പിലാതൊസ മുഖെന ഉള്ള
വ്യവഹാരം.

പിന്നെ പ്രധാനാചാൎയ്യന്മാരും മൂപ്പന്മാരും ഇവൻ താൻ രാജാ
വായ ക്രിസ്തുവാകുന്നു എന്നും കൈസരിന്ന വരിപ്പണം കൊടുക്കെ
ണ്ട എന്നും പറഞ്ഞ ജനത്തെ കലഹിപ്പിക്കുന്നത ഞങ്ങൾ കണ്ടു
എന്ന കുറ്റം ചുമത്തി തുടങ്ങി അപ്പൊൾ പിലാതൊസ യെശു
വിനെ വിളിച്ചു അവനൊട നീ യഹൂദ രാജാവ തന്നെയൊ എന്ന
ചൊദിച്ചാറെ യെശു എൻ രാജ്യം ൟ ലൊകത്തിൽ നിന്നുള്ള
തല്ല ലൌകികമെങ്കിൽ എന്നെ യഹൂദരിൽ ഏല്പിക്കാതിരിക്കെണ്ട
തിന്ന എന്റെ സെവകർ പൊരുവുമായിരുന്നു ആകയാൽ എന്റെ
രാജ്യം ഐഹികമല്ല എന്ന പറഞ്ഞാറെ പിലാതൊസ എന്നാൽ
നീ രാജാവ തന്നെയൊ എന്ന ചൊദിച്ചശെഷം നീ പറഞ്ഞപ്രകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/106&oldid=179525" എന്ന താളിൽനിന്ന് ശേഖരിച്ചത്