ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

അവിടെ വെച്ചു ൯ മണിസമയത്ത അവനെയും ഇരു പുറവും ര
ണ്ടുകള്ളന്മാരെയും കുരിശുകളിൽ തറെച്ചു അപ്പൊൾ അവൻ അ
തിക്രമക്കാരൊടു കൂട എണ്ണപ്പെടും എന്നുള്ള വെദവാക്യം നിവൃ
ത്തിയായി തല്ക്കാലത്ത യെശു പിതാവെ ഇവർ തങ്ങൾ ചെയ്യുന്ന
ത ഇന്നതെന്ന അറിയായ്കകൊണ്ട ക്ഷമിച്ചുകൊള്ളെണമെന്ന പ്രാ
ൎത്ഥിച്ചു അതിന്റെ ശെഷം ആയുധക്കാർ അവന്റെവസ്ത്രങ്ങളെ
എടുത്ത ഒരൊരുത്തന്ന ഓരൊ അംശം വരെണ്ടതിന്ന നാലംശമാ
യി വിഭാഗിച്ചു. കുപ്പായം തയ്ക്കാതെ മുഴുവനും നെയ്തുതീൎത്തതാക
കൊണ്ട അവർ നാം ഇത കീറാതെ ആൎക്കു വരുമെന്ന അറിവാ
നായി ചീട്ടിടെണമെന്ന പറഞ്ഞു ഇതിനെ ആയുധക്കാർ ചെയ്തു.
എന്നാൽ പിലാതൊസ നസറായക്കാരനായ യെശു യഹൂദന്മാരു
ടെ രാജാവെന്ന എബ്രായ യവന രൊമഭാഷകളിൽ അവന്റെ
അപരാധസൂചകമായ ഒരു പരസ്യം എഴുതി കുരിശിന്മെൽ പതി
പ്പിച്ചുആയത ജനങ്ങൾ നൊക്കിക്കൊണ്ട നിന്നു ആ വഴിയായി
വന്നവർ തല കുലുക്കി പരിഹസിച്ച നീ ദൈവപുത്രനാകുന്നെ
ങ്കിൽ ഇപ്പൊൾ ക്രൂശിൽനിന്നുഇറങ്ങിവാ എന്നാൽ ഞങ്ങൾ നി
ന്നെ വിശ്വസിക്കും എന്ന വന്ദിച്ച പറഞ്ഞു ഒരുമിച്ച തൂക്കിയ കള്ള
ന്മാരിൽ ഒരുവൻ നീ ക്രിസ്തുവാകുന്നെങ്കിൽ നിന്നെയും ഞങ്ങളെ
യും രക്ഷിക്ക എന്ന ദുഷിച്ചാറെ മറ്റവൻ ൟ ശിക്ഷയിലകപ്പെ
ട്ട നീയും ദൈവത്തെ ഭയപ്പെടുന്നില്ലയൊ നാം നടത്തിയ ക്രിയ
കൾക്ക തക്കവണ്ണം ഇത അനുഭവിക്കെണ്ടി വന്നു ഇവനൊ അന്യാ
യമായിട്ടുള്ളതൊന്നും ചെയ്തില്ല എന്ന അവനെ ശാസിച്ച ശെഷം
യെശുവിനൊട കൎത്താവെ നിന്റെ രാജ്യത്ത എത്തിയാൽ എന്നെ
കൂടെ ഓൎത്തുകൊള്ളെണമെ എന്ന അപെക്ഷിച്ചാറെ യെശു ഇന്നുത
ന്നെ നീ എന്നൊടു കൂടി പരദീസയിൽ ഇരിക്കും സത്യം എന്ന പ
റഞ്ഞു വിശെഷിച്ച യെശുവിന്റെ അമ്മയും അവളുടെ സഹൊദ
രിയും മഗ്ദലന മറിയയും അവന്റെ കുരിശിന്നരികെ നിന്നുകൊ
ണ്ടിരുന്നു അപ്പൊൾ യെശു തന്റെ അമ്മയെയും താൻ സ്നെഹിച്ച
ശിഷ്യനെയും അരികെ നിൽകുന്നത കണ്ട അമ്മയൊട സ്ത്രീയെ ഇ
താ നിന്റെ മകനെന്നും ശിഷ്യനൊട ഇതാ നിന്റെ അമ്മ എ
ന്നും കല്പിച്ചു അക്കാലം മുതൽ ആ ശിഷ്യൻ അവളെ സ്വഗൃഹത്തി
ലെക്ക കൈക്കൊള്ളുകയും ചെയ്തു. അനന്തരം ഉച്ചമുതൽ മൂന്നുമണി
യൊളവും ആ നാട്ടിലെങ്ങും അന്ധകാരം പരന്നു സൂൎയ്യനും ഇരുണ്ട
പൊയി മൂന്ന മണിനെരത്ത യെശു എൻ ദൈവമെ എന്റെ
ദൈവമെ എന്നെ കൈവിട്ടതെന്തിന എന്ന നിളവിളിച്ചു അതി
ന്റെ ശെഷംസകലവും നിവൃത്തിയായെന്നറിഞ്ഞ എനിക്ക ദാഹമു
ണ്ടെന്ന പറഞ്ഞു അപ്പൊൾ അവർ ഒരു സ്പൊംഗിൽ കാടി നിറെ
ച്ച ഇസൊപ്തണ്ടിന്മെൽ കെട്ടി അവന്റെ വായരികെ നീട്ടികൊടുത്തു
ആയതിനെ യെശു വാങ്ങി കുടിച്ച ശെഷം നിവൃത്തിയായി ഹെ
പിതാവെ നിന്റെ കൈകളിൽ എന്റെ ആത്മാവിനെ ഭരമെ
ല്പിക്കുന്ന എന്നുറക്കെ വിളിച്ചുപറഞ്ഞു. തലചായിച്ചു പ്രാണനെ
വിടുകയും ചെയ്തു. അപ്പൊൾ ദൈവാലയത്തിലെ തിരശ്ശീല രണ്ടാ
യി ചീന്തിപ്പൊയി ഭൂമിയും ഇളകി കല്മലകളും പിളൎന്ന ശവക്കുഴി
കളും തുറന്ന ഉറങ്ങി ഇരുന്ന പരിശുദ്ധന്മാർ അവൻ ഉയിൎത്തെഴു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/109&oldid=179528" എന്ന താളിൽനിന്ന് ശേഖരിച്ചത്