ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നു. അവൻ പിന്നെയും ൭ ദിവസം പാൎത്തിട്ട പ്രാവിനെ പുറത്ത
വിട്ടു മടങ്ങി വരായ്കകൊണ്ട വെള്ളം എല്ലാം വറ്റിപൊയി എന്ന
നൊഹ നിശ്ചയിച്ച മെൽ‌തട്ടിനെ നീക്കിഉണങ്ങിയ സ്ഥലത്തെ ക
ണ്ടു പിന്നെയും ഏകദെശം ൨. മാസം കഴിഞ്ഞ ശെഷം താനും കു
ഡുംബക്കാരും ജന്തുക്കളൊട കൂടെ പെട്ടകത്തെ വിട്ട പുറത്ത വരിക
യും ചെയ്തു.

അനന്തരം നൊഹ ഹൊമബലികളെ കഴിച്ചപ്പൊൾ യഹൊവ
മനുഷ്യഹൃദയ നിരൂപണങ്ങൾ ബാല്യം മുതൽ ദൊഷമുള്ളവയാക
കൊണ്ട അവർ നിമിത്തമായി ഞാൻ ഭൂമിയെ ഇനി ശപിക്ക ഇല്ല
ഭൂമിയുള്ള നാളൊക്കയും വിതയും കൊയിത്തും ശീതവും ഉഷ്ണവുംവെ
നൽകാലവും വൎഷകാലവും പകലും രാവും ഇതൊന്നിന്നും ഭെദം വ
രിക ഇല്ല എന്ന അരുളിച്ചെയ്ത നൊഹയെ അനുഗ്രഹിച്ചു. മഴ പെ
യ്യുന്നതിനാൽ പെടി ഉണ്ടാകരുത എന്നതിന്ന അടയാളമായിട്ട മെ
ഘത്തിൽ ശൊഭയുള്ള മഴവില്ലിനെ ഉണ്ടാക്കി വെച്ചു ഇത ഇനിക്കും
ഭൂമിയിലെ സകല ജനത്തിന്നുമുള്ള നിശ്ചയത്തിന്ന മുദ്രയായിരിക്കും
എന്ന കല്പിക്കയും ചെയ്തു.

൫. ബാബെലിലെ ഗൊപുരം.

ജലപ്രളയത്തിന്റെ ശെഷം മനുഷ്യരുടെ ശരീരശക്തിയും ആ
യുസ്സും ക്രമത്താലെ കുറഞ്ഞുകുറഞ്ഞു വന്നു നൊഹ ജലപ്രളയം ക
ഴിഞ്ഞിട്ടും ൩൫൦ സംവത്സരം ജീവിച്ചു അവന്റെ പുത്രനായ ശെമും
൫൦൦ വൎഷത്തൊളുമിരുന്നു. തന്റെ സന്തിയെ പത്ത തലമുറയൊ
ളം കണ്ടു. അവന്റെ പുത്രനായ അൎഹക്ഷാദ ൮൪ വയസ്സുവരെ ജീ
വിച്ചു അവന്റെ പുത്രനായ എബർ ൪൬൪ വയസ്സിൽ മരിച്ചു. അ
ന്നുള്ള ജനങ്ങൾ പാപാവൎദ്ധനയാൽ അശക്തരായി തീരുകകൊണ്ട
൨൩൦ വയസ്സിൽ മെല്പെട്ടു ഒരുത്തരും ജീവിച്ചിരുന്നില്ല. അപ്പൊൾ
ഹാമിന്റെ സന്തതിയിലുള്ള നിമ്രൊദ മുതലായ വീരന്മാർ പല ക്രൂ
ര പ്രവൃത്തികളെ നടത്തി ഒരൊ ദെശങ്ങളെയും ജനങ്ങളെയും
കൈവശമാക്കി പ്രഭുക്കന്മാരായി വാണു തുടങ്ങി ആ കാലത്തൊളം
ലൊകത്തിൽ എങ്ങും ഒരു ഭാഷ തന്നെ നടന്ന വന്നപ്പൊൾ പ്രാത്ത
നദിതീരത്തിലെ താന്ന പ്രദെശത്തുള്ള മനുഷ്യർ നാം ഇനിമെൽ
ചിതറാതെ ഇരിപ്പാനും സകല ജാതികളും നമ്മെ ഒൎത്ത പ്രശംസി
പ്പാനും ഒരു പട്ടണത്തെയും അതിൽ ആകാശത്തൊളം നീണ്ടുയരു
ന്ന ഒരു ഗൊപുരത്തെയും തീൎപ്പാൻ നിശ്ചയിച്ച പണി ചെയ്യുമ്പൊ
ൾ ആയത യഹോവക്ക അനിഷ്ടമാകകൊണ്ട അവൻ ഇറങ്ങി വന്ന
ഒരൊരുത്തരുടെ വാക്കുകൾ അന്യൊന്യം അറിയാതെ ഇരിപ്പാൻ
വെണ്ടി വെവ്വെറെ ആക്കി. അവർ ആ സ്ഥലത്തെ വിട്ട പട്ടണ
വും ഗൊപുരവും മുഴുവനും തീൎക്കാതെ ഭൂമിയിൽ എങ്ങും ചിതറി
പൊവാൻ സംഗതി വരുത്തി അന്നമുതൽ കലക്കം എന്നൎത്ഥമുള്ള ബാ
ബൽ എന്ന പെർ സംഭവിക്കയും ചെയ്തു.

൬ ദൈവം അബ്രഹാമിനെ വിളിച്ചത.

നൊഹ മരിക്കുന്നതിന്ന അല്പകാലം മുമ്പെ ജനങ്ങൾ എറ്റവും
പെരുകി പലവക ബിംബങ്ങളെയും സ്ഥാപിച്ചു പൂജിച്ചുവരുമ്പൊ


A 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/11&oldid=179415" എന്ന താളിൽനിന്ന് ശേഖരിച്ചത്