ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീറ്റശെഷം ശ്മശാനം വിട്ട വിശുദ്ധപട്ടണത്തിൽ പൊയി പ
ലൎക്കും പ്രത്യക്ഷരായി വന്നു ശതാധിപനും തന്നൊടുകൂടെ യെശു
വിനെ കാത്തിരുന്നവരും ഭൂകമ്പവും അവൻ ഇപ്രകാരം നിലവി
ളിച്ച പ്രാണനെ വിട്ടതും മറ്റും കണ്ടാറെ ഏറ്റവും ഭയപ്പെട്ടു
ൟമനുഷ്യൻ നീതിമാനും ദൈവപുത്രനുമായിരുന്നു സത്യമെ
ന്നു പറഞ്ഞു ദൈവത്തെ സ്തുതിച്ചു കൂടിയിരുന്ന ജനങ്ങളും കണ്ട
പ്പൊൾ മാൎവ്വിടങ്ങളിൽ അടിച്ചുകൊണ്ട തിരിച്ചു പൊകയും ചെയ്തു.

൩൫. യെശുവിന്റെ ശരീരം അടച്ചത

ആനാൾ മഹാ ശാബ്ബത ദിവസത്തിന്ന ഒരുക്കുന്ന ദിവസമാ
കകൊണ്ട ശവങ്ങളെ ക്രൂശിൽ ഇരുത്താതെ കാലുകളെ ഒടിച്ച
ഇറക്കി എടുക്കെണ്ടതിന്ന യഹൂദർ പിലാതൊസിനൊട അപെ
ക്ഷിച്ചശെഷം ആയുധക്കാർ വന്ന യെശുവിനൊട കൂടെ കുരിശി
ൽ തറെച്ച അതിക്രമക്കാരുടെ കാലുകളെ ഒടിച്ചകളഞ്ഞു. യെശുവി
ന്റെ അരികെ വന്ന അവൻ മരിച്ചുവെന്ന കണ്ടിട്ട കാലുകളെ
ഒടിച്ചില്ല ഒരുത്തൻ കുന്തംകൊണ്ട അവന്റെ വിലാപ്പുറത്ത കു
ത്തി ഉടനെ രക്തവും വെള്ളവും പുറത്തുവന്നു അവന്റെ അസ്ഥി
കളിൽ ഒന്നും ഒടിക്ക ഇല്ല എന്നുള്ള വെദവാക്യം ഇതിനാൽ നി
വൃത്തിയായി അതല്ലാതെ അവൻ കുത്തിയവനെ നൊക്കും എന്നു
ള്ള വെറെ വെദവാക്യത്തിൽ പറഞ്ഞിരിക്കുന്നത ഇനി സംഭവി
ക്കെണ്ടു.

അനന്തരം നീതിമാനും ദൈവരാജ്യത്തെ കാത്തിരിക്കുന്നവനും
യഹൂദരിലെ ഭയവശാൽ യെശുവിന്ന ഗൂഢശിഷ്യനും അവരുടെ
ദുരാലൊചനകളിൽ അസമ്മതനുമായ യൊസെഫ എന്നൊരു മെ
ധാവി ധൈൎയ്യം പൂണ്ടു വൈകുന്നെരത്ത പിലാതൊസിനെ ചെന്ന
കണ്ടു യെശിവിന്റെ ശരീരം എടുത്ത കൊണ്ടു പൊകെണ്ടതിന്ന അ
പെക്ഷിച്ചു. യെശു വെഗത്തിൽ മരിച്ചു എന്ന കെട്ട അവൻ ആ
ശ്ചൎയ്യപ്പെട്ടു ശതാധിപനെ വിളിച്ച അവൻ മരിച്ചത എത്ര നെരമാ
യി എന്ന ചൊദിച്ചറിഞ്ഞ ശരീരം യൊസെഫിന്നു കൊടുക്കെണ
മെന്നും കല്പിച്ചു. പിന്നെ യൊസെഫ നെൎത്ത വസ്ത്രം വാങ്ങി വ
ന്ന അവനെ ഇറക്കി മുമ്പെ ഒരു സമയം രാത്രിയിൽ യെശുവിനെ
കാണ്മാൻ വന്ന നിക്കൊദീമുസും എത്തി ചെൎത്തുണ്ടാക്കിയ ഏകദെ
ശം ൧൦൦ റാത്തൽ സുഗന്ധവൎഗ്ഗങ്ങളെ കൊണ്ടുവന്ന യെശുവിന്റെ
ശരീരം എടുത്തു യഹൂദർ ശവങ്ങളെ അടക്കുന്ന മൎയ്യാദപ്രകാരം
അതു സുഗന്ധവൎഗ്ഗങ്ങളൊടു കൂട നെൎത്ത വസ്ത്രങ്ങളിൽ കെട്ടി ആ
സ്ഥലത്ത ഒരു തൊട്ടവും അതിൽ യൊസെഫ തനിക്കായി പാ
റവെട്ടി തീൎപ്പിച്ചൊരു പുതിയ ഗുഹയുണ്ടായിരുന്നു. ആ ഗുഹ സമീ
പം ആകകൊണ്ട അവർ ഉടനെ യെശുവിൻ ശരീരം അതിൽ
വെച്ചടെക്കയും ചെയ്തു. അതിന്റെ ശെഷം പ്രധാനാചാൎയ്യന്മാരും
പറീശന്മാരും പിലാതൊസിന്റെ അടുക്കൽ വന്ന അവനൊട
യജമാനആചതിയൻ ജീവിച്ചിരിക്കുന്ന സമയം മൂന്നുദിവസത്തിന്ന
കം ഞാൻ ഉയിൎത്തെഴുനീല്കുമെന്ന പറഞ്ഞതിനെ ഞങ്ങൾ ഓൎക്കു
ന്നു. അതുകൊണ്ട അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്ന ആ ശ
വം കട്ടു കൊണ്ടുപൊയി ജനങ്ങളൊടു അവൻ ജീവിച്ചെഴുനീറ്റു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/110&oldid=179529" എന്ന താളിൽനിന്ന് ശേഖരിച്ചത്