൧൦൫
എന്ന പറഞ്ഞാൽ പിന്നെത്തെതിൽ ചതി ഒന്നാമത്തതിൽ കഷ്ടമായി
വരാതിരിക്കെണ്ടതിന്നായി മൂന്നുദിവസത്തൊളം ഗുഹയെ കാപ്പാ
ൻ നീകല്പിക്കെണ്ടം എന്നപെക്ഷിച്ചാറെ പിലാതൊസ നിങ്ങൾക്ക
കാവല്ക്കാരുണ്ടല്ലൊ കഴിയുന്നെടത്തൊളം അതിന്ന ഉറപ്പു വരുത്തു
വിൻ എന്നതുകെട്ട അവർപൊയി കല്ലിന്ന മുദ്രയിട്ടു കാവല്ക്കാരെ
യും വെച്ചു ഉറപ്പു വരുത്തുകയും ചെയ്തു.
൩൬. ക്രിസ്തന്റെ ഉയിൎത്തെഴുനീല്പ.
ശാബത്ത ദിവസത്തിന്റെ പിറ്റെ നാൾ ഉഷസ്സിങ്കൽ കൎത്താവി
ന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങിവന്ന ഗുഹാമുഖത്തു വെച്ച
കല്ലുരുട്ടിക്കളഞ്ഞ അതിന്മെൽ ഇരുന്നു അപ്പൊൾ ഒരു മഹാ ഭൂക
മ്പമുണ്ടായി ആ ദൂതന്റെ രൂപം മിന്നൽ പൊലെയുംഉടുപ്പു ഉറ
ച്ച മഞ്ഞുപൊലെ വെൺമ്മയായിരുന്നു കാവൽക്കാർ അവനെ
കണ്ട ഭയപ്പെട്ട വിറെച്ച ചത്തവരെ പൊലെയായ്തീൎന്നു അന
ന്തരം മഗ്ദല്യമറിയയും യാക്കൊബിന്റെ അമ്മയായ മറിയയും ശ
ലൊമെയും അവന്റെ ശരീരത്തിന്മെൽ സുഗന്ധദ്രവ്യം പൂശെണ്ടതി
ന്നായി ഗുഹയുടെ അരികെ വന്നു ഗുഹാമുഖത്തുനിന്ന കല്ല ആരു
രുട്ടിക്കളയുമെന്ന തമ്മിൽ പറഞ്ഞ നൊക്കിയാറെ കല്ലുരുട്ടിക്കളത്ത
തകണ്ട മഗ്ദലനെ മറിയ പെത്രൊസിനെയും യൊഹനാനെയും
ചെന്ന കണ്ട കൎത്താവിന്റെ ശരീരം ഗുഹയിൽനിന്നെടുത്തുകള
ഞ്ഞു എവിടെ വെച്ചു എന്നറിയുന്നില്ല എന്ന പറഞ്ഞുമറ്റെവർ അ
കത്തുകടന്ന നൊക്കി യെശുവിന്റെ ശരീരം കാണാതെ വിഷാ
ദിച്ചപ്പൊൾ മിന്നുന്ന വസ്ത്രങ്ങൾ ധരിച്ച രണ്ടു പുരുഷന്മാരെ കണ്ട
വളരെ ഭയപ്പെട്ടാറെ ദൂതൻ അവരൊട ഭ്രമിക്കരുത കുരിശിൽ തറ
ച്ച യെശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്ന അറിയുന്നു അ
വൻ ഇവിടെ ഇല്ല മുമ്പെ പറഞ്ഞപ്രകാരം ഉയിൎത്തെഴുനീറ്റു ഇ
താ അവൻകിടന്ന സ്ഥലം നിങ്ങൾ വെഗം പൊയി ൟ കാൎയ്യം
അവന്റെ ശിഷ്യന്മാരൊട അറിയിപ്പിൻ എന്ന പറഞ്ഞാറെ അ
വർ ഭയവും മഹാസന്തൊഷവും പൂണ്ട ഗുഹയെ വിട്ടൊടി പൊക
യും ചെയ്തു.
അനന്തരം പെത്രുവും യൊഹനാനും പുറപ്പെട്ട ഗുഹയുടെ
അരികിൽ എത്തി അകത്തു പ്രവെശിച്ച ശീലകളെയും തലശ്ശീലക
ളെയും വെറിട്ടു ഒരു സ്ഥലത്തുചുരുട്ടി വെച്ചതും കണ്ടു ശരീരം ക
ണ്ടില്ല താനും അവൻ മരിച്ചവരിൽ നിന്ന എഴുനീല്ക്കെണമെന്നുള്ള
വെദവാക്യം അവർ ആ സമയത്തൊളം ഗ്രഹിക്കായ്കകൊണ്ട മട
ങ്ങി ചെല്ലുകയും ചെയ്തു. മറിയ ഗുഹയുടെ പുറത്ത നിന്നുകൊണ്ട
അകത്ത കുനിഞ്ഞ നൊക്കിയപ്പൊൾ യെശുവിൻ ശരീരം വെ
ച്ച സ്ഥലത്ത വെള്ള വസ്ത്രങ്ങളെ ധരിച്ചവരായ രണ്ടു ദൈവദൂതന്മാ
രെ തലക്കലും കാൽക്കലും ഇരിക്കുന്നത കണ്ടു. ആയവർ അവളൊ
ട സ്ത്രീയെ നീ എന്തിന കരയുന്നു എന്ന ചൊദിച്ചത കെട്ട അ
വൾ എന്റെ കൎത്താവിനെ എടുത്ത കൊണ്ടുപൊയി എവിടെ
വെച്ചു എന്ന അറിയായ്കകൊണ്ടാകുന്നു എന്നു ചൊല്ലി തിരിഞ്ഞു
നൊക്കിയപ്പൊൾ യെശുവിനെ കണ്ടു അവനെ യെശുവെന്നറി
ഞ്ഞില്ല. സ്ത്രീയെ നീ എന്തിന്ന കരയുന്നു ആരെ അന്വെഷിക്കുന്നു