ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റഞ്ഞതിനെ തെളിയിച്ചറിയിച്ചു. അവർ പൊകുന്ന ഗ്രാമത്തിന്ന
സമീപിച്ചപ്പൊൾ അവൻ അപ്പുറം പൊകെണ്ടുന്ന ഭാവം
നടിച്ചാറെ അവർ സന്ധ്യയായല്ലൊ നെരവും അസ്തമിപ്പാ
റായി ഞങ്ങളൊടു കൂട പാൎക്ക എന്ന വളരെ അപെക്ഷിച്ചശെ
ഷം അവൻ പാൎപ്പാനായി അകത്തു ചെന്ന അവരൊട കൂടെ പ
ന്തിയിലിരുന്ന അപ്പമെടുത്ത വാഴ്ത്തി നുറുക്കി അവൎക്ക കൊ
ടുത്തതിനാൽ അവനെ അറിഞ്ഞപ്പൊൾ അവൻ ക്ഷണത്തിൽ അ
പ്രത്യക്ഷനായി പിന്നെ അവർ വഴിയിൽവെച്ച അവൻ നമ്മൊടു
സംസാരിച്ച വെദവാക്യങ്ങൾ തെളിയിച്ചതിൽ നമ്മുടെ ഹൃദയം
ജ്വലിച്ചിരുന്നില്ലയൊ എന്ന പറഞ്ഞ എഴുനീറ്റ യരുശലെമിലെക്ക
മടങ്ങിപ്പൊയി ശിഴ്യന്മാരെയും അവനൊട ചെൎന്നവരെയും ക
ണ്ട കൎത്താവ ഉയിൎത്തെഴുനീറ്റു എന്നും വഴിയിൽ സംഭവിച്ചതും
അപ്പം നുറുക്കി വാഴ്ത്തിയപ്പൊൾ തങ്ങൾ അവനെ അറിഞ്ഞ പ്രകാ
രവും വിവരമായി പറകയും ചെയ്തു.

അനന്തരം ശിഷ്യന്മാർ യഹൂദരിലെ ഭയം നിമിത്തം വാതിലു
കളെ പൂട്ടിയപ്പൊൾ യെശു വന്നു മദ്ധ്യെ നിന്നു നിങ്ങൾക്ക സ
മാധാനം ഭവിക്കട്ടെ എന്ന പറഞ്ഞു അവർ ഒരു ഭൂതത്തെ കണ്ടു
എന്ന നിരൂപിച്ചു ഭയപ്പെട്ടാറെ അവൻ നിങ്ങൾ എന്തിന്ന ചഞ്ചല
പ്പെടുന്നു നിങ്ങളുടെ ഹൃദയങ്ങളിൽ സംശയംതൊന്നുന്നത എന്ത
ഞാൻ തന്നെ ആകുന്നു എന്റെ കൈകാലുകളെ നൊക്കി എന്നെ
തൊട്ടറിവിൻഎങ്കൽ കാണുന്ന പ്രകാരം ഒരുഭൂതത്തിന്ന മാംസാസ്ഥി
കളില്ലല്ലൊ എന്നതു കെട്ട അവർ കൎത്താവിനെ കണ്ടിട്ട സന്തൊ
ഷിച്ചു പിന്നെയും ഭ്രമവും സംശയവും ജനിച്ചാറെ അവൻ ആഹാ
രം വല്ലതും ഉണ്ടൊഎന്നു ചൊദിച്ചപ്പൊൾ അവർ വറുത്ത മീനും
തെങ്കട്ടയും കൊടുത്തു അവൻ വാങ്ങി അവർ കാണ്കെഭക്ഷിക്കയും
ചെയ്തു.

൩൮. യെശു തൊമാസിന്നും ഗനെ
സരത്ത സരസ്സിന്റെ അരികത്തും
പ്രത്യക്ഷനായ്‌വന്നത.

യെശു വന്നിരുന്ന സമയം തൊമാസ എന്നവൻ ശിഷ്യന്മാരൊ
ടു കൂട ഇല്ലായ്കയാൽ അവർ അവനൊട ഞങ്ങൾ കൎത്താവിനെ
കണ്ടു എന്നു പറഞ്ഞാറെ അവൻ ഞാൻ അവന്റെ കൈകളിൽ
ആണിയുടെ പഴുത കണ്ടു അതിൽ എന്റെ വിരലിട്ടു അവന്റെ
പാൎശ്വത്തിൽ എന്റെ കൈ വെക്കാഞ്ഞാൽ ഞാൻ വിശ്വസിക്ക ഇ
ല്ല എന്നു പറഞ്ഞു. എട്ട ദിവസം കഴിഞ്ഞ ശെഷം ശിഷ്യന്മാർ പി
ന്നെയും അകത്തു കൂടി തൊമാസും അവരൊടു ചെൎന്ന വാതിലുകൾ
പൂട്ടിയിരിക്കുമ്പൊൾ യെശു വന്ന മദ്ധ്യെനിന്ന നിങ്ങൾക്ക സമാ
ധാനം ഭവിക്കട്ടെ എന്നു ചൊല്ലി തൊമാസിനെ നൊക്കി നിന്റെ
വിരൽ ഇങ്ങൊട്ട നീട്ടി എന്റെ കൈകളെ തൊട്ടുനൊക്ക നിന്റെ
കൈ എൻപാൎശ്വത്തിലിടുക അവിശ്വാസിയാകാതെ വിശ്വാസി
യായിരിക്ക എന്നു പറഞ്ഞാറെ തൊമാസ എന്നവൻ എന്റെ കൎത്താ
വും ദൈവവുമായവനെ എന്ന വിളിച്ചു. യെശുതൊമയെ നീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/113&oldid=179533" എന്ന താളിൽനിന്ന് ശേഖരിച്ചത്