ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നെ കണ്ടതിനാൽ വിശ്വസിച്ചിരിക്കുന്നു കാണാതെ കണ്ട വി
ശ്വസിക്കുന്നവർ തന്നെഭാഗ്യവാന്മാർ എന്ന പറഞ്ഞു.

മറ്റൊരു സമയത്ത പെത്രൊസ മുതലായ ചില ശിഷ്യന്മാർ കൂ
ടി ഇരുന്നപ്പൊൾ പെത്രൊസ ഞാൻ മീൻപിടിപ്പാൻ പൊകുന്നു
എന്ന പറഞ്ഞാറെ മറ്റെവർഞങ്ങളും കൂടെ വരും എന്നു ചൊല്ലി
എല്ലാവരും ഒരു പടവിൽ കരെറി രാത്രി മുഴുവൻ പണി ചെയ്തു
വന്നാറെയും ഒന്നും സാധിച്ചില്ല. ഉദയകാലത്ത യെശു കരയിലി
രുന്നു അവരെ നൊക്കി കുട്ടികളെ നിങ്ങൾക്ക വല്ല ആഹാരവും
ഉണ്ടൊ എന്ന ചൊദിച്ചപ്പൊൾ ഇല്ല കൎത്താവെ എന്നവർ പറഞ്ഞു
എന്നാൽ പടവിന്റെ വലത്ത ഭാഗത്ത വല വീശിയാൽ കിട്ടും എന്ന
ത കെട്ടു അവർ വീശി ൧൫൩ വലിയ മത്സ്യങ്ങളെപിടിച്ചു ഇങ്ങി
നെയുള്ള അതിശയം കണ്ടപ്പൊൾ യൊഹനാൻ പെത്രൊസിനൊ
ട അവൻ കൎത്താവുതന്നെ എന്ന പറഞ്ഞു കൎത്താവാകുന്നു എന്ന
പെത്രൊസ കെട്ട കടലിലെക്ക ചാടി യെശുവിന്റെ അടുക്കലെക്ക
നീന്തി മറ്റെവർ പടവിൽ കൂടി തന്നെവന്നുകരയിലിറങ്ങുമ്പൊൾ
അപ്പവും തീക്കനലുകളുടെ മെൽ മീനും കണ്ടു പിന്നെ കൎത്താവ
അവരൊട ഭക്ഷണം കഴിച്ചുകൊൾവിൻ എന്ന പറഞ്ഞു. ഭക്ഷി
ച്ച ശെഷം യെശു പെത്രൊസിനെ നൊക്കി യൊനാപുത്രനായ
ശീമൊനെ ഇവരെക്കാൾ നീ എന്നെ അധികം സ്നെഹിക്കുന്നുവൊ
എന്ന ചൊദിച്ചാറെ കൎത്താവെഞാൻ നിന്നെ സ്നെഹിക്കു
ന്നു എന്ന നീ തന്നെ അറിയുന്നുവല്ലൊ എന്നു പറഞ്ഞാറെ കൎത്താ
വ എന്റെ ആട്ടിങ്കുട്ടികളെ മെയ്ക്ക എന്ന പറഞ്ഞു. പിന്നെ അവ
ൻ രണ്ടാമതും നീ എന്നെ സ്നെഹിക്കുന്നുവൊ എന്നുചൊദിച്ചാറെ
പെത്രൊസ ഞാൻ നിന്നെ സ്നെഹിക്കുന്നു എന്ന നീ തന്നെ അറിയു
ന്നു എന്ന ചൊന്നശെഷം കൎത്താവ എന്റെ ആടുകളെ മെയ്ക്ക എ
ന്ന പറഞ്ഞു. പിന്നെ അവൻ മൂന്നാം പ്രാവശ്യവും ആകാൎയ്യം തന്നെ
ചൊദിച്ചപ്പൊൾ പെത്രുവിന്ന ദുഃഖമുണ്ടായി കൎത്താവെ നീ സക
ലവും അറിയുന്നു ഞാൻ നിന്നെ സ്നെഹിക്കുന്നു എന്നുള്ളതും നീ അ
റിയുന്നു എന്നുരച്ചാറെ കൎത്താവ എന്റെ ആട്ടിങ്കുട്ടികളെ മെയ്ക്ക
നീ ബാലനായിരുന്നപ്പൊൾ അര കെട്ടി നിനക്കിഷ്ടമുള്ള സ്ഥല
ത്ത സഞ്ചരിച്ച പൊന്നു വൃദ്ധനായി വന്നാൽ നീ കൈ നീട്ടി മ
റ്റൊരുത്തൻ നിന്നെ കെട്ടി അനിഷ്ടമുള്ള സ്ഥലത്ത കൊണ്ടുപൊ
കും സത്യം എന്നു പറഞ്ഞു. പെത്രൊസ ഏത പ്രകാരമുള്ള മരണം
കൊണ്ട ദൈവത്തെ മഹത്വപ്പെടുത്തും എന്ന കാണിക്കെണ്ടതിന്ന
കൎത്താവ ഇതിനെ അറിയിച്ചത.

൩൯. ക്രിസ്തന്റെ സ്വൎഗ്ഗാരൊഹണം.

യെശു തന്റെ ശിഷ്യന്മാരെ വിട്ട സ്വൎഗ്ഗാരൊഹണം ചെയ്യും
മുമ്പെ അവൎക്ക കൊടുത്ത കല്പനകളും വാഗ്ദത്തങ്ങളുമാവിത. സ്വ
ൎഗ്ഗത്തിലും ഭൂമിയിയും സകലാധികാരവും എനിക്ക നല്കപ്പെട്ടിരിക്കു
ന്നു. ആകയാൽ നിങ്ങൾ ഭൂമിയിൽ എല്ലാടവും സഞ്ചരിച്ചുസൎവ
സൃഷ്ടിക്കും സുവിശെഷം പ്രസംഗിപ്പിൻ പിതാവ പുത്രൻപരിശു
ദ്ധത്മാവ എന്നീനാമത്തിൽ സ്നാനം ചെയ്യിച്ച ഞാൻ നങ്ങളൊട
കല്പിച്ചതൊക്കയും പ്രമാണിച്ചാചരിക്കെണ്ടതിന്ന ഉപദെശിച്ചും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/114&oldid=179534" എന്ന താളിൽനിന്ന് ശേഖരിച്ചത്