ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

സകല ജാതികളെയും ശിഷ്യരാക്കികൊൾവിൻ വിശ്വസിച്ചു സ്നാ
നം കൈക്കൊള്ളുന്നവർ രക്ഷയെ പ്രാപിക്കും വിശ്വസിക്കാത്ത
വന്ന ശിക്ഷാവിധി ഉണ്ടാകും. വിശ്വസിപ്പവരൊടുകൂട നടന്ന
വരുന്ന അടയാളങ്ങൾ ഇവ. അവർ എന്റെ നാമത്തിൽപിശാ
ചുകളെപുറത്താക്കും പുതു ഭാഷകളെ പറയും സൎപ്പങ്ങളെ പിടി
ച്ചെടുക്കും പ്രാണഹരമായതൊന്ന കുടിച്ചാലും അവൎക്കു ഒരു ഉപ
ദ്രവവും വരികയില്ല. ദീനക്കാരുടെമെൽ കൈകളെ വെച്ചാൻ അ
വർ സ്വസ്ഥരായി തീരും ഞാനും ലൊകാവസാനത്തൊളം നിങ്ങ
ളൊടു കൂടെഇരിക്കുമെന്ന പറഞ്ഞു. ഇങ്ങിനെ അവൻ മരിച്ചവ
രിൽ നിന്നു ജീവിച്ചെഴുനീറ്റശെഷം ൪൦ ദിവസം കൂടക്കൂട
തന്റെ ശിഷ്യന്മാരൊട സംസാരിച്ചുംഉപദെശിച്ചും പാൎത്താറെ അ
വരെ ഒലിവ മലമെൽ വരുത്തി നിങ്ങൾ യരുശലെം പട്ടണം വി
ട്ട പൊകാതെ പിതാവിന്റെ വാഗ്ദത്തമായ അഗ്നിസ്നാനത്തിന്നാ
യി കാത്തിരിക്കെണമെന്ന കല്പിച്ചു. അന്നു അവർ കൎത്താവെ നീ ഇ
ക്കാലത്ത ഇസ്രയെൽ രാജ്യത്തെ യഥാസ്ഥാനമാക്കി നടത്തിക്കുമൊ
എന്നു ചൊദിച്ചാറെ അവൻ പിതാവ തന്റെ അധികാരത്തിൽ നി
ശ്ചയിച്ച വെച്ചിട്ടുള്ളകാലത്തെയും നാഴികയെയും അറിവാൻനി
ങ്ങൾക്ക ആവശ്യമുള്ളതല്ല നിങ്ങൾ പരിശുദ്ധാത്മാവിനെ ലഭിച്ച
ശക്തിമാന്മാരായി യരുശലെമിലും യഹൂദയിലുംഭൂമിയുടെ അവ
സാനത്തൊളം എന്റെ ശാക്ഷികളായിരിക്കും എന്നു കല്പിച്ചശെ
ഷം അവർ കാണ്കെ മെല്പെട്ടു കരെറി ഒരു മെഘം അവനെ
കൈക്കൊണ്ടു അവൻ ആകാശത്ത കൂടി അരെറി പൊകുന്നത അ
വർസൂക്ഷിച്ചു നൊക്കിക്കൊണ്ടിരിക്കുമ്പൊൾ വെള്ളവസ്ത്രം ധരിച്ച
രണ്ടു പുരുഷന്മാർ അടുക്കൽ വന്ന ഗലീലക്കാരെ നിങ്ങൾ ആകാ
ശത്തിലെക്ക നൊക്കിനില്ക്കുന്നതെന്തു ൟ യെശു ഇപ്പൊൾ സ്വൎഗ്ഗ
ത്തിലെക്ക അരെറുന്നപ്രകാരം പിന്നെയും വരുമെന്ന പറഞ്ഞു.
അനന്തരം അവർ സന്തൊഷിച്ച യരുശലെമിലെക്ക മടങ്ങി ചെന്ന
നിരന്തരമായൊ പ്രാൎത്ഥിച്ചു കൊണ്ടിരിക്കയും ചെയ്തു.

൪൦ പെന്തകൊസ്ത പെരുന്നാൾ.

യെശു സ്വൎഗ്ഗാരൊഹണമായ ശെഷം ശിഷ്യന്മാർ കൎത്താവിന്റെ
കല്പന പ്രകാരം പരിശുദ്ധാത്മാവിനെ പ്രാപിപ്പാനായി യറുശ
ലെമിൽ കാത്തിരുന്ന യഹൂദൈഷ്കരിയൊടിന്റെ സ്ഥാനത്ത മത്തി
യാസ എന്നവനെ നിൎത്തി ശെഷമുള്ള വിശ്വാസികളൊടും കൂടെ
പ്രാൎത്ഥിച്ചു കൊണ്ടിരുന്നു അവരുടെ എണ്ണം അന്നു ൧൨൦ ആയിരു
ന്നു പെസഹ പെരുനാൾ കഴിഞ്ഞിട്ട അമ്പതാം ദിവസമായ
പെന്തെകൊസ്തപെരുനാളിൽ അവരെല്ലാവരും ഒന്നിച്ച എ
കമനസ്സൊടെ പ്രാൎത്ഥിക്കുമ്പൊൾ ഉടനെ ആകാശത്തനിന്ന കാ
റ്റൊട്ടം പൊലെ ഒരു മഹാ ശബ്ദം ഉണ്ടായി അവർ ഇരുന്നിരു
ന്ന ഭവനം നിറഞ്ഞ തീപ്പൊരികളെ പൊലെ തങ്ങടെ മെൽഇ
റങ്ങുന്നത കണ്ട പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരായി ആത്മാ
വ അവൎക്ക ഉച്ചാരണം ചെയ്‌വാൻ ദാനം ചെയ്തപ്രകാരം മറുഭാഷ
കളിൽ സംസാരിച്ചു തുടങ്ങി ആ സമയത്ത സകലദെശങ്ങളിൽനി
ന്നും വന്ന ദൈവഭക്തിയുള്ള യഹൂദർ യരുശലെമിൽ പാൎക്കുന്നുK

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/115&oldid=179535" എന്ന താളിൽനിന്ന് ശേഖരിച്ചത്