ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

ണ്ടായിരുന്നു. ൟ ശബ്ദമുണ്ടായപ്പൊൾ പുരുഷാരം വന്നു കൂടി ച
ഞ്ചലപ്പെട്ടുഎല്ലാവരും താന്താങ്ങടെ ഭാഷകളിൽ സംസാരിക്കു
ന്നതിനെ അവർ കെട്ടു ആശ്ചൎയ്യപ്പെട്ട പറയുന്ന ഇവരെല്ലാവരും
ഗലീലക്കാരല്ലയൊ പിന്നെ ഓരൊരുത്തൻ അവനവന്റെ ഭാഷ
യിൽ പറഞ്ഞ കെൾക്കുന്നതെന്ത അത്ഭുതം എന്ന പറഞ്ഞ ഭ്രമിച്ച
പലരുംപരിഹസിച്ചു അവൎക്കു വീഞ്ഞുകുടിച്ച ലഹരിയായിരിക്കു
ന്നു എന്ന പറഞ്ഞു. അപ്പൊൾ പെത്രൊസ പതിനൊന്ന പെരൊടു
കൂട എഴുനീറ്റ ഉറക്ക വിളിച്ചു പറഞ്ഞു. ഹെ യഹൂദരും യറു
ശലെമിൽ പാൎക്കുന്ന എല്ലാ മനുഷ്യരുമായുള്ളൊരെ എന്റെ വച
നങ്ങളെ കെൾപിൻ നിങ്ങൾ വിചാരിക്കുന്ന പ്രകാരം ഇവർ മദ്യ
പാനം ചെയ്തവരല്ല പകൽ ഒമ്പത മണിനെരം മാത്രമെ ആയി
ട്ടുള്ളു അവസാനനാളുകളിൽ ഇപ്രകാരമുണ്ടാകും ഞാൻ സകല ജ
ഡത്തിന്മെലും എന്റെആത്മാവിൽനിന്ന പകരും നിങ്ങളുടെ
പുത്രീപുത്രന്മാരും ദീൎഘദൎശനം പറയും നിങ്ങളുടെ ബാലന്മാർ ദ
ൎശനങ്ങളെയും മൂപ്പന്മാർ സ്വപ്നങ്ങമ്മെയും കാണും ആ നാളുകളി
ൽ ഞാൻ എന്റെ ദാസീദാസന്മാരുടെമെൽ എന്റെ ആത്മാവി
ൽനിന്ന പകരുമ്പൊൾ അവർ ദീൎഘദൎശനം പറയും എന്നു ദൈ
വം യൊവെൽ ദീൎഘദൎശിയാൽ അറിയിച്ച പ്രകാരം ഇന്നും സംഭ
വിച്ചത ഇസ്രയെലരെ ൟ വചനങ്ങളെ കെൾപിൻ ദൈവമനു
ഷ്യനും നസറായക്കാരനുമായ യെശു അവൻ മൂലമായി ദൈവം
നിങ്ങളുടെ ഇടയിൽ ചെയ്ത അതിശയപ്രവൃത്തികളും അത്ഭുത
ങ്ങളുംകൊണ്ട നിങ്ങളിൽ സമ്മതനായിവന്നുവല്ലൊ അവനെ നി
ങ്ങൾ പിടിച്ച ക്രൂശിൽ തറെച്ചു കൊന്നുവെങ്കിലും ദൈവം അ
വനെ ഉയിൎപ്പിച്ചതിന്ന ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു
ആകയാൽ അവൻ ദൈവശക്തിയാൽ ഉന്നതപ്പെട്ടിരിക്കകൊണ്ട
ഞങ്ങളിൽ പരിശുദ്ധാത്മാവിനെ പകൎന്നു ഇതിന്റെ നിശ്ചയം
നിങ്ങൾ കണ്ട കെട്ടുവല്ലൊ യെശുവിനെ ദൈവം കൎത്താവായും
ക്രിസ്തുവായും ആക്കിയിരിക്കുന്നു എന്ന സകല ഇസ്രയെലരും അറി
ഞ്ഞുകൊള്ളട്ടെ എന്നത കെട്ട അവൎക്ക മനൊദുഃഖം ജനിച്ചു അ
യ്യൊ സഹൊദരന്മാരെ രക്ഷെക്കായി നാം എന്ത ചെയ്യെണ്ടു എന്ന
പറഞ്ഞാറെ പെത്രൊസ അനുതപിച്ച എല്ലാവരും യെശുവിന്റെ
നാമത്തിൽ സ്നാനം ചെയ്‌വിൻ എന്നാൽ നിങ്ങൾക്കും പരിശുദ്ധാത്മ
ദാനം ലഭിക്കും നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംനമ്മുടെ ക
ൎത്താവായ ദൈവം ദൂരത്തനിന്ന വിളിക്കുന്ന എല്ലാവൎക്കുമത്രെ ൟ
വാഗ്ദത്തമുള്ളത എന്ന പറഞ്ഞു ൟ വാക്യം സന്തൊഷത്തൊടെ
കൈക്കൊണ്ടവരൊക്കയും സ്നാനം ലഭിച്ചു ആ ദിവസത്തിൽ തന്നെ
ഏകദെശം മൂവായിരം ആത്മാക്കൾ ചെൎന്നുവന്നു പിന്നെ അവർ
അപൊസ്തൊലന്മാരുടെ ഉപദെശത്തിലും അപ്പം നുറുക്കുന്നതിലും
പ്രാൎത്ഥനയിലും സ്ഥിരപ്പെട്ടിരുന്നു ധനവാന്മാർ തങ്ങളുടെ സമ്പ
ത്തുകളെ ദരിദ്രന്മാൎക്ക ഉപകാരമായി കൊടുത്ത ആ വിശ്വാസിക
ൾ സകല ജനങ്ങൾക്കും ഇഷ്ടന്മാരായിവന്നു കൎത്താവും ദിവസെ
ന സഭയെ വൎദ്ധിപ്പിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/116&oldid=179536" എന്ന താളിൽനിന്ന് ശേഖരിച്ചത്