ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

൪൧. അനനിയാസും സഫീരയും.

അനനിയാസ എന്നവൻ തന്റെ ഭാൎയ്യയായ സഫീരയൊടു
കൂടി ഒരവകാശം വിറ്റ വിലയിൽനിന്ന ഏതാനും ഭൎഗ്ഗിച്ച എടു
ത്ത ശെഷമുള്ളത കൊണ്ടുവന്ന അപൊസ്തലരുടെ അരികെ
വെച്ചപ്പൊൾ പെത്രൊസ അനനിയാസെ നീ പരിശുദ്ധാത്മാവി
നൊട അസത്യം പറവാനും നിലത്തിന്റെ വിലയിൽനിന്നു ഏ
താനും വഞ്ചിച്ചുവെപ്പാനും സാത്താൻ നിന്റെ ഹൃദയത്തിൽ തൊ
ന്നിച്ചതെന്ത അത നിണക്ക തന്നെ ഇരുന്നെങ്കിൽ കൊള്ളായിരുന്നു
വിറ്റ ശെഷവും നിന്റെ അധികാരത്തിൽ തന്നെ ആയിരുന്നുവ
ല്ലൊ ൟ കാൎയ്യം നിന്റെ ഹൃദയത്തിൽ വെച്ചതെന്ത നീ മനുഷ്യ
രൊടല്ല ദൈവത്തൊടത്രെ അസത്യം പറഞ്ഞത എന്ന വാക്ക്യം
കെട്ടു അനനിയാസ വീണു പ്രാണനെ വിട്ടു പിന്നെ ചില ബാല്യ
ക്കാർ ശവത്തെ മൂടികെട്ടി പുറത്തുകൊണ്ടുപൊയി കുഴിച്ചിടുകയും
ചെയ്തു അനന്തരം ഏകദെശം മൂന്നുമണിനെരം കഴിഞ്ഞശെഷം
അവന്റെ ഭാൎയ്യയും സംഭവിച്ചത അറിയാതെ അകത്തുവന്നാറെ
പെത്രൊസ അവളെ നൊക്കി നിങ്ങൾ നിലം ഇത്രെക്കൊവിറ്റത
എന്നു ചൊദിച്ചപ്പൊൾ അവളും അത്രെക്ക തന്നെ എന്ന പറഞ്ഞു
അപ്പൊൾ പെത്രൊസ കൎത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാ
ൻ നിങ്ങൾ തമ്മിൽ നിശ്ചയിച്ചതെങ്ങിനെ കണ്ടാലും നിന്റെ
പുരുഷനെ കുഴിച്ചിട്ടവർ വാതില്ക്കലുണ്ട നിന്നെയുംകൊണ്ടുപൊ
കും നിശ്ചയം എന്നു പറഞ്ഞ ഉടനെ അവളും വീണു ജീവനെവി
ട്ടു ബാല്യക്കാർ അകത്തുവന്നു അവളെയും കുഴിച്ചിടുകയും ചെയ്തു.
പിന്നെസഭക്കും ൟ അവസ്ഥ കെട്ട എല്ലാവൎക്കും മഹാഭയമുണ്ടായി.

൪൨. സ്തെഫാന്റെ മരണം.

പിന്നെ സഭയിലെ ലൌകീകകാൎയ്യങ്ങളുടെ വിചാരണത്തി
ന്ന എഴുശുശ്രൂഷക്കാരെ തെരിഞ്ഞെടുത്തപ്പൊൾ അവരിൽ സ്തെഫാ
ൻ വിശ്വാസശക്തികൊണ്ടു വിളങ്ങി ജനങ്ങളുടെ ഇടയിൽ വലി
യ അതിശയപ്രവൃത്തികളെ ചെയ്തു കൊണ്ടിരുന്നാറെ പല യഹൂദ
മതക്കാർ വന്നു ശാസ്ത്രംകൊണ്ടു തൎക്കിച്ചു അവൻ കാണിച്ച ബുദ്ധി
യും ആത്മശക്തിയും കൊണ്ടു തൊറ്റു പൊയാറെ ക്രുദ്ധിച്ചു ജനങ്ങ
ളെയും മൂപ്പന്മാരെയും ശാസ്ത്രികളെയും ഇളക്കി അവനെ പിടിച്ച
വിസ്താരസഭയിലെക്ക കൊണ്ടു പൊയി ൟ ആൾപരിശുദ്ധസ്ഥ
ലത്തിന്നും വെദപ്രമാണത്തിന്നും വിരൊധമായി ഇടവിടാതെ
ദൂഷണവാക്കുകളെ സംസാരിച്ചു നസറായക്കാരനായ യെശു ൟ
സ്ഥലം നശിപ്പിച്ച മൊശ നമുക്കു കല്പിച്ച മൎയ്യാദകളെ ഭെദം വ
രുത്തും എന്ന പറഞ്ഞ ഞങ്ങൾ കെട്ടു എന്നു ബൊധിപ്പിച്ച കള്ള
സാക്ഷിക്കാരെയും നിൎത്തി അപ്പൊൾവിസ്താരസഭയിലുള്ളവർ എ
ല്ലാവരും അവനെ സൂക്ഷിച്ച നൊക്കി അവന്റെ മുഖം ഒരു ദൈ
വദൂതന്റെ മുഖം പൊലെ കണ്ടു മഹാചാൎയ്യൻ കാൎയ്യം ഇപ്രകാരം
തന്നെയൊ എന്ന ചൊദിച്ചാറെ അവൻ ദൈവം ഇസ്രയെൽ ജാ
തിക്ക ചെയ്ത നന്മകളെയും അത്ഭുതപ്രവൃത്തികളെയും അവർ കാ
ട്ടിയ അനുസരണക്കെടുകളെയും മഹാ പാപങ്ങളെയും വൎണ്ണിച്ചK2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/117&oldid=179537" എന്ന താളിൽനിന്ന് ശേഖരിച്ചത്