ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

ശെഷം കഠിനകണ്ഠക്കാരും ഹൃദയത്തിലും ചെവികളിലും ചെലാ
കൎമ്മം ഇല്ലാത്തവരുമായവരെ നിങ്ങൾ എപ്പൊഴും പരിശുദ്ധാത്മാ
വിനെ വിരൊധിക്കുന്നു. നിങ്ങളുടെ പിതാക്കന്മാർ ചെയ്തപ്രകാരം
നിങ്ങളും ചെയ്യുന്നു നീതിമാനായ ക്രിസ്തുവിന്റെ വരനിനെ മു
ൻ അറിയിച്ച ദീൎഘദൎശിമാരെ അവർ പീഡിപ്പിച്ച കൊന്നു നി
ങ്ങളും ആ നീതിമാനെ ദ്രൊഹിച്ച വധിച്ചുവല്ലൊ ദൈവദൂതന്മാ
രുടെ പ്രവൃത്തിയാൽ നിങ്ങൾക്ക ന്യായപ്രമാണം വന്നു എങ്കിലും
ആയതിനെ പ്രമാണിച്ചില്ല എന്നത കെട്ടാറെ അവരുടെ ഹൃദയ
ങ്ങൾ കൊപംകൊണ്ട ഉരുകി പല്ല കടിച്ചാറെ അവൻ പരിശു
ദ്ധാത്മാവിനാൽ നിറഞ്ഞവനായി ആകശത്തെക്ക നൊക്കി ദൈ
വമഹത്വത്തെയും ദൈവത്തിന്റെ വലത്തുഭാഗത്ത യെശു നിൽക്കു
ന്നതിനെയും കണ്ടു ഇതാ സ്വൎഗ്ഗം തുറന്ന മനുഷ്യപുത്രൻ ദൈവത്തി
ന്റെ വലഭാഗത്തിരിക്കുന്നത ഞാൻ കാണുന്നു എന്നു പറഞ്ഞപ്പൊ
ൾ അവർ ഘൊരമായി നിലവിളിച്ച ചെവികളെ പൊത്തി അവ
ന്റെ നെരെ പാഞ്ഞുചെന്ന അവനെ നഗരത്തിൽനിന്ന പുറ
ത്തു തള്ളിക്കളഞ്ഞു കല്ലെറിഞ്ഞു സാക്ഷിക്കാരും തങ്ങളുടെ വസ്ത്ര
ങ്ങളെ ശൌൽ എന്നൊരു ബാല്യക്കാരന്റെ അരികെവെച്ച സ്തെ
ഫാനെ കല്ലെറിയുമ്പൊൾ അവൻ കർത്താവായ യെശുവെ എ
ന്റെ ആത്മാവിനെ കൈക്കൊള്ളെണമെ എന്നും കൎത്താവെ ൟ
പാപം അവരുടെമെൽ വെക്കരുതെ എന്നും പ്രാൎത്ഥിച്ചും വിളി
ച്ചും ഉറങ്ങിപ്പൊകയും ചെയ്തു.

൪൩ അഥിയൊഫ്യ മന്ത്രി.

ശൌൽ സ്തെഫഃന്റെ മരണത്തിൽ പ്രസാദിച്ചതല്ലാതെ അ
വൻ സഭയെ നശിപ്പിച്ച വീടുകൾതൊറും ചെന്ന ക്രിസ്ത്യാനിക
ളെ പിടിച്ച തടവിൽ വയ്പിച്ചു ഇങ്ങിനെ ഉള്ള ഉപദ്രവത്താൽ
ചിതറിപ്പൊയ വിശ്വാസികൾ എല്ലാടവും സഞ്ചരിച്ച ദൈവവ
ചനം പ്രസംഗിച്ച ശുശ്രൂഷക്കാരനായ ഫിലിപ്പൊസ ശമറിയന
ഗരത്തിലെക്ക ചെന്ന ക്രിസ്തുവിനെ ജനങ്ങളൊടറിയിച്ചപ്പൊൾ
എറിയ ആളുകൾ വിശ്വസിച്ച ക്രിസ്ത്യാനികളായി കുറെകാലം അ
വിടെ പാൎത്തതിന്റെ ശെഷം കൎത്താവിന്റെ ദൂതൻ അവനൊട
നീ എഴുനീറ്റ തെക്കൊട്ടപൊയി യറുശലെമിൽനിന്ന ഗസെക്ക
പൊകുന്ന വഴയിൽ ചെല്ലുക എന്നു കല്പിച്ചു അവൻ അനുസരിച്ച
പ്പൊൾ എഥിയൊഫ്യരാജ്ഞിയുടെ മന്ത്രിയും അവളുടെ ഭണ്ഡാ
രത്തിന്റെ വിചാരിപ്പുകാരനുമായ ഒരുത്തൻ യറുശലെമിലക്ക വ
ന്ദിപ്പാൻ ചെന്നിട്ട നാട്ടിലെക്ക മടങ്ങിപ്പൊവാൻ യാത്രയായി.
അവൻ രഥത്തിൽ കരെറി ഇരുന്ന യശയ്യ ദീൎഘദൎശയുടെ പുസ്ത
കം വായിച്ചുകൊണ്ടിരുന്നാറെ ഫിലിപ്പൊസ ആത്മനിയൊഗപ്ര
കാരം രഥത്തൊട ചെൎന്ന നടന്നു മന്ത്രി വായിക്കുന്നത കെട്ടപ്പൊ
ൾ നീവായിക്കുന്നതിന്റെ അൎത്ഥംതിരിയുന്നുണ്ടൊ എന്ന ചൊദി
ച്ചശെഷം തെളയിച്ച കൊടുക്കുന്ന ആളില്ലായ്ക്കയാൽ എങ്ങിനെ ക
ഴിയും നീ കരെറി കൂടെ ഇരിക്ക എന്ന അപെക്ഷിച്ചു അവൻ
വായിച്ച വെദവാക്യമാവിത അവനെ ഒരാടിനെപ്പൊലെ കു
ലെക്ക കൊണ്ടുപൊയി കത്രിക്കാരന്റെ മുമ്പാകെ ശബ്ദിക്കാത്ത ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/118&oldid=179538" എന്ന താളിൽനിന്ന് ശേഖരിച്ചത്