ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൾ ശെമിന്റെ പത്താം സന്തതിയായ അബ്രാമൊട ദൈവം അരുളി
ച്ചെയ്തു എന്തെന്നാൽ അച്ശന്റെ ഭവനത്തെയും ജന്മദേശത്തെയും
ബന്ധുജനങ്ങളെയും നീ വിട്ടുപുറപ്പെട്ട ഞാൻ കാണിക്കും ദെശ
ത്തെക്ക പൊക അവിടെ ഞാൻ നിന്നെ അനുഗ്രഹിച്ച വലി
യ ജാതിയാക്കി നിന്റെ നാമത്തിന്ന നിത്യകീൎത്തിയും സൎവ
വംശങ്ങൾക്കും നിന്നാൽ അനുഗ്രഹവും വരുത്തും നിന്നെ അനുഗ്ര
ഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും ശപിക്കുന്നവരെ ശപിക്കുംഎ
ന്നത കെട്ട അബ്രാം ൭൫ വയസ്സുള്ളവനായി ഭാൎയ്യയെയും അനുജ
ന്റെ പുത്രനായ ലൊത്തനെയും കൂട്ടിക്കൊണ്ട കനാൻ ദെശത്തെക്ക
യാത്രയായി എത്തുകയും ചെയ്തു.

അവിടെ ഇരിക്കുന്ന സമയത്ത തനിക്കും ലൊത്തനും കന്നുകാലി
കൾ മുതലായ സമ്പത്തുകൾ വളരെ ഉണ്ടാകകൊണ്ട ഒന്നിച്ച പാ
ൎപ്പാൻ ആ ഭൂമി പൊരാതെ ഇരുന്നു. ഇരുവരുടെ മൃഗക്കൂട്ടങ്ങളെ മെ
യിക്കുന്ന ഇടയന്മാർ തമ്മിൽ കലശൽ ഉണ്ടായത അബ്രാം അറിഞ്ഞ
ലൊത്തനൊട ഇനിക്കും നിനക്കും നമ്മുടെ ഇടയൎക്കും തമ്മിൽ വി
വാദം ഉണ്ടാകരുത നാം സഹൊദരന്മാരല്ലൊ ആകുന്നത. ദെശം
ഒക്കയും നിന്റെ മുമ്പാകെ ഇരിക്കുന്നുവല്ലൊ നീ എന്നെ വിട്ട ഇ
ടത്തൊട്ട മാറുന്നെങ്കിൽ ഞാൻ വലത്തൊട്ടു പൊകാം വലത്തൊട്ടനീ
പൊകുന്നെങ്കിൽ ഞാൻ ഇടത്തൊട്ട തിരിഞ്ഞുകൊള്ളാം എന്ന പറ
ഞ്ഞിട്ട ലൊത്തൻ‌കിഴക്കുദെശം തൊട്ടത്തിന്ന സമം എന്നകണ്ട യൎദ്ദൻ
നദി ഒഴുകുന്ന സമഭൂമിയിൽ ഇറങ്ങി സൊദൊം പട്ടണത്തിൽ ചെ
ന്ന വസിച്ചു അബ്രാമൊ കനാൻ ദെശത്തു തന്നെ പാൎക്കയും ചെയ്തു.

൭. അബ്രഹാമിന്റെ വിശ്വാസം.

അബ്രാം ഇപ്രകാരം ചൈകകൊണ്ട യഹൊവ അവനെ അനു
ഗ്രഹിച്ചു. അവനൊട നീ ഭയപ്പെടരുത നിനക്ക പലിശയും പ്രതി
ഫലവും ഞാൻ തന്നെ ആകുന്നു എന്ന പറഞ്ഞു. തനിക്ക സന്തതി
ഇല്ലായ്കകൊണ്ട അവൻ ദുഃഖിച്ചിരുന്നപ്പൊൾ നീ ആകാശത്തിലെ
ക്ക നൊക്കുക നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമൊ അപ്രകാരം
ഞാൻ നിനക്ക സന്തതിയെ വൎദ്ധിപ്പിക്കും എന്നുള്ള യഹൊവയുടെ
അരുളപ്പാടിനെ പരിഗ്രഹിച്ച അവനിൽ വിശ്വസിച്ചു യഹൊവ
അതിനെ അവന്ന നീതിയായിട്ട എണ്ണുകയും ചെയ്തു.

അവന്നു ൯൯ വയസ്സായപ്പോൾ യഹൊവ പ്രത്യക്ഷനായി കല്പിച്ചത
എന്തന്നാൽ ഞാൻ സൎവ്വശക്തനായദൈവം ആകുന്നു എന്റെ മുമ്പാ
കെ നടന്നകൊണ്ട പൂൎണ്ണഗുണവാനായിരിക്ക എന്നാൽ ഞാൻ നിന
ക്ക എന്റെ നിൎണ്ണയം സ്ഥാപിക്കും വളരെ ജാതികൾക്കും നീ പിതാ
വായി തീരും. ആയ്തുകൊണ്ട നിന്റെ പെർ അബ്രാം എന്നല്ല കൂട്ട
ത്തിന്റെ അഛ്ശൻ എന്നൎത്ഥമുള്ള അബ്രഹാം എന്ന വിളിക്കും. പി
ന്നെ യഹൊവ തന്റെ നിൎണ്ണയത്തിന്ന അടയാളമായി ചെലാക
ൎമ്മത്തെ ആചാരമാക്കി കല്പിച്ചു. അതിന്റെ ശെഷം അബ്രഹാം ഒരു
ദിവസം ഉച്ചെക്ക കൂടാരവാതുക്കൽ ഇരുന്നപ്പൊൾ യഹൊവ പ്രത്യ
ക്ഷനായി അത എങ്ങിനെ എന്നാൽ അബ്രഹാം നൊക്കിയപ്പൊൾ
൩ ആളുകൾ തന്റെ അടുക്കെ വരുന്നതകണ്ടു ഒടിച്ചെന്ന എതിരെറ്റു
നിലം വരെ വണങ്ങി പറഞ്ഞു കൎത്താവെ നിന്റെ കണ്ണുകളിൽ കൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/12&oldid=179416" എന്ന താളിൽനിന്ന് ശേഖരിച്ചത്