ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

ആൾ അവൻ തന്നെ എന്ന ഞാൻ പലരിൽനിന്നും കെട്ടിട്ടുണ്ട
എന്നുരച്ചാറെ കൎത്താവ നീ പൊക എന്റെ നാമ പുറജാതികൾ
ക്കും രാജാക്കന്മാൎക്കും ഇസ്രയെൽ പുത്രരുടെ അടുക്കെയും അറിയി
ക്കെൻടതിന്ന ഇവൻ ഇനിക്ക കൊള്ളുന്ന പാത്രം തന്നെ എന്റെ
നാമം നിമിത്തം എന്തെല്ലാം കഷ്ടങ്ങൽ അനുഭവിക്കെണം എന്ന
ഞാൻ അവന്ന കാണിക്കും എന്ന പറഞ്ഞു അനന്തരം അന്നനി
യാസ വീട്ടിൽ ചെന്ന അവന്റെ മെൽ കൈകളെ വെച്ചു പ്രിയ
സഹൊദരനായ ശൌലെ നീ കാഴ്ചയെയും പരിശുദ്ധാത്മദാന
വും പ്രാപിപ്പാൻ തക്കവണ്ണം കൎത്താവ എന്നെ അയച്ചിരിക്കുന്നു
എന്ന പറഞ്ഞപ്പൊൾ അവൻ കാഴ്ച പ്രാപിച്ച എഴുനീറ്റ സ്നാന
പ്പെട്ട ഭക്ഷിച്ച ആശ്വസിച്ചു എന്നു തുടങ്ങി ശൌൽ ദമസ്തിലും യ
റുശലെമിലും യെശിക്രിസ്തു ദൈവപുത്രനാകുന്നു എന്ന ധൈൎയ്യ
ത്തൊടെ കാണിച്ചറിയിക്കയും ചെയ്തു.

൪൫ ശതാധിപനായ കൊൎന്നെലിയൊസ.

യഹൂദദെശത്ത ദൈസരയ്യ എന്ന പട്ടണത്തിൽ രൊമപട്ടാളനാ
യകനായ കൊൎന്നെലിയൊസ പാൎത്തിട്ടുണ്ടായിരുന്നു. ആയവൻ
തന്റെ കുഡുംബത്തൊടും കൂടെ ദൈവത്തെ ഭയപ്പെട്ട ദരിദ്രന്മാ
ൎക്ക വളരെ ധൎമ്മം ചെയ്തു സൎവ്വദാപ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പൊൾ
ഒരു ദൈവ ദൂതൻ പ്രത്യക്ഷനായി അവനൊട കൊൎന്നെലിയൊ
സ നിന്റെ പ്രാൎത്ഥനകളും ധൎമ്മങ്ങളും ദൈവത്തിന്ന ഒൎമ്മക്കായി
എത്തിയിരിക്കുന്നു. യൊപ്പ നഗരത്തിലെ ഒരു തൊല്പണിക്കാരന്റെ
വീട്ടിൽ പാൎത്തവരുന്ന ശിമൊൻ പത്രൊസിനെ വരുത്തുക നീ
ചെയ്യെണ്ടുന്നതൊക്കയും അവൻ നിന്നൊട പറയും എന്ന ചൊ
ല്ലി മറെകയും ചെയ്തു അനന്തരം കൊൎന്നെലിയൊസ ദൂതവച
നപ്രകാരം തന്റെ വീട്ടുകാരിൽ മൂന്നു പെരെ യൊപ്പാനഗരത്തി
ലെക്ക നിയൊഗിച്ചയച്ചു. പിറ്റെനാൾ ഉച്ച സമയത്ത ഭക്ഷണം
കഴിക്കും മുമ്പെ പത്രൊസ വീടിന്റെ മുകളിലിരുന്ന പ്രാൎത്ഥിച്ച
ശെഷം നിശന്ന ഭക്ഷിപ്പാൻ ആഗ്രഹിച്ചപ്പൊൾ അവന്ന ഒരു ദ
ൎശനമുണ്ടായി സ്വൎഗ്ഗത്തിൽനിന്ന നാലുകൊണം കെട്ടിയ തുപ്പട്ടി
പൊലെയുള്ളൊരു പാത്രം തന്റെ അരികിൽ ഇറങ്ങുന്നതും അ
തിന്റെ അകത്ത സകല വിധമായ പശു പക്ഷിമൃഗാദി ജന്തുക്ക
ളിരിക്കുന്ന പ്രകാരവും കണ്ടു പത്രൊസെ നീ എഴുനീറ്റ കൊന്ന
ഭക്ഷിക്ക എന്നൊരു ശബ്ദം കെട്ടപ്പൊൾ അവൻ അയ്യൊ കൎത്താ
വെ നിന്ദ്യമായും അശുദ്ധമായുമുള്ളതൊന്നും ഞാൻ ഒരുനാളും ഭ
ക്ഷിച്ചിട്ടില്ല എന്ന പറഞ്ഞാറെ ദൈവം ശുദ്ധമെന്ന കല്പിച്ചത നീ
അശുദ്ധമെന്നു വിചാരിക്കരുത എന്നിങ്ങിനെ മൂന്നു വട്ടം ദൈവ
കല്പന ഉണ്ടായശെഷം ആ പാത്രം സ്വൎഗ്ഗത്തിലെക്ക കരെറിപ്പൊ
കയും ചെയ്തു ൟദൎശനത്തിന്റെ അൎത്ഥം എന്തെന്ന പത്രൊസ
വിചാരിച്ചകൊണ്ടിരിക്കുമ്പൊൾ കൊൎന്നെലിയൊസ അയച്ച ആളു
കൾ വീട്ടിൽ വന്നു പത്രൊസ എന്നവൻ ഇവിടയൊ പാൎക്കുന്നു എ
ന്ന ചൊദിച്ച സമയം കൎത്താവിന്റെ ആത്മാവ പത്രൊസിനൊ
ട ഇതാ മൂന്നാൾ നിന്നെ അന്വെഷിക്കുന്നു നീ സംശയിക്കാതെ
അവരൊട കൂടെ പൊക ഞാൻ തന്നെ അവരെ അയച്ചു എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/120&oldid=179540" എന്ന താളിൽനിന്ന് ശേഖരിച്ചത്