ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

കല്പിച്ചു. ഉടനെ അവൻ ഇറങ്ങി ആ മൂന്നുപെരെ കണ്ടു നിങ്ങൾ
അന്വെഷിക്കുന്നവൻ ഞാൻ തന്നെ വന്ന സംഗതി എന്തെന്നു
ചൊദിച്ചാറെ അവർ എജമാനന്റെ അവസ്ഥ ബൊധിപ്പിച്ചു
പത്രൊസ അവരെ രാത്രിയിൽ പാൎപ്പിച്ച ഉഷസ്സിങ്കൽ എഴുനീറ്റ
അവരോടും മറ്റു ചില സഹൊദരന്മാരൊടും കൂടെ പുറപ്പെട്ടു.
പിറ്റെ ദിവസം കൈസരയ്യ പട്ടണത്തിൽ എത്തി വീട്ടിലെക്ക
വന്നപ്പൊൾ കൊൎന്നെലിയൊസ എതിരെറ്റ അവന്റെ കാല്ക്കൽ
വീന വന്ദിച്ചാറെ ഇതരുതെന്നും ഞാൻ ഒരു മനുഷ്യനാകുന്നെ
ന്നും പത്രൊസ പറഞ്ഞു അവൻ കൊൎന്നെലിയൊസ വരുത്തിയ
ബന്ധുജനങ്ങലെയും ചങ്ങാതികളെയും കണ്ടപ്പൊൾ അവരൊട
അന്യ ജാതിക്കാറ്റൊടെ ചെൎന്ന കൊള്ളുന്നതും അടുക്കൽ വരുന്നതും
യഹൂദന്മാൎക്ക ന്യായമല്ലല്ലൊ എങ്കിലും യാതൊരു മനുഷ്യനെയും
നന്ദ്യനെന്നും അശുദ്ധനെന്നും വിചാരിക്കരുത എന്ന ദൈവം ഇ
നിക്ക കാണിച്ചത കൊണ്ട നീ അയച്ച ആളുകളൊട കൂടെ ഞാൻ
സംശയിക്കാതെ പുറപ്പെട്ടു വന്നു എന്തു കാൎയ്യത്തിന്നായി നീ എന്നെ
വരുത്തു എന്ന ചൊദിച്ചാറെ കൊൎന്നെലൊയൊസ ദൈവദൂതൻപ്ര
ത്യക്ഷനായതും തന്നൊട പറഞ്ഞിട്ടുള്ളതൊക്കയും വിവരമായി അ
റിയിച്ച ശെഷം പത്രൊസ ദൈവം പക്ഷവാദിയല്ല സൎവ്വ ജാതി
കളിലും അവനെ ഭയപ്പെട്ട അവന്റെ ഇഷ്ടത്തെ പ്രവൃത്തിക്കുന്ന
വനെ കൈയ്ക്കൊള്ളുന്നു എന്നു ഞാൻ ഇപ്പൊൾ നിശ്ചയിക്കുന്നു എ
ന്ന പറഞ്ഞു സുവിശെഷത്തെ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പൊൾ
വചനം കെട്ടവരെല്ലാവരുടെയും മെൽ പരിശുദ്ധാത്മാവ ഇറ
ങ്ങി വന്നു അവർ പലഭാഷകളിലും സംസാരിച്ചു ദൈവത്തെ സ്തു
തിച്ചത വിശ്വാസമുള്ള യഹൂദർ കണ്ടാറെ പുറജാതിക്കാൎക്കും കൂടെ
പരിശുദ്ധാത്മദാനം ലഭിച്ചിട്ടുണ്ട എന്നു ചൊല്ലി ആശ്ചൎയ്യപ്പെട്ടു. ഇ
ങ്ങിനെ സംഭവിച്ചത പത്രൊസ കണ്ടപ്പൊൾ ഞങ്ങളെപ്പൊലെ
പരിശുദ്ധാത്മാവിനെ ലഭിച്ച ഇവൎക്ക ജ്ഞാനസ്നാനം കഴിക്കുന്നതി
ന്ന വെള്ളം വിരൊധിക്കുന്നവനാര എന്ന പറഞ്ഞു അവൎക്കെല്ലാവ
ൎക്കും കൎത്താവായ യെശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴി
പ്പാൻ കല്പിച്ചു. അവരുടെ അപെക്ഷ പ്രകാരം ചില ദിവസം അ
വരൊട കൂടെ പാൎക്കയും ചെയ്തു

൪൬ പത്രൊസുനെ തടവിൽ നിന്നു വിടീച്ചത.

ഹെരൊദെസ രാജാവ യൊഹനാന്റെ സഹൊദരനായ യാ
ക്കൊബിനെ വാളുകൊണ്ട കുലചൈതു. അത യഹൂദന്മാൎക്കു വളരെ
ഇഷ്ടമെന്ന കണ്ടപ്പൊൾ പത്രൊസിനെയും പിടിച്ച തടവിൽ വെ
ച്ചു പെസഹ പെരുനാൾ കഴിഞ്ഞശെഷം അവനെയും കൊല്ലുവാ
ൻ വിചാരിച്ചു പത്രൊസ ഇങ്ങിനെ തടവിലായ സമയം സഭഒ
ക്കയും ഇടവിടാതെ അവന്നു വെണ്ടി പ്രാൎത്ഥിച്ചു അവന്റെ വധ
ത്തിന്നായി നീശ്ചയിച്ച ദിവസത്തിന മുമ്പിലത്തെ രാത്രിയിൽ ര
ണ്ടു ചങ്ങല ഇട്ടു അവൻ രണ്ടു പട്ടാളക്കാരുടെ നടുവിൽ ഉറങ്ങി
വാതിലിന്റെ പുറത്തും കാവൽകാർ കാത്തിരിക്കുമ്പൊൾ കാരാഗൃ
ഹത്തിൽ ഒരു പ്രകാശമുണ്ടായി കൎത്താവിന്റെ ദൂതൻ അവന്റെ
അരികെ വന്ന അവനെ തട്ടി ഉണൎത്തി നീ വെഗം എഴുനീല്ക്ക എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/121&oldid=179542" എന്ന താളിൽനിന്ന് ശേഖരിച്ചത്