ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ൻ മരിച്ചു എന്ന വിചാരിച്ച പട്ടണത്തിൽ നിന്ന വലിച്ചുകളഞ്ഞു.
എന്നാറെ ശിഷ്യന്മാർ അവനെ ചുറ്റി നിന്നപ്പൊൾ അവൻ എഴു
നീറ്റ നഗരത്തിലെക്ക ചെന്നു പിറ്റെ ദിവസം ബൎന്നബാസി
നൊട കൂടിദെൎബ്ബെക്ക യാത്രയായി അവിടെയും സുവിശെഷം പ്ര
സംഗിച്ച പലരെയും ശിഷ്യന്മാരാക്കുകയും ചൈതു.

൪൮ ലൂദ്യയും കാരാഗൃഹപ്രമാണിയും.

പൌൽ ചിറ്റാസ്യയിലെ ത്രൊവസ പട്ടണത്തിൽ പാൎത്തസമയ
ത്ത ഒരു ദൎശനത്തിൽ മക്കദൊന്യക്കാരനായ ഒരുവൻ നീ മക്കദൊ
ന്യയിലെക്ക കടന്നു വന്ന നമുക്ക സഹായിക്കെണം എന്ന പറഞ്ഞ
തകെട്ട അൎത്ഥം ഗ്രഹിച്ച മക്കദൊന്യക്ക യാത്രയായി ഫിലിപ്പ പ
ട്ടണത്തിലെത്തി ശാബത ദിവസത്തിൽ നഗരത്തിൽ പുറത്ത യഹൂ
ദന്മാർ പ്രാൎത്ഥിക്കുന്ന സ്ഥലത്തചെന്ന പല സ്ത്രീകൾ കൂടിയപ്പൊൾ
ദൈവവചനത്തെ അവരൊട അറിയിച്ചു അപ്പൊൾ പൌൽ
പറയുന്ന കാൎയ്യങ്ങളെ താല്പൎയ്യമായി കെൾക്കെണ്ടതിന കൎത്താവ
തീയത്തിറാ നഗരക്കാരത്തിയായ ലൂദ്യ എന്നവളുടെ ഹൃദയം തുറ
ന്നു പിന്നെ അവളും കുഡുംബവും ജ്ഞാനസ്നാനം കൊണ്ടശെഷം
അപ്പൊസ്തലരൊട തന്റെ വീട്ടിൽവന്നു പാൎപ്പാൻ അപെക്ഷി
ച്ചു നിൎബ്ബന്ധിക്കയും ചൈതു. അനന്തരം പൌൽ ഒരു മന്ത്രവാദി
നിയുടെ ദുരാത്മാവിനെ പുറത്താക്കിയപ്പൊൾ അവളുടെ യജമാ
നന്മാർ നമ്മുടെ ലാഭം പൊയല്ലൊ എന്ന വിചാരിച്ച കൊപിച്ച
അപ്പൊസ്തലരെ പിടിച്ച അധികാരികളുടെ അടുക്കലെക്ക വ
ലിച്ച കൊണ്ടുപൊയി ഇവർ ഒരു പുതുവെദം ഉപദെശിക്കുന്നു എ
ന്ന അന്യായം ബൊധിപ്പിച്ചാറെ അധികാരികൾ അവരുടെ വ
സ്ത്രങ്ങളെ അഴിച്ച കൊരചൊരിയുവൊളം അടിപ്പിച്ച ശെഷം തട
വിൽ വെപ്പിച്ചു. അൎദ്ധരാത്രിയിൽ പൌലും സീലാസും പ്രാൎത്ഥിച്ച
വെദനകളെ വിചാരിയാതെ ദൈവത്തെ സ്തുതിച്ചപ്പൊൾ ഉടനെ
ഒരു ഭൂകമ്പമുണ്ടായി കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ഗ്നൾ ഇള
കി വാതിലുകൾ തുറന്ന എല്ലാവരുടെ ചങ്ങലകളും അഴിഞ്ഞു വീ
ണു എന്നാറെ കാരാഗൃഹപ്രമാണി ഉണൎന്നു വാതിലുകൾ ഒക്ക തു
റന്നത കണ്ടപ്പ്പൊൾ തടവുകാർ എല്ലാവരും പൊയിക്കളഞ്ഞു എ
ന്ന വിചാരിച്ച തന്റെ വാളൂരി തന്നത്താൻ വെട്ടി മരിപ്പാൻ
പുറപ്പെട്ടാറെ നീ നിനക്ക ഒരു ദൊഷവും ചെയ്യരുതെ ഞങ്ങൾ
എല്ലാവരും ഇവിടെ ഉണ്ടല്ലൊ എന്ന പൌൽ ഉറക്കെ വിളിച്ചു പ
റഞ്ഞത കെട്ട അവൻ ഒരു വിളക്ക വരുത്തി അകത്തെക്ക ഒടിച്ചെ
ന്ന വിറച്ചുകൊണ്ട അപ്പൊസ്തലരുടെ മുമ്പിൽ വീണു അവരെ
പുറത്തു കൊണ്ടുവന്ന പ്രിയ കൎത്താക്കന്മാരെ രക്ഷക്കായി ഞാൻ എ
ന്ത ചെയ്യെണ്ടു എന്ന ചൊദിച്ചാറെ അൎത്താവായ യെശുക്രിസ്തുവി
ൽ വിശ്വസിക്ക എന്നാൽ നിനക്കും നിന്റെ കുഡുംബത്തിന്നും ര
ക്ഷയുണ്ടാകുംഎന്ന പറഞ്ഞത കെട്ട അവൻ അവരെ രാത്രിയിൽ
തന്നെ തന്റെ വീട്ടിൽ ആക്കി അവരുടെ മുറികളെ കഴുകി ത
ന്റെ കുഡുംബത്തൊടുകൂടി സ്നാനപ്പെട്ട അവൎക്ക ഭക്ഷണം കൊ
ടുത്തു തനിക്കും കുഡുംബത്തിന്നും വിശ്വാസം വന്നതിനാൽ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/123&oldid=179544" എന്ന താളിൽനിന്ന് ശേഖരിച്ചത്