ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ലങ്ങളെയും പൌലിന്മെൽ ബൊധിപ്പിച്ച കള്ള അന്യായത്തെയും
അത്ര വിചാരിയാതെ അവന്ന കുറെ ദയ കാണിച്ച ദൈക്കൂലി
വാങ്ങീട്ട വിട്ടയക്കാമെന്ന വിചാരിച്ച അവൻ പലപ്പൊഴും അവ
നൊട സംസാരിച്ചു ഒരു ദിവസം ഫെലിക്സ തന്റെ ഭാൎയ്യയായ
ദ്രുസില്ലയൊട കൂടിവന്ന പൗലിനെ വരുത്തി അവനിൽനിന്ന
വല്ലതും കെൾപ്പാൻ മനസ്സായാറെ അവൻ നീതിയെയും ഇച്ശയ
ടക്കത്തെയും വരുവാനുള്ള ന്യായവിധിയെയുംകൊണ്ട സാസാരി
ച്ചപ്പൊൾഫെലിക്സ ഭ്രമിച്ച നീ ഇപ്പൊൾ പൊക നല്ല സമയമു
ണ്ടായാൽ ഞാൻ നിന്നെ വിളിക്കും എന്നു പറഞ്ഞു പിന്നെ രണ്ടു
സംവത്സരം കഴിഞ്ഞശെഷം ഫെലിക്സ ആ സ്ഥാനത്തിൽനിന്ന
നീങ്ങി ഫെസ്തൂസ എന്നവൻ വാഴും കാലം അവന്നും പൌലിന്റെ
കാൎയ്യം സത്യപ്രകാരം തീൎപ്പാൻ മനസ്സാകാതെ അവനെ യഹൂദ
ൎക്ക ഏല്പിച്ച കൊടുപ്പാൻ ഭാവിച്ചപ്പൊൾ പൌൽ ഞാൻ കൈസരി
ന്റെ ന്യായാസനത്തിൻ മുമ്പാകെ നിൽക്കുന്നു എന്റെ കാൎയ്യം അ
വിടെ വിസ്തരിക്കെണ്ടതാകുന്നു എന്ന പറഞ്ഞശെഷം ഫെസ്തുസ നീ
കൈസരിലെക്ക അഭയം ചൊല്ലിയതിനാൽ നീ കൈസരിന്റെ അ
ടുക്കലെക്ക പൊകുമെന്ന കല്പിച്ചു ചിലദിവസം കഴിഞ്ഞശെഷം അ
ഗ്രീപ്പരാജാവ ഫെസ്തുസിനെ ചെന്നു കണ്ട പൌലിന്റെ അവസ്ഥ
അറിഞ്ഞാറെ അവനിൽനിന്ന കെൾപ്പാൻ മനസ്സായപ്പൊൾ പൌ
ൽ യെശുവിനെകൊണ്ടും തനിക്ക ലഭിച്ച കൃപയെക്കൊണ്ടും വളരെ
ധൈൎയ്യത്തൊടെ സാക്ഷിപറഞ്ഞു ദൈവസഹായത്താൽ ഞാൻ
ഇന്നവരെയും ചെറിയവൎക്കും വലിയവൎക്കും സുവിശെഷം അറി
യിച്ചുംകൊണ്ട ഇൽക്കുന്നു ക്രിസ്തു കഷ്ടമനുഭവിച്ച മരിച്ചവരുടെ ഉയി
ൎപ്പിൽ അവൻ ഒന്നാമനായി ഇസ്രയെലൎക്കും പുറജാതിക്കാൎക്കും വെ
ളിച്ചം അറിയിക്കെണമെന്ന ദീൎഘദൎശിമാർ ചൊന്നകാൎയ്യങ്ങളെ അ
ല്ലാതെ ഞാൻ ഒന്നും പറയുന്നില്ല എന്ന ഉണൎത്തിച്ചാറെ ഫെസ്തുസ
പൌലെ നീ ഭ്രാന്തനാകുന്നു എറിയ വിദ്യ നിന്നെ ഭ്രാന്ത പിടിപ്പി
ച്ചു എന്നുറക്കെ വിളിച്ച പറഞ്ഞപ്പൊൾ പൌൽ മഹാശ്രെഷ്ഠനായ
ഫെസ്തുസെ ഞാൻ ഭ്രാന്തനല്ല സത്യവും സുബുദ്ധിയുമുള്ള വചനങ്ങ
ളെ അത്രെ ചൊല്ലുന്നു രാജാവിന്ന ൟ കാൎയ്യങ്ങളിൽ അറിവുണ്ടാക
കൊണ്ട ഞാൻ ധൈൎയ്യത്തൊടെ സംസാരിക്കുന്നു അഗ്രീപ്പ രാജാ
വെ ദീൎഘദൎശികളെ വിശ്വസിക്കുന്നുവൊ നീ വിശ്വസിക്കുന്നു എന്ന
ഞാൻ അറിയുന്നു എന്ന പറഞ്ഞപ്പൊൾ ഞാൻ ക്രിസ്ത്യാനിയാകുവാ
ൻ അല്പം നീ എന്നെ സമ്മതനാക്കുന്നു എന്ന കല്പിച്ചാറെ പൌൽ
നീ മാത്രമല്ല ഇന്ന എന്നിൽനിന്ന കെൾക്കുനവരെല്ലാവരും അല്പം
അല്ല മുഴുവനും ൟ ചങ്ങല ഒഴികെ എന്നെപ്പൊലെ ആകെണ
മെന്ന ദൈവത്തൊട ഞാൻ അപെക്ഷിക്കുന്നു എന്ന പറഞ്ഞു.

൫൧ പൌൽ രൊമപട്ടണത്തിലെക്ക
യാത്രയായത.

ചിലകാലം കഴിഞ്ഞശെഷം ഫെസ്തുസ പൌലിനെയും മറ്റു
ചില തടവുകാരെയും ലിയുസ എന്ന ശതാധിപങ്കൽ എല്പിച്ച രൊമ
പട്ടണത്തെക്ക കൊണ്ടുപൊവാൻ കല്പിച്ചു ഒരു കപ്പലിൽ കരെറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/125&oldid=179546" എന്ന താളിൽനിന്ന് ശേഖരിച്ചത്