ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

യത്രയായപ്പൊൾ പൌലിന്റെ ശിഷ്യരായ ലൂകനും അറിസ്തർഫ
നും അവന്റെ കൂടെ പൊയി അവർ വൎഷകാലത്തിങ്കൽ ക്രെതദ്വീ
പിൽ പാൎപ്പാൻ നിശ്ചയിച്ചു എങ്കിലും കൊടുങ്കാറ്റ പിടിച്ച കടൽ
ഘൊരമായി കൊപിക്കകൊണ്ട കരയിൽ ഇറങ്ങുവാൻ വഹിയാ
തെ അവൎക്ക എല്ലാവൎക്കും അത്യന്തം സങ്കടം സംഭവിക്കയാൽ അവ
ർ സകല പദാൎത്ഥങ്ങളെയും വെള്ളത്തിൽ ഇട്ട കപ്പലിന്ന ഭാരം ചു
രുകിയാറെ കൎത്താവിന്റെ ദൂതൻ ഒരു രാത്രിയിൽ പൌലിന്ന പ്ര
ത്യക്ഷനായി പെടിക്കെണ്ട നീ കൈസരിന്റെ മുമ്പാകെ നിൽ
ക്കും അതല്ലാതെ കപ്പലിൽ പാൎക്കുന്നവരെല്ലാവരെയും ദൈവം നി
ന്നക്ക തന്നിരിക്കുന്നു എന്ന പറഞ്ഞു ആശ്വസിപ്പിച്ചു ഇങ്ങിനെ അ
വർ പതിന്നാലിരാപ്പകൽ കടലിൽവെച്ച ദുഃഖിച്ചശെഷം പെർ
അറിയാതൊരു കരകണ്ടു കപ്പൽ അടുപ്പിപ്പാൻ നൊക്കിയപ്പൊൾ
രണ്ടുപുറവും കടൽ കൂടിയ ഒരു സ്ഥലത്ത വീണ ഉടഞ്ഞുപൊയ
ശെഷം ചിലർ കരയിലക്ക നീന്തുകയും മെറ്റെവർ പലകകളുടെ
യും കപ്പലിന്റെ ഖണ്ഡങ്ങളുടെയും മെൽ കരെറി കരയിൽ എത്തു
കയും ചെയ്തു. ഇങ്ങിനെ ആ കപ്പലിൽ പാൎക്കുന്ന ൨൭൬ പെൎക്കും
രക്ഷയുണ്ടായ്‌വന്നു അവർ കരെക്ക എത്തിയാറെ അത മല്ത്തദ്വീപ
എന്നറിഞ്ഞു ആ ദ്വീപുകാർ ൟ പരദെശികൾക്ക ഉപകാരം ചെ
യ്തു മഴയും ശീതവും ഉണ്ടാകകൊണ്ട് അവർ തീകത്തിച്ച എല്ലാവ
രെയും ചെൎത്തു പൌലും ഒരുകെട്ട വിറക പിറക്കി തീയിലിട്ടാറെ
ഒരു അണലി ചൂടുപിടിച്ചപ്പൊൾ അതിൽനിന്ന പുറപ്പെട്ട അവ
ന്റെ കൈമെൽ ചുറ്റി തുടങ്ങി ദ്വീപുകാർ അതിനെ കണ്ട ൟ മ
നുഷ്യന്ന സമുദ്രത്തിൽനിന്ന രക്ഷയുണ്ടായി എങ്കിലും പക അവനെ
ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില അവൻ കുലപാതകനായിരിക്കും
എന്ന അന്യൊന്യം നൊക്കി സംസാരിച്ചു എന്നാറെ പൌൽ പാ
മ്പിനെ തീയ്യിൽ കുടഞ്ഞുകളഞ്ഞു വിഘ്നം ഒട്ടും വരാതെ ഇരിക്കു
ന്നത കണ്ടപ്പൊൾ ഇവൻ ഒരു ദെവൻ തന്നെ നിശ്ചയം എന്ന പ
റഞ്ഞു പിന്നെ അവർ മൂന്നു മാസം ആ ദ്വീപിൽ പാൎത്തതിനാൽ
പൌലിന്ന ദൈവവചനം അറിയിപ്പാനും പലവിധമുള്ള ദീന
ക്കാരെ സൌഖ്യമാക്കുവാനും സംഗതി ഉണ്ടായിവന്നു വൎഷകാലം
കഴിഞ്ഞശെഷം അവർ വെറെ ഒരു കപ്പലിൽ കരെറി സുഖെന
രൊമപ്പട്ടണത്തിലെത്തി അവിടെ പൌൽ യഹൂദന്മാൎക്ക സുവി
ശെഷത്തെ അറിയിച്ചതിനാൽ വളരെ കലശൽ ഉണ്ടായിവന്നു
എങ്കിലും ചിലർ വിശ്വസിച്ചു പൌൽ രണ്ടുവൎഷം താൻ കൂലിക്കാ
യി വാങ്ങിയ വീട്ടിൽ പാൎത്ത തന്റെ അരികിൽ വരുന്ന എല്ലാവ
രെയും കൈകൊണ്ട വിരൊധം കൂടാതെ ബഹു ധൈൎയ്യത്തൊടും
കൂടെ ദൈവരാജ്യം പ്രസംഗിച്ചും കൎത്താവായ യെശുക്രിസ്തുവി
നെക്കുറിച്ചുള്ള കാൎയ്യങ്ങളെ പഠിപ്പിച്ചുകൊണ്ടും ഇരുന്നു

൫൨ അപ്പൊസ്തൊലർ സുവിശെഷത്തെ
അറിയിച്ചത.

പൌൽ ഇങ്ങിനെ തടവുകാരനായി രൊമയിൽ പാൎത്തസമ
യം പല ലെഖനങ്ങളെയും എഴുതി തടവിൽനിന്ന വിട്ടുപൊകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/126&oldid=179547" എന്ന താളിൽനിന്ന് ശേഖരിച്ചത്