ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ ലഭിച്ചു എങ്കിൽ നിന്റെ ദാസനെ ഒഴിച്ചു പൊകരുതെ. മരത്തി
ൻ കീഴിൽ ആശ്വസിച്ച അല്പം തിന്നുകുടിച്ചുകൊള്ളെണ്ണം എന്നപെ
ക്ഷിച്ചു സമ്മതിച്ച ശെഷം അകത്തു ചെന്ന ഭാൎയ്യയായ സാറയൊട
നീ വെഗം അപ്പം ഉണ്ടാക്കുക എന്ന പറഞ്ഞ താൻ ഒരു കന്നുകുട്ടി
യെ പാകം ചെയ്യിച്ചുകൊണ്ടുവന്ന അപ്പവും പാലും വെണ്ണയും ഒ
ക്ക അവരുടെ മുമ്പാകെ വെച്ചു അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പൊൾ
കൎത്താവായവൻ പറഞ്ഞു ഒരു സംവത്സരത്തിന്റെ ശെഷം ഞാൻ
മടങ്ങിവരും അപ്പൊൾ നിന്റെ ഭാൎയ്യക്ക ഒരു പുത്രൻ ഉണ്ടാകും എ
ന്നത അവന്റെ പിന്നിൽ കൂടാരവാതുക്കൽ നില്ക്കുന്ന സാറ കെട്ടു
ഉള്ളംകൊണ്ട ചിരിച്ചപ്പൊൾ കൎത്താവ സാറാ ഇതിനെ ചൊല്ലി
ചിരിക്കുന്നത എന്ത യഹൊവയാൽ കഴിയാത്ത കാൎയ്യം ഉണ്ടൊ എ
ന്ന കല്പിച്ചാറെ സാറ ഞാനല്ല എന്ന നിഷെധിച്ചതിന്ന അവൻ
അല്ല നീ ചിരിച്ചു നിശ്ചയം എന്ന വാക്ക ശിക്ഷ കഴിക്കയും ചെയ്തു.

അനന്തരം ആ പുരുഷന്മാർ മൂവരും എഴുനീറ്റ സൊദൊമിലെക്ക
പുറപ്പെട്ട അബ്രഹാം കൂടി പൊകുമ്പോൾ യഹൊവ ഇന്ന ഞാൻ
ചെയ്വാനിരിക്കുന്നതിനെ അബ്രഹാമിൽനിന്ന എങ്ങിനെ മറക്കും
ഇവൻ തന്നെ മഹാ ജാതിയും, എല്ലാ ജാതികളെയും അനുഗ്രഹി
പ്പാനുള്ളവനുമായി തീരുമല്ലൊ പുത്രപൌത്രന്മാരൊട യഹൊവയു
ടെ പ്രവൃത്തികളെ അറിയിച്ച നീതിയും ധൎമ്മവും പ്രമാണിച്ച നട
ത്തുകയും ചെയ്യും എന്ന പറഞ്ഞ അവനൊട സൊദൊം ഘൊമൊറ
എന്ന രണ്ട പട്ടണക്കാരുടെ മഹാ പാപങ്ങളെ നൊക്കി കണ്ട ഞാ
ൻ അവരെ നശിപ്പിപ്പാൻ പൊകുന്നു എന്നറിയിച്ചു എന്നാറെഅബ്ര
ഹാം അല്ലയൊ ന്യായകൎത്താവെ നീ ദുഷ്ടന്മാരൊട കൂടി നീതിമാ
നെയും നശിപ്പിക്കുമൊ ആ പട്ടണത്തിൽ ൫൦ നീതിമാന്മാർ ഉണ്ടെ
ങ്കിൽ ക്ഷമിക്കാതെ ഇരിക്കുമൊ എന്നപെക്ഷിച്ചാറെ ൫൦ നീതിമാ
ന്മാർ ഉണ്ടെങ്കിൽ, ഞാൻ ക്ഷമിക്കും എന്ന യഹൊവ കല്പിച്ചു. പി
ന്നെയും അവൻ അയ്യൊ കൎത്താവെ ൪൫ എങ്കിലും ൪൦ എങ്കിലും ൩൦
എങ്കിലും ൨൦ എങ്കിലും ഉണ്ടായാൽ ക്ഷമിക്കുമൊ എന്ന ക്രമെണ അ
പെക്ഷിച്ചപ്പോൾ അപ്രകാരം ആകട്ടെ എന്നൊക്കെയും യഹൊവ
സമ്മതിച്ചു ഒടുക്കം ഞാൻ ഒന്നുകൂടെ അപെക്ഷിക്കുന്നു പത്തപെർ
മാത്രം ഉണ്ടായാൽ‌ക്ഷമിക്കുമൊ എന്ന ചൊദിച്ചപ്പൊൾ അങ്ങിനെ
ആയാലും ഞാൻ നശിപ്പിക്കയില്ല എന്ന യഹൊവ തീൎത്തു കല്പിച്ച കാ
ണാതയായി മറ്റെ രണ്ടുപെർ സൊദൊമെ നൊക്കി പൊയാറെ
അബ്രഹാമും സ്വസ്ഥലത്തെക്ക മടങ്ങി വരികയും ചെയ്തു.

൮. സൊദൊമും ഘൊമൊറയും.

ആ ദൂതന്മാർ വൈകുന്നെരത്ത സൊദൊമിൽ എത്തിയപ്പൊൾ
ലൊത്ത അവരെ കണ്ടു തൊഴുതു. വഴിപൊക്കർ എന്ന വിചാരിച്ച
വീട്ടിൽ പാൎപ്പിച്ചു സൽക്കരിച്ചതിന്റെ ശെഷം പട്ടണക്കാർ ബാല
ന്മാർ മുതൽ വൃദ്ധന്മാർ വരെ ചെന്ന ഭവനം വളഞ്ഞ യാത്രക്കാരെ
അവമാനിച്ച ഉപദ്രവിപ്പാനായി വാതിൽ പൊളിക്കെണ്ടതിന്ന ഭാ
വിച്ചപ്പൊൾ അവൎക്കെല്ലാവൎക്കും അന്ധത പിടിച്ചു. പിന്നെ ആ ദൂത
ന്മാർ ൟ പട്ടണത്തെ നശിപ്പിപ്പാനായി ദൈവം ഞങ്ങളെ അയ
ച്ചു നിനക്ക വല്ലവർ ഉണ്ടെങ്കിൽ അവരും നീയും ക്ഷണത്തിൽ പട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/13&oldid=179417" എന്ന താളിൽനിന്ന് ശേഖരിച്ചത്