ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടണം വിട്ട പുറത്തുപൊകെണം എന്നു പറഞ്ഞത ലൊത്ത കെട്ട പു
ത്രിമാരെ കെട്ടുവാൻ തക്കവണ്ണം നിശ്ചയിച്ച പുരുഷന്മാരൊട കാ
ൎയ്യം അറിയിച്ചാറെ അവർ പരിഹസിച്ച നിന്ദിക്കയും ചെയ്തു.

നെരം പുലരുമ്പൊൾ ദൂതന്മാർ ലൊത്തിനെ ബദ്ധപ്പെടുത്തി, കു
ഡുംബത്തൊടു കൂടെ വെഗം പൊകണമെന്ന പറഞ്ഞ ശെഷം
താമസിച്ചാറെ അവർ അവന്റെയും ഭാൎയ്യയുടെയും കൈപിടിച്ച
പുത്രിമാരൊട കൂടെ പട്ടണത്തിന്ന പുറത്തുകൊണ്ടുപൊയി. പ്രാണ
രക്ഷക്കായി മണ്ടിപൊക മറിഞ്ഞനൊക്കരുത സമഭൂമിയിൽ എങ്ങും
നില്ക്കയും അരുത എന്ന കല്പിച്ചയച്ചു. ലൊത്തിന്റെ ഭാൎയ്യ വഴിയി
ൽനിന്ന മറിഞ്ഞ നൊക്കിയ ഉടനെ മരിച്ച ഉപ്പുതൂണായി തീരുക
യും ചെയ്തു. മറ്റവർ സൊവാർ എന്ന ദേശത്തെത്തി സൂൎയ്യൻ ഉദിച്ച
പ്പൊൾ യഹൊവ സൊദൊം മുതലായ പട്ടണങ്ങളിൽ ഗന്ധകത്തെ
യും അഗ്നിയെയും വൎഷിപ്പിച്ച അവരെയും സമഭൂമിയും ഒക്കവെ
മറച്ചുകളഞ്ഞു ആ സ്ഥലം കടലായി തീൎന്നു. ദൈവം ഇങ്ങിനെ അ
തിക്രമക്കാരെ ഭയങ്കരമാംവണ്ണം ശിക്ഷിക്കും എന്നതിന്ന ആ ശൂന്യ
മായിക്കിടക്കുന്ന ദെശം നല്ല അടയാളമായി ഇന്നും കാണ്മാൻ ഉണ്ട.

൯. ഇഷ്മയെൽ.

അബ്രഹാമിന്ന ൮൬ വയസ്സിൽ ദാസിപുത്രനായ ഇഷ്മയെൽ ജ
നിച്ചു തനിക്ക ൧൦൦ വയസ്സായപ്പൊൾ വൃദ്ധയായ സാറാ ദൈവാനു
ഗ്രഹത്താൽ ഗൎഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു അവന്ന ഇസ്‌ഹാ
ക്ക എന്ന പെർ ഇട്ടു ഇഷ്മയെൽ പരിഹാസക്കാരനായി ചമഞ്ഞു
സാറ ഇതു കണ്ടാറെ ഭൎത്താവിനൊട അടിമയുള്ള സ്ത്രീയെ അവളു
ടെ മകനൊട കൂടെ തള്ളികളക എന്ന പറഞ്ഞു അബ്രഹാമിന്ന
ഇത അനിഷ്ടമായപ്പൊൾ ദൈവം അവനൊട സാറാ ദാസിയെ
യും മകനെയും കുറിച്ച പറഞ്ഞതുകൊണ്ട നീരസം തൊന്നരുത ഇ
സ്‌ഹാക്കിൽ നിനക്ക സന്തതി ഉണ്ടാകുമല്ലൊ ആകയാൽ സാറയുടെ
വാക്കുകൾ എല്ലാം നീ അനുസരിക്ക എന്നാൽ ദാസിപുത്രൻ നി
ന്റെ സന്തതിയാകകൊണ്ട അവനെയും ഞാൻ ഒരു ജാതിയാക്കും
എന്ന അരുളിച്ചെയ്തു.

അനന്തരം അബ്രഹാം ഒരു തൊൽകുടം വെള്ളം എടുത്ത ഹാഗാ
രിന്ന കൊടുത്ത അവളെ പുത്രനൊട കൂടെ അയച്ചു അവൾ പൊ
യി കാട്ടിൽ ഉഴന്ന വലഞ്ഞു വെള്ളം ചിലവായപ്പൊൾ എങ്ങും അ
ന്വെഷിച്ച കിട്ടായ്കകൊണ്ട ദുഃഖപരവശയായി മകനെ ഒരു മര
ത്തിൻ ചുവട്ടിൽ കിടത്തി പൈതലിന്റെ മരണം കണ്ടുകൂടാ എന്ന
വെച്ച കുറെ ദൂരത്ത പൊയി നിന്ന നിലവിളിച്ച കരഞ്ഞു ബാല
ന്റെ ഞരക്കം ദൈവം കെട്ടിട്ട ഒരു ദൂതൻ ആകാശത്തിൽനിന്ന
ഹാഗാരെ വിളിച്ച നിനക്ക എന്തുവെണം ഭയപ്പെടരുത എന്നും മ
റ്റുംപറഞ്ഞു പിന്നെ ദൈവംഅവൾക്ക കണ്ണുതുറന്ന ഉറവ വെള്ളം
കാണിച്ചു അപ്പൊൾ അവൾ കൊരി ബാലനെ കുടിപ്പിച്ചു ദൈവാ
നുകൂലം ഉണ്ടാകകൊണ്ട അവൻ വളൎന്ന കാട്ടിൽ തന്നെ പാൎത്തുവി
ല്ലാളിയും ശൂരനുമായി തീൎന്നു അവന്റെ ൧൨ പുത്രന്മാർ പ്രഭുക്കളാ
യുയൎന്നു, അവരിൽനിന്ന മഹമ്മത്ത വംശവും അറബ ജാതികൾ പ
ലതും ഉണ്ടായ്വരികയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/14&oldid=179418" എന്ന താളിൽനിന്ന് ശേഖരിച്ചത്