ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ൾ ഞങ്ങളുടെ ഗുഹകളിൽ നിനക്കിഷ്ടമായതിൽ മരിച്ചവളെ കുഴി
ച്ചിടുക ഞങ്ങൾ വിരൊധിക്കയില്ല. എന്നവർ പറഞ്ഞാറെ വിലകൊ
ടുക്കാതെ ഒരു നിലം എടുപ്പാൻ മനസ്സില്ലായ്ക‌കൊണ്ട തന്റെ ഇഷ്ട
പ്രകാരം ഹെബ്രൊനിലുള്ള ഒരു ഗുഹയെയും തൊട്ടത്തെയും അബ്ര
ഹാമിന്ന കൊടുത്ത ജന്മവില ൪൦൦ ഉറുപ്പിക തൂക്കം വെള്ളി വാങ്ങി.
അതിന്റെ ശെഷം അബ്രഹാം തന്റെ ഭാൎയ്യയായ സാറയെ മമ്രെ
ക്ക നെരെയുള്ള മക്ഫെല എന്ന ഗുഹയിൽ കുഴിച്ചിടുകയും ചെയ്തു.

൧൨. ഇസ്ഹാക്കിന്റെ വിവാഹം.

അബ്രഹാം വൃദ്ധനായ സമയത്ത പുത്രന്ന വിവാഹം കഴിപ്പി
ക്കെണമെന്ന വെച്ച വിശ്വാസമുള്ള വെലക്കാരനായ എലിയെസ
രെ വരുത്തി ൟ നാട്ടിലെ സ്ത്രീകളിൽനിന്ന എന്റെ മകന്ന ഭാൎയ്യ
യെ എടുക്കരുത മെസൊപതാമ്യയിലെ എന്റെ ബന്ധുക്കളെ ചെ
ന്ന കണ്ട ഒരു സ്ത്രീയെ കൊണ്ടു വരെണം എന്ന കല്പിച്ചത കെട്ട എലി
യെസർ യജമാനന്റെ വിശെഷവസ്തുക്കളിൽ ചിലതും വാങ്ങി ഒട്ട
കങ്ങളുടെ പുറത്ത കയറ്റി യാത്രയായി. ഒരു ദിവസം വൈകു
ന്നെരത്ത നാഹൊർ എന്നവന്റെ പട്ടണസമീപത്ത എത്തിയപ്പൊ
ൾ ഒട്ടകങ്ങളെ ഒരു കിണറ്റിന്റെ അരികെ നിൎത്തി പ്രാൎത്ഥിപ്പാൻ
തുടങ്ങി. യഹൊവയായ ദൈവമെ ൟ പട്ടണക്കാരുടെ പുത്രി
മാർ വെള്ളം കൊരുവാൻ വരുമാറുണ്ട അതിൽ യാതൊരുത്തിയൊ
ട കുടിപ്പാൻ തരെണ്ടതിന്ന പാത്രം ഇറക്കുക എന്ന ഞാൻ അപെ
ക്ഷിക്കുമ്പൊൾ നിനക്കും ഒട്ടകങ്ങൾക്കും ഞാൻ കുടിപ്പാൻ തരാം എ
ന്ന പറയുന്ന ആ സ്ത്രീ തന്നെ നിന്റെ ഭൃത്യനായ ഇസ്ഹാക്കിന്ന നി
യമിച്ചവളായി ഇരിപ്പാൻ സംഗതിവരുത്തെണമെ എന്നാൽ എ
ന്റെ യജമാനനിൽ നീ കൃപ ചെയ്തിരിക്കുന്നുഎന്ന ഞാൻ അറിയും
എന്നിപ്രകാരം പറഞ്ഞു തീരും മുമ്പെ ബെതുവെലിന്റെ പുത്രി
യായ റിബെക്കാ വന്ന കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചുകൊണ്ട
കരെറിയപ്പൊൾ എലിയെസർ കുറെ വെള്ളം തന്ന എന്നെ ആശ്വ
സിപ്പിക്ക എന്ന ചൊദിച്ചതിന്ന ഇതാ കുടിക്ക കൎത്താവെ എന്നവൾ
പറഞ്ഞ ഒട്ടകങ്ങളും കുടിച്ചു തീരുവൊളം ഞാൻ കോരി ഒഴിക്കാം
എന്ന പറഞ്ഞ ബദ്ധപ്പെട്ട പാത്തിയിൽ വെള്ളം ഒഴിച്ചു. ആയതു ക
ണ്ടാറെ അവൻ അത്ഭുതപ്പെട്ടു മിണ്ടാതെ പാൎത്ത ശെഷം പൊൻ
കൊണ്ടുള്ള മൂക്കുത്തിയെയും കൈവളകളെയും കൊടുത്ത നീ ആരു
ടെ പുത്രി എന്നും നിങ്ങളുടെ വീട്ടിൽ പാൎപ്പാൻ സ്ഥലമുണ്ടൊ എ
ന്നും ചൊദിച്ചതിന്ന അവൾ നാഹൊരിന്റെ പുത്രനായ ബെതു
വെൽ എന്റെ അഛൻ വീട്ടിൽ പാൎപ്പാൻ സ്ഥലം ഉണ്ട എന്നവൾ
പറഞ്ഞത കെട്ട അവൻ തല കുമ്പിട്ട യഹോവയെ വന്ദിച്ചു പറ
ഞ്ഞു. അബ്രഹാമിന്റെ ദൈവമെ നിന്റെ കരുണയും സത്യവും
യജമാനനിൽനിന്ന നീക്കാതെ അവന്റെ വംശക്കാരുടെ ഭവന
ത്തിൽ എന്നെ പ്രവെശിപ്പിച്ചതകൊണ്ട ഞാൻ സ്തുതിക്കുന്നു എന്ന പ
റഞ്ഞ വീട്ടിൽ ചെന്ന പാൎത്തു അവളുടെ അഛനൊടും അനുജനൊ
ടും വൎത്തമാനമെല്ലാം പറഞ്ഞ ഭക്ഷിക്കും മുമ്പെ വിവാഹകാൎയ്യം
നിശ്ചയിക്കയും ചെയ്തു.

പിറ്റെ ദിവസം രാവിലെ എന്റെ യജമാനന്റെ നാട്ടിലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/16&oldid=179420" എന്ന താളിൽനിന്ന് ശേഖരിച്ചത്