ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ക്ഷിച്ച ശെഷം ഇസ്ഹാക്ക അവനെ തൊട്ടുനൊക്കി. ശബ്ദം യാക്കൊ
ബിന്റെ ശബ്ദം കൈകൾഎസാവിന്റെ കൈകൾ നീ എസാവ ത
ന്നെയൊ എന്ന ചൊദിച്ചതിന്ന അതെ എന്ന പറഞ്ഞ ഉടനെ ഇ
സ്ഹാക്ക ഭക്ഷിച്ച കുടിച്ച ശെഷം പുത്ര നീ അടുത്തവന്നഎന്നെ ചും
ബിക്ക എന്നപറഞ്ഞ ചുംബിച്ചപ്പൊൾ പുത്ര ദൈവം ആകാശത്തി
ലെ മഞ്ഞിൽനിന്നും ഭൂമിയുടെ പുഷ്ടിയിൽനിന്നും വളരെ ധാന്യ
വും വീഞ്ഞും നിനക്ക തരുമാറാകട്ടെ ജനങ്ങൾ നിന്നെ സെവിക്ക
യും ജാതികൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ നിന്നെ ശപിക്കു
ന്നവന്ന ശാപവും, അനുഗ്രഹിക്കുന്നവന്ന അനുഗ്രഹവും വരെണമെ
എന്നിങ്ങിനെ ഉള്ള അനുഗ്രഹം വാങ്ങുകയും ചെയ്തു.

യാക്കൊബ പുറപ്പെട്ട പൊയ ശേഷം, എസാവ നായാട്ട കഴിച്ച
വന്ന പിതാവ കല്പിച്ചത ഉണ്ടാക്കികൊണ്ട ചെന്നു അവന്റെ അരി
കിൽ വെച്ചു പിതാവെ ഏഴുനീറ്റ ൟ കൊണ്ടുവന്നത ഭക്ഷിച്ച എ
ന്നെ അനുഗ്രഹിക്കെണമെ എന്നപറഞ്ഞപ്പൊൾ ഇസ്ഹാക്ക ഏറ്റവും
വിറെച്ചു മാനിറച്ചി മുമ്പെ കൊണ്ടുവന്നവൻ എവിടെ അവനെ
ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. ആ അനുഗ്രഹം അവന്നുണ്ടാകും നി
ശ്ചയം എന്ന കല്പിച്ചാറെ എസാവ വ്യസനപ്പെട്ട നിലവിളിച്ചു അഛ്ശ
എന്നെയും കൂടെ അനുഗ്രഹിക്കെണം എന്ന അപെക്ഷിച്ചതിന്നഅനു
ജൻ വന്ന കൌശലം കൊണ്ട നിന്റെ അനുഗ്രഹത്തെ അപഹരിച്ചു
എന്ന അഛ്ശൻ പറഞ്ഞാറെ എസാവ വളരെ കരഞ്ഞു അനുഗ്രഹത്തി
ന്നായി മുട്ടിച്ചപ്പൊൾ ഇസ്ഹാക്ക നീ കുടിയിരിക്കും ദെശം പുഷ്ടിയു
ള്ളതും ആകാശമഞ്ഞുള്ളതുമായിരിക്കും വാൾകൊണ്ട നിനക്ക ഉപജീ
വനം ഉണ്ടാകും. അനുജനെ നീ സെവിച്ചിട്ടും അവന്റെ നുകത്തെ
പറിച്ചുകളെവാനുള്ള സമയം വരും എന്നിപ്രകാരം അവനെയും
അനുഗ്രഹിച്ചു. എസാവ ൟ കാൎയ്യം മറക്കാതെ അനുജനെ ദ്വെഷി
ച്ചു അഛ്ശൻ മരിച്ചിട്ടുള്ള ദുഃഖദിവസങ്ങൾ കഴിഞ്ഞാൽ ഞാൻ യാ
ക്കൊബിനെ കൊല്ലും എന്ന പറഞ്ഞതിനെ അമ്മ കെട്ടു അനുജനെ
വരുത്തി എന്റെ മകനെ നീ ബദ്ധപ്പെട്ട ഒടിപൊയി ഹരാനിലു
ള്ള എന്റെ ആങ്ങളയൊട കൂടെ പാൎക്ക ജ്യെഷ്ഠന്റെ കൊപം ശ
മിച്ചാൽ ഞാൻ ആളയച്ച നിന്നെ വരുത്താം എന്നുപദെശിച്ച പറ
ഞ്ഞയക്കയും ചെയ്തു.

൧൪. യാക്കൊബിന്റെ പ്രയാണം.

യാക്കൊബ യാത്രക്കായി അനുവാദം വാങ്ങി വണങ്ങിയപ്പൊൾ
ൟ കനാൻ ദെശക്കാരിൽനിന്ന നീ സ്ത്രീയെ കെട്ടാതെ അമ്മയുടെ
ജമ്മദെശത്ത ചെന്ന ലാബാന്റെ പുത്രിമാരിൽ ഒരുത്തിയെ എടു
ക്കെണം എന്നാൽ ദൈവം നിന്നെ അനുഗ്രഹിച്ച വളരെ വൎദ്ധിപ്പി
ക്കും എന്ന അഛ്ശന്റെ ആശീൎവ്വാദം കെട്ട പുറപ്പെട്ട ഹരാന്റെ
നെരെ പൊയി രാത്രിയിൽ ഒരു സ്ഥലത്ത പാൎത്ത ഒരു കല്ല തലെ
ക്ക വെച്ച കിടന്നുറങ്ങുമ്പൊൾ ഒരു സ്വപ്നം കണ്ടതെന്തന്നാൽ ദൈ
വദൂതന്മാർ കരെറിയും ഇറങ്ങിയും കൊണ്ടിരിക്കുന്ന ഒരു കൊണി ഭൂ
മിയിൽനിന്ന ആകാശത്തൊളം ഉയൎന്ന നിന്നിരുന്നു. അതിന്മീ
തെ യഹൊവ നിന്ന കല്പിച്ച വചനം. അബ്രഹാം ഇസ്ഹാക്ക എന്ന
നിന്റെ പിതാക്കന്മാരുടെ ദൈവം ഞാൻ ആകുന്നു. നിനക്കും നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/18&oldid=179423" എന്ന താളിൽനിന്ന് ശേഖരിച്ചത്