ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ന്റെ സന്തതിക്കും ൟ ഭൂമിയെ ഞാൻ തരും നീയും സന്തതിയും
സകല വംശങ്ങൾക്കും അനുഗ്രഹമായി വരും ഞാൻ നിന്റെ കൂ
ടെ ഉണ്ടായി നിന്നെ കൈവിടാതെ രക്ഷിക്കും എന്ന കെട്ടപ്പൊ
ൾ യാക്കൊബ ഉണൎന്ന ഭയപ്പെട്ട ഇത ദൈവസ്ഥലം തന്നെ എ
ത്ര ഭയങ്കരം സ്വൎഗ്ഗത്തിന്റെ വാതിൽ എന്ന പറഞ്ഞ തന്റെ ത
ലെണക്കല്ലിനെ തൂണാക്കി നൃത്തി ദൈവാലയം എന്നൎത്ഥമുള്ള ബെ
ത്തെൽ എന്ന പെർ വിളിക്കയും ചെയ്തു.

പിന്നെ പ്രയാണമായി പല ദെശങ്ങളെ കടന്ന ഒരു ദിവ
സം ഹരാൻ പട്ടണ സമീപത്ത എത്തി കിണറ്റിന്നരികെ ലാ
ബാന്റെ മകളായ രാഹെൽ എന്നവളെ കണ്ടു അവളെ ഭാൎയ്യയാ
യി കിട്ടെണ്ടതിന്ന അഛ്ശനായ ലാബാനെ ൭ സംവത്സരം സെ
വിച്ചു ആ സെവാകാലം കഴിഞ്ഞ ശെഷം ലാബാൻ ചതി പ്രയൊ
ഗിച്ചു രാഹെലിന്ന പകരം ജെഷ്ഠയായ ലെയയെ ഭാൎയ്യയാക്കി കൊ
ടുത്തു ചതി നിമിത്തം സങ്കടം പറഞ്ഞാറെ ഇനിയും ൭ സംവത്സ
രം സെവിച്ചാൽ രാഹെലിനെ കൂടെ തരാമെന്ന പറഞ്ഞു ആയ
ത യാക്കൊബ സമ്മതിച്ചു പിന്നെയും സെവിച്ച രാഹെലിനെയും
വിവാഹം കഴിക്കയും ചെയ്തു. ൟ രണ്ടു ഭാൎയ്യമാരിൽനിന്ന അവ
ന്ന ഇസ്രയെൽ ഗൊത്രപിതാക്കന്മാരായ ൧൨ പുത്രന്മാർ ജനിച്ചു
അവരുടെ നാമങ്ങൾ ഇവയാകുന്നു. രൂബൻ -ശിമ്യൊൻ- ലെവി-
യഹൂദാ- ദാൻ- നപ്തലി- ഗാദ- അശെർ-ഇസക്കാർ-സെബുലൂൻ-
യൊസെഫ- ബന്യമിൻ -യാക്കൊബ ൧൪ സംവത്സരം സെവിച്ച
തീൎന്ന ശെഷം ലാബാന്റെ ആപെക്ഷ കെട്ടിട്ട പിന്നയും ൬ വ
ൎഷം സെവിച്ച പാൎത്തു ദൈവാനുഗ്രഹത്താൽ അവന്ന ദാസീദാ
സന്മാരും ഒട്ടകങ്ങളും കഴുതകളും ആടമാടുകളും വളരെ വൎദ്ധിച്ചു
ലാബാൻ സമ്പത്തുനിമിത്തം മുഖപ്രസാദം കാണിക്കാതെ അസൂയ
പ്പെട്ടപ്പൊൾ യാക്കൊബ ഒരു വാക്കും പറയാതെ ഭാൎയ്യാപുത്രന്മാ
രെയും മൃഗക്കൂട്ടങ്ങളെയും കൂട്ടിക്കൊണ്ട കനാൻ ദെശത്തെക്ക യാ
ത്രയായി. ലാബാൻ മൂന്നാം ദിവസത്തിൽ അവസ്ഥ കെട്ടറിഞ്ഞ
പ്പൊൾ പിന്നാലെ ഓടി ചെന്നു. എഴാം ദിവസത്തിൽ അവനെ
കണ്ടെത്തി. ഒരു സ്വപ്നത്തിൽ യാക്കൊബിനൊട ഗുണമോ ദൊ
ഷമൊ ഒന്നും വിചാരിച്ച പറയരുത എന്ന ദൈവകല്പന കെട്ട
തിനാൽ വൈരം അടക്കി ഗില്യാദ പൎവതത്തിൽ വെച്ചുതന്നെ ഇ
രിവരും നിരന്ന ഉഭയസമ്മതം വന്നു. ലാബാൻ മടങ്ങി പൊക
യും ചെയ്തു. അനന്തരം യാക്കൊബ യാത്രയായി ജ്യെഷ്ഠനായ എ
സാവിന്റെ ഭാവം അറിയെണ്ടതിന്ന വഴിയിൽനിന്ന ദൂതരെഅ
യച്ചു തന്റെ വൎത്തമാനം അറിയിച്ചപ്പൊൾ ഞാൻ എതിരെല്പാ
നായി നാനൂറ പെരൊടു കൂടെ വരുന്നു എന്ന പറഞ്ഞയച്ചതകെ
ട്ടാറെ ഏറ്റവും ഭയപ്പെട്ടു ദുഃഖിച്ചു. എന്റെ പിതാക്കന്മാരുടെ
ദൈവമെ നീ ചെയ്തു വന്ന എല്ലാ കരുണകൾക്കും വിശ്വാസത്തി
ന്നും ഞാൻ എത്രയും അയൊഗ്യൻ ഒരു വടിയൊട കൂടെ ഞാൻ
ഏകനായി ൟ യൎദനെ കടന്നു ഇപ്പൊൾ രണ്ടു കൂട്ടമായി മട
ങ്ങി വന്നു എന്റെ ജ്യെഷ്ഠന്റെ കയ്യിൽനിന്ന അടിയനെ രക്ഷി
ക്കെണമെ ഞാൻ നിനക്ക നന്മ ചെയ്യും എന്ന നീ പറഞ്ഞുവല്ലൊ
എന്ന പ്രാൎത്ഥിച്ചു. പിന്നെ എസാവിനെ പ്രസാദിപ്പിപ്പാൻ കൂട്ട


B

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/19&oldid=179424" എന്ന താളിൽനിന്ന് ശേഖരിച്ചത്