ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ങ്ങളിൽ നിന്ന വിശെഷമുള്ള ഒട്ടകങ്ങളെയും മറ്റും എടുത്ത സ
മ്മാനമായി മുമ്പെ അയച്ചു രാത്രിയിൽ ഭാൎയ്യാപുത്രാദികളെ യാ
ബൊക്ക എന്ന പുഴ കടത്തി താൻ തന്നെ ഇക്കര പാൎത്തു അ
പ്പൊൾ ഒരു പുരുഷൻ ഉദയമാകുവൊളം അവനൊട പൊരുത
ജയിക്കായ്കകൊണ്ട ഉഷസ്സുവന്നു എന്നെ വിട്ടെക്ക എന്ന പറഞ്ഞ
പ്പൊൾ അനുഗ്രഹിച്ചല്ലാതെ അയക്ക ഇല്ല എന്ന പറഞ്ഞാറെ അ
വന്റെ പെർ ചൊദിച്ചറിഞ്ഞ ഇനിമെൽ നിന്റെ പെർ യാ
ക്കൊബ എന്നല്ല ദൈവത്തൊടും മനുഷ്യരൊടും പൊരുത ജയി
ച്ചതിനാൽ ഇസ്രയെൽ എന്നുതന്നെ എന്ന പറഞ്ഞു. അതിന്റെ
ശെഷം എസാവും തന്റെ ആളുകളൊട കൂടി വരുന്നത കണ്ടി
ട്ട യാക്കൊബ ചെരുന്നതവരെ ഏഴുവട്ടം കുമ്പിട്ടപ്പൊൾ എസാ
വ ഒടിവന്ന അവനെ എഴുനീല്പിച്ചു. ആലിംഗനം ചൈത ചും
ബിച്ച ഇരിവരും കരഞ്ഞു. പിന്നെ ഭാൎയ്യമാരും മക്കളും വന്ന വ
ണങ്ങി അവൻ അവസ്ഥ എല്ലാം ചൊദിച്ചറിഞ്ഞു മുമ്പെ അയച്ച
സമ്മാനങ്ങളെ വിരൊധിച്ചപ്പൊൾ യാക്കൊബ എടുക്കെണമെന്ന
അപെക്ഷിച്ച നിൎബ്ബന്ധിച്ചു എസാവു സമ്മതിച്ചു വാങ്ങിയതിന്റെ
ശെഷം സ്വദെശത്തെക്ക തിരിച്ചുപൊയി യാക്കൊബും കുഡുംബ
ത്തൊട കൂടെ പുറപ്പെട്ട കനാൻ ദെശത്ത അഛ്ശന്റെ അരികെ
എത്തുകയും ചെയ്തു.

൧൫ യൊസെഫിനെ വിറ്റത.

മെസൊപതാമ്യയിൽ യാക്കൊബിന്ന ജനിച്ച പുത്രന്മാരിൽ
യൊസെഫ തന്നെ ഇളയവൻ എല്ലാവരുടെ അനുജനായ ബന്യ
മീൻ കനാൻ ദെശത്ത ജനിച്ചു. അഛ്ശൻ യോസെഫിൽ അധി
കം പ്രിയം വെച്ച ഒരു നല്ല അങ്കിയെ ഉണ്ടാക്കിച്ച കൊടുത്തത
കൊണ്ട ജ്യെഷ്ഠന്മാർ അസൂയപ്പെട്ട വൈരം ഭാവിച്ചു. ആ സമ
യം യൊസെഫ അവരൊട നാം വയലിൽ കറ്റ കെട്ടിക്കൊണ്ട
ഇരിക്കുമ്പൊൾ ഇതാ എന്റെ കറ്റ നിവിൎന്ന നെരെ നിന്നു എ
ന്നാൽ നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന എന്റെ കറ്റയെ വ
ന്ദിച്ചു എന്ന താൻ കണ്ട സ്വപ്നത്തെ പറഞ്ഞാറെ അവർ അധികം
കൊപിച്ച ദ്വെഷിക്കയും ചെയ്തു.പിന്നെയും ആദിത്യചന്ദ്രന്മാരും
പതിനൊന്ന നക്ഷത്രങ്ങളും എന്നെ കുമ്പിട്ടു എന്ന വെറെ ഒരു
സ്വപ്നം കണ്ട അറിയിച്ചപ്പൊൾ മാതാപിതാക്കന്മാർ കൂടെ നി
ന്നെ വണങ്ങെണ്ടി വരുമൊ എന്ന അഛ്ശൻ ശാസിച്ചു. പിന്നെ
ഒരു ദിവസം അഛ്ശന്റെ നിയോഗത്താൽ തങ്ങളുടെ വൎത്തമാനം
അറിയെണ്ടതിന്ന വരുന്ന യൊസെഫിനെ സഹൊദരന്മാർ ക
ണ്ടാറെ ഇതാ സ്വപ്നക്കാരൻ വരുന്നു അവനെ കൊല്ലണം പി
ന്നെ സ്വപ്നത്തിന്റെ സാരം അറിയാമല്ലൊ എന്ന പറഞ്ഞു കൊ
ല്ലരുതെന്ന രൂബൻ വിരൊധിച്ചത അനുസരിച്ച അങ്കിയെ അഴിച്ചെ
ടുത്ത അവനെ വെള്ളമില്ലാത്ത ഒരു പൊട്ടക്കുഴിയിൽ ഇറക്കി വി
ടുകയും ചെയ്തു.

അനന്തരം ഇഷ്മയെൽകാരെ കച്ചവടത്തിന്നായി മിസ്രായ്മിലെ
ക്ക പൊകുന്നത കണ്ടപ്പൊൾ യഹൂദാ മുതലായ സഹൊദരന്മാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/20&oldid=179425" എന്ന താളിൽനിന്ന് ശേഖരിച്ചത്