ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ളുടെ പുത്രന്മാർ ൧൨ സഹൊദരന്മാരിൽ ഞങ്ങൾ ൧൦ പെരാകു
ന്നു ഇളയവൻ അഛ്ശന്റെ കൂടെ ഇരിക്കുന്നു അവന്റെ ജ്യെഷ്ഠൻ
ഇല്ല ഞങ്ങൾ ഒറ്റുകാരല്ല നെരുള്ളവർ തന്നെ എന്ന ഭയപ്പെട്ട പ
റഞ്ഞത കെട്ടാറെ യൊസെഫ നിങ്ങൾക്ക നെരുണ്ടെങ്കിൽ ഒരുത്ത
ൻ പൊയി അനുജനെ കൊണ്ടുവന്ന കാണിച്ചാൽ നിങ്ങളെ വി
ടാം എന്ന കല്പിച്ച മൂന്ന ദിവസം തടവിൽ പാൎപ്പിച്ചു നാലാം ദി
വസത്തിൽ അവരെ വരുത്തി ഞാൻ ദൈവത്തെ ഭയപ്പെടുന്നുആ
ൎക്കും അന്യായം ചെയ്വാൻ മനസ്സില്ല. അതുകൊണ്ടു ഒരു വഴി പറ
യാം ഒരുവനെ ഇവിടെ പാൎപ്പിച്ച ശെഷമുള്ളവർ വാങ്ങിയ ധാ
ന്യം കൊണ്ടുപൊയി കൊടുത്ത അനുജനെ ഇങ്ങൊട്ട കൊണ്ടുവ
രുവിൻ എന്നാൽ നിങ്ങളുടെ വാക്ക പ്രമാണിക്കാം നിങ്ങൾ മരി
ക്കാതെയും ഇരിക്കും എന്നിപ്രകാരം കല്പിച്ചത കെട്ടാറെ തങ്ങളി
ൽ നൊക്കി ഇതെല്ലാം നമ്മുടെ സഹൊദരനൊട ചെയ്ത കുറ്റം
തന്നെ അവൻ അപെക്ഷിച്ചപ്പൊൾ അവന്റെ ദുഃഖം കണ്ടാറെ
യും അനുസരിക്കാതെ ഇരുന്നുവല്ലൊ അതുകൊണ്ട ൟ ദുഃഖം ന
മുക്ക വന്നിരിക്കുന്നു അവന്റെ രക്തം ഇപ്പൊൾ ദൈവം ചൊദി
ക്കുന്നു എന്ന പറഞ്ഞു. യൊസെഫ ദ്വിഭാഷി മുഖാന്തരം സംസാ
രിച്ചതിനാൽ അതൊക്കയും കെട്ടറിഞ്ഞു എന്നവർ വിചാരിച്ചില്ല
അവൻ അവരെ വിട്ടുപൊയി കരഞ്ഞു. പിന്നെയും വന്ന എല്ലാ
വരും കാണ്കെ ശിമ്യൊനെ പിടിച്ചു കെട്ടിച്ച തടവിൽ അയ
ച്ച ശെഷം അവർ ധാന്യം എടുത്ത നാട്ടിൽ തിരിച്ചുചെന്നുഅഛ്ശ
നൊട വസ്തുത അറിയിച്ചു ബന്യമീനെ കൊണ്ടുവന്നാൽ അത്രെ
തടവിൽ ഉള്ളവനെ വിട്ടയക്കും എന്നും മറ്റും കെൾപ്പിച്ചു അ
പ്പൊൾ യാക്കൊബ വളരെ വിഷാദിച്ച നിങ്ങൾ എന്നെ മക്കളി
ല്ലാത്തവനാക്കി യൊസെഫും ശിമ്യൊനും ഇല്ലാതെയായി ബന്യ
മീനെയും കൂടെ കൊണ്ടുപൊകും ഇതൊക്കയും ഇനിക്ക വിരൊധ
മായിരിക്കുന്നു എന്റെ മകൻ നിങ്ങളൊടു കൂടെ പൊരുകയില്ല
എന്ന കല്പിക്കയും ചെയ്തു.

൧൮ യൊസെഫിന്റെ സഹൊദരന്മാർ രണ്ടാ
മത മിസ്രായ്മിൽ പൊയത.

പിറ്റെ വൎഷത്തിൽ ഞെരുക്കം വൎദ്ധിച്ചിട്ട കൊണ്ടുവന്ന ധാ
ന്യം എല്ലാം തീൎന്നപ്പൊൾ പിന്നെയും കൊണ്ടുവരുവാൻ യാക്കൊ
ബ പുത്രന്മാരൊട കല്പിച്ചു. അവർ ബന്യമീനെ കൂടാതെ ഞങ്ങ
ൾ പൊകയില്ല എന്ന പറഞ്ഞാറെ അനുജനെ അയപ്പാൻ അഛ്ശ
ന്ന വളരെ അനിഷ്ടം ഉണ്ടായി എങ്കിലും ഒടുവിൽ സമ്മതിച്ചു. ൟ
ദെശത്തിലെ തെനും നല്ല പഴങ്ങളും ദിവ്യൌഷധങ്ങളും മറ്റും
സമ്മാനമായി കൊണ്ടുപൊകുവിൻ സൎവ്വശക്തനായ ദൈവം എ
ന്റെ രണ്ടുമക്കളെയും തിരിച്ചു അയപ്പാൻ ആ അധികാരിക്ക കൃപ
ഉണ്ടാക്കുമാറാക ഞാൻ പുത്രനില്ലാത്തവനെന്നപൊലെ ആയി എ
ന്ന പറഞ്ഞ അവരെ അയക്കയും ചെയ്തു.

അവർ മിസ്രായ്മിൽ എത്തി എന്ന യൊസെഫ കെട്ടാറെ അവ
രെ വീട്ടിൽ വരുത്തി മുഖപ്രസാദം കാണിച്ചു നിങ്ങളുടെ അഛ്ശൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/24&oldid=179429" എന്ന താളിൽനിന്ന് ശേഖരിച്ചത്