ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ജീവിച്ച സുഖമായിരിക്കുന്നുവൊ എന്ന ചൊദിച്ചതിന്ന അവർ സു
ഖംതന്നെ എന്ന പറഞ്ഞശെഷം യൊസെഫ ബന്യമീനെ നൊ
ക്കി ഇവനൊ നിങ്ങൾ പറഞ്ഞ അനുജൻ എന്ന ചൊദിച്ചറിഞ്ഞ
ദൈവം നിനക്ക കൃപചെയ്യട്ടെ എന്ന അനുഗ്രഹിച്ചു മനസ്സുരുകു
കയാൽ ബദ്ധപ്പെട്ട മുറിയിൽ ചെന്ന കരഞ്ഞ മുഖം കഴുകിപുറ
ത്ത വന്ന തന്നെ അടക്കി ഭക്ഷണം വെപ്പാൻ കല്പിച്ചു. ദെശമൎയ്യാ
ദപ്രകാരം തനിക്കും സഹൊദരന്മാൎക്കും പ്രത്യെകം വെപ്പിച്ചു.
ജ്യെഷ്ഠാനുജക്രമപ്രകാരം അവരെ ഇരുത്തിയതിനാൽ അവർ അ
തിശയിച്ച സുഖെന ഭക്ഷിച്ച സന്തൊഷിക്കയും ചെയ്തു.

അനന്തരം കാൎയ്യസ്ഥനൊട ഇവരുടെ ചാക്കുകളിൽധാന്യവും
കൊണ്ടുവന്ന ദ്രവ്യവും ഇളയവന്റെ ചാക്കിൽ എന്റെ വെള്ളിപാ
നപാത്രവും കൂടെ ഇടുക എന്ന കല്പിച്ചപ്രകാരം അവൻ ചെയ്തു
പിറ്റെന്നാൾ അവർ ധാന്യവും എടുത്ത പുറപ്പെട്ടു അല്പവഴിക്ക
ൽ എത്തിയശെഷം യൊസെഫിന്റെ കല്പനപ്രകാരം കാൎയ്യസ്ഥ
ൻ ചെന്ന എത്തി അവരൊട ഗുണത്തിന്നുപകരം നിങ്ങൾ ദൊ
ഷമൊ വിചാരിച്ചുഎന്ന പറഞ്ഞത കെട്ട അവർ ഭ്രമിച്ച അന്യൊ
ന്യം നൊക്കിയാറെ യജമാനന്റെ പാനപാത്രം എന്തിന്ന കട്ടു
എന്ന ചൊദിച്ചതിന്ന അവർ അപ്രകാരം ഒരിക്കലും ചെയ്കയില്ല
ഞങ്ങൾ നെരുള്ളവർ അത ആരുടെ വക്കൽ എങ്കിലും കണ്ടാൽ
അവൻ മരിക്കട്ടെ ഞങ്ങളും അടിമകളാകും എന്ന പറഞ്ഞാറെ
കാൎയ്യസ്ഥൻ ശൊധന ചെയ്തു ബന്യമീന്റെ ചാക്കിൽ ആ പാത്രം
കണ്ടപ്പൊൾ എല്ലാവരും വിറെച്ചു വസ്ത്രങ്ങളെ കീറി മടങ്ങി ചെ
ന്ന യൊസെഫിനെ കണ്ട കാല്ക്കൽ വീഴുകയും ചെയ്തു അവൻ നീ
രസഭാവം കാട്ടി എന്തിന്ന ഇപ്രകാരം ചെയ്തു എന്ന കല്പിച്ചപ്പൊ
ൾ യഹൂദ മുതിൎന്നു കൎത്താവിനൊട എന്തുപറയെണ്ടു ഞങ്ങൾ കു
റ്റമില്ലാത്തവർ എന്ന എങ്ങിനെ കാട്ടെണ്ടു അടിയങ്ങളുടെ അകൃ
ത്യം ദൈവം കണ്ടെത്തി ഇതാ ഞങ്ങൾ എല്ലാവരും കൎത്താവിന്ന
അടിമകൾ എന്ന അറിയിച്ചാറെ യൊസെഫ അത അരുത പാ
ത്രം എടുത്തവൻ അടിമയായാൽ മതി നിങ്ങൾ സുഖെന അഛ്ശ
ന്റെ അടുക്കെ പൊകുവിൻ എന്ന കല്പിച്ചപ്പൊൾ, യഹൂദാ ക
ൎത്താവെ കൊപിക്കരുതെ കരുണ ചെയ്ത ഇവനെ വിട്ടയക്കെണ
മെ. ഞങ്ങൾ അനുജനെ കൂടാതെ വീട്ടിൽ ചെന്നാൽ അഛ്ശൻദുഃ
ഖത്താൽ മരിക്കും നിശ്ചയം. ഞാൻ തന്നെ പൈതലിന്ന വെണ്ടി
ജാമ്യംനിന്ന ഒരു വിഘ്നവും ഭവിക്കാതെ കൂട്ടിക്കൊണ്ടുവരാം എ
ന്ന അഛ്ശനൊട പറഞ്ഞ പൊന്നിരിക്കുന്നു അതുകൊണ്ട ഇവന്നപ
കരം ഞാൻ അടിമയായി പാൎക്കാം പൈതൽ സഹൊദരന്മാരൊ
ട കൂടെ പൊകട്ടെ അവനെ കൂടാതെ ഞാൻ എങ്ങിനെ അഛ്ശ
നെ ചെന്നു കാണും എന്നിങ്ങിനെ മുട്ടിച്ചപെക്ഷിച്ചപ്പൊൾ യൊ
സെഫ തന്നെ അടക്കുവാൻ കഴിയാതെ ചുറ്റുമുള്ളവരെ പുറത്താ
ക്കി ഏറ്റവും കരഞ്ഞ സഹൊദരന്മാരൊട ഞാൻ യൊസെഫആ
കുന്നു അഛ്ശൻ ജീവിച്ചിരിക്കുന്നുവൊ എന്ന പറഞ്ഞാറെ അവർ
വിറെച്ചു ഉത്തരം ഒന്നും പറയായ്കയാൽ; അടുത്ത വരുവാൻ അ
പെക്ഷിച്ചു അടുത്ത ചെന്ന മിണ്ടാതെ നിന്നപ്പൊൾ നിങ്ങൾ മി
സ്രായ്മിലെക്ക വിറ്റുകളഞ്ഞ യൊസെഫ ഞാൻ തന്നെ ആകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/25&oldid=179430" എന്ന താളിൽനിന്ന് ശേഖരിച്ചത്