ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

എന്ന പറഞ്ഞു വിറ്റതു ചൊല്ലി ഇപ്പൊൾ ദുഃഖിക്കരുത നിങ്ങളല്ല
ദൈവം നിങ്ങളുടെ ജീവരക്ഷക്കായിട്ട മുമ്പെ എന്നെ ഇവിടെക്ക
അയച്ചിരിക്കുന്നു ഉടനെ മടങ്ങി ചെന്ന നിന്റെ മകൻ ഇരിക്കു
ന്നു ദൈവം അവനെ മിസ്രായ്മിൽ കൎത്താവാക്കി വെച്ചിരിക്കുന്നു
എന്നും എന്റെ അവസ്ഥ കണ്ടതും കെട്ടതും അഛ്ശനെ അറിയി
ച്ച താമസിയാതെ അവനെ കൂട്ടി കൊണ്ടുവരുവിൻ എന്നും മറ്റും
പറഞ്ഞാറെ അവനും അനുജനായ ബന്യമീനും കഴുത്തിൽ കെ
ട്ടിപിടിച്ച കരഞ്ഞു, ജ്യെഷ്ഠന്മാരെയും ചുംബിച്ച കരഞ്ഞു അന്യൊ
ന്യം സംസാരിക്കയും ചെയ്തു. ആ വൎത്തമാനം രാജാവ കെട്ട
പ്പൊൾ പ്രസാദിച്ച യൊസെഫിനൊട നിന്റെ അഛ്ശനെയുംകു
ഡുംബങ്ങളെയും വരുത്തുവാൻ പറക അതിന്ന വെണ്ടുന്ന രഥ
ങ്ങളും മറ്റും ഇവിടെനിന്ന കൊടുത്തയക്ക എന്ന കല്പിച്ച പ്രകാ
രം അവൎക്കു ദ്രവ്യവും അന്നവസ്ത്രാദികളും കൊടുത്ത വഴിയിൽൽനി
ന്ന ശണ്ഠകൂടരുതഎന്ന പറഞ്ഞ അയച്ചു അവരും സന്തൊഷത്തൊ
ടെ കനാൻ ദെശത്തെക്ക യാത്രയാകയും ചെയ്തു.

൧൯ യാക്കൊബ മിസ്രായ്മിലെക്ക
പൊയി വസിച്ചത.

അനന്തരം ആ ൧൧ സഹൊദരന്മാർ അഛ്ശന്റെ അടുക്കൽഎ
ത്തി യൊസെഫ ജീവിച്ചിരിക്കുന്നു; മിസ്രായ്മിലെ സൎവ്വാധികാരി
യാകുന്നു എന്ന അറിയിച്ചപ്പൊൾ അവൻ ഭൂമിച്ച പ്രമാണിക്കാ
തെ ഇരുന്നു പിന്നെ യൊസെഫ പറഞ്ഞ വാക്കുകൾ കെട്ട കൊ
ടുത്തയച്ച തെരുകളും മറ്റും കണ്ടപ്പൊൾ സന്തൊഷത്താൽ അവ
ന്റെ ആത്മാവ ഉണൎന്ന മതി എന്റെ മകൻ ഇരിക്കുന്നു ഞാൻ
മരിക്കും മുമ്പെ അവനെ പൊയി കാണും എന്ന തെളിഞ്ഞപറക
യും ചൈതു. അതിന്റെ ശെഷം അവൻ കുഡുംബങ്ങളൊടും
സകല വസ്തുക്കളൊടും കൂട പുറപ്പെട്ട മിസ്രായ്മിൽ എത്തി ആ വ
ൎത്തമാനം യൊസെഫ കെട്ടപ്പൊൾ തന്റെ തെരിൽ കയറി അ
ഛ്ശനെ എതിരെറ്റ കണ്ടാറെ അവൻ കഴുത്തിൽ കെട്ടിപിടിച്ചവ
ളരെ നെരം കരഞ്ഞ ശെഷം യാക്കൊബ നിന്റെ മുഖം കണ്ടുവ
ല്ലൊ ഇനി ഞാൻ മരിച്ചാൽ വെണ്ടതില്ല എന്ന പറഞ്ഞു. അന
ന്തരം അഛ്ശൻ കുഡുംബങ്ങളൊടു കൂടെ ദെശത്ത എത്തി എന്ന
യൊസെഫ രാജാവിനൊട ഉണൎത്തിച്ച അവനെയും ചില സ
ഹൊദരന്മാരെയും വരുത്തി കാണിച്ചപ്പൊൾ രാജാവ യാക്കൊ
ബിനൊട വയസ്സ എത്ര എന്ന ചൊദിച്ചതിന്ന സഞ്ചാരവൎഷങ്ങ
ൾ ഇപ്പൊൾ ൧൩൦ ആകുന്നു എന്റെ ജീവനാളുകൾ അല്പവും ദൊ
ഷം കലൎന്നവയും ആയിരിക്കുന്നു. പിതാക്കന്മാരുടെ സഞ്ചാര സ
മയത്തിൽ ഉണ്ടായ ജീവനാളുകളൊട എത്തീട്ടില്ല എന്ന യാക്കൊ
ബ അറിയിച്ചു രാജാവിനെ അനുഗ്രഹിക്കയും ചെയ്തു.

അവൻ പിന്നെ ൧൭ വൎഷം മിസ്രായ്മിൽ പാൎത്ത മരണം അടു
ത്തപ്പൊൾ യൊസെഫ എപ്രയിം മനശ്ശെ എന്ന രണ്ടുപുത്രന്മാ
രെ കൂട്ടിക്കൊണ്ട അഛ്ശനെ ചെന്ന കണ്ടാറെ നിന്റെ മുഖം തന്നെ
കാണുംഎന്ന ഞാൻ വിചാരിച്ചിരുന്നില്ല ദൈവം നിന്റെ സന്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/26&oldid=179431" എന്ന താളിൽനിന്ന് ശേഖരിച്ചത്