ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

തിയെയും കൂടെ കാണ്മാറാക്കിയല്ലൊ എന്ന ഇസ്രയെൽ പറഞ്ഞു.
പിന്നെ അനുഗ്രഹം വാങ്ങെണ്ടതിന്ന യൊസെഫ തന്റെ മക്ക
ളെ അരികിലാക്കിയപ്പൊൾ യാക്കൊബ വലങ്കൈ അനുജന്റെത
ലമെലും ഇടങ്കൈ ജ്യെഷ്ഠന്റെ തലമെലും വെച്ച അനുഗ്രഹിച്ചു.
പിതാക്കന്മാർ അനുസരിച്ചു നടന്ന ദൈവമെ എന്നെ ഇന്നെവരെ
യും മെച്ചുവന്ന യഹൊവായെ സകല ദൊഷങ്ങളിൽനിന്ന എ
ന്നെ വീണ്ടെടുത്ത ദൂതനുമായവനെ ൟ പൈതങ്ങളെ അനുഗ്ര
ഹിക്കെണമെ പിതാക്കന്മാരുടെ പെർ ഇവരുടെ മെൽ ചൊല്ലി
ഇവർ ദെശ മദ്ധ്യത്തിങ്കൽ വൎദ്ധിച്ച വരെണമെ എന്ന അപെക്ഷി
ച്ച അവരെ സ്വന്ത പുത്രന്മാരെ പൊലെ വിചാരിച്ച അവകാശ
സ്ഥാനവും കൊടുത്ത അനുഗ്രഹിച്ചു ദൈവം നിന്നെ എപ്രയിം
മനശ്ശെ എന്നവരെ പൊലെ ആക്കുമാറാക എന്ന ഇസ്രയെൽ അ
നുഗ്രഹിക്കും എന്ന കല്പിച്ചു പിന്നെ യാക്കൊബ തന്റെ ൧൨ പു
ത്രന്മാരെയും വരുത്തി വരുവാനുള്ള അവസ്ഥയെ ദൎശിച്ചറിയിച്ച
ഒരൊരുത്തനെ പ്രത്യെകം അനുഗ്രഹിച്ച ശെഷം പ്രാണനെ വി
ട്ട സ്വജനത്തൊട ചെരുകയും ചെയ്തു. അനന്തരം യൊസെഫും
സഹൊദരന്മാരും രാജ്യത്തിലെ പല ശ്രെഷ്ഠന്മാരും ശവം എടു
പ്പിച്ച കുതിരകളിലും തെരുകളിലും കയറി പുറപ്പെട്ട കനാൻദെ
ശത്തെത്തി അഛ്ശനെ മക്ഫെല എന്ന ഗുഹയിൽ വെക്കുകയും ചെ
യ്തു. അതിന്റെ ശെഷം അവർ എല്ലാവരും മിസ്രായ്മിലെക്ക മട
ങ്ങി ചെന്ന പാൎത്തപ്പൊൾ സഹൊദരന്മാർ ഭയപ്പെട്ട യൊസെ
ഫിനെ വണങ്ങി ഞങ്ങൾ നിന്നൊട കാട്ടിയ ദ്രൊഹങ്ങളെ അ
ഛ്ശനെ വിചാരിച്ച ക്ഷമിക്കെണമെ എന്നപെക്ഷിച്ചപ്പൊൾ അവ
ൻ കരഞ്ഞ നിങ്ങൾ ഭയപ്പെടെണ്ടാ ഞാൻ ദൈവമൊ നിങ്ങൾ
ഇനിക്ക ദൊഷം വിചാരിച്ചിരുന്നു ദൈവമൊ ഇനിക്ക ഗുണം വി
ചാരിച്ചു ഏറിയ ജനങ്ങളെ ജീവനോടെ രക്ഷിക്കുമാറാക്കി ഞാ
ൻ ഇനിയും നിങ്ങളെയും കുട്ടികളെയും നന്നായി രക്ഷിക്കും എ
ന്ന പറഞ്ഞ അവരെ ആശ്വസിപ്പിച്ച ശെഷം കുഡുംബങ്ങളൊടു
കൂടെ മിസ്രായ്മിൽ സുഖെന വസിച്ച പൌത്രപ്രപൌത്രന്മാരെയും
കണ്ട ൧൧൦ വയസ്സിൽ മരിക്കയും ചെയ്തു.

൨൦ മൊശെ.

ഇസ്രയെലിന്റെ പുത്രന്മാരിൽനിന്ന കുറെ കാലം കൊണ്ട
൧൨ ഗൊത്രങ്ങളായ ഇസ്രയെല്യ സംഘം വൎദ്ധിച്ചുവന്നു. ഏറ്റ
വും പെരുകി ബലമുള്ള സമൂഹമായി തീൎന്നപ്പൊൾ മിസ്രായ്മക്കാൎക്ക
ഭയം ജനിച്ചു. അപ്പൊൾ യൊസെഫിന്റെ അവസ്ഥ അറിയാ
ത്ത ഒരു പുതിയ രാജാവ അവരെ അടിമകളെ എന്നപൊലെവി
ചാരിച്ച പട്ടണങ്ങളെയും കൊട്ടകളെയും മറ്റും കെട്ടെണ്ടതിന്ന
ഇഷ്ടക ഉണ്ടാക്കുക മുതലായ കഠിനവെലകളെ എടുപ്പിച്ചു. അവ
ർ ഉപദ്രവകാലത്തും വൎദ്ധിച്ചവന്നതിനാൽ അവരുടെ ആൺ
പൈതങ്ങളെ ഒക്കയും കൊല്ലെണമെന്ന രാജാവ പ്രസവിപ്പി
ക്കുന്ന സ്ത്രീകളൊട കല്പിച്ചു. ആയവർ ദൈവത്തെ ഭയപ്പെട്ട രാജ
കല്പന പ്രമാണിക്കാതെ ആൺകുഞ്ഞങ്ങളെ രക്ഷിച്ചുകൊണ്ടിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/27&oldid=179432" എന്ന താളിൽനിന്ന് ശേഖരിച്ചത്