ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ഒരു മുൾപ്പടൎപ്പ കണ്ട അതിശയിച്ച അടുത്ത ചെന്നാറെ അതിൽ
നിന്ന ദൈവം മൊശെ മൊശെ എന്ന വിളിക്കുന്നതിനെ കെട്ടു
ഇതാ ഞാൻ ഇവിടെ തന്നെ എന്ന മൊശെ പറഞ്ഞപ്പൊൾ ദൈ
വം അടുത്ത വരരുത ചെരിപ്പുകളെ അഴിച്ചുകൊൾക നീ നില്ക്കു
ന്ന സ്ഥലം ശുദ്ധഭൂമിയല്ലൊ എന്ന കല്പിച്ച ഉടനെ മൊശെ ചെ
രിപ്പുകളെ അഴിച്ച ശെഷം ഞാൻ നിൻ പിതാവിന്റെ ദൈവം
ആകുന്നു. അബ്രഹാം ഇസ്ഹാക്ക യാക്കൊബ എന്നവരുടെ ദൈ
വം തന്നെ എന്നരുളിച്ചെയ്തപ്പൊൾ മൊശെ ഭയപ്പെട്ട മുഖത്തെമ
റച്ചു പിന്നെ യഹൊവ മിസ്രായ്മിലുള്ള എന്റെ ജനത്തിന്റെപീ
ഡ ഞാൻ കണ്ടു നിലവിളിയെയും കെട്ടു അവരെ മിസ്രായ്മക്കാരു
ടെ കയ്യിൽനിന്ന വിടുവിച്ച പാലും തെനും ഒഴുകുന്ന ഒരു ദെശ
ത്ത ആക്കുവാൻ ഇറങ്ങി വന്നിരിക്കുന്നു ഇപ്പൊൾ നീ എന്റെ ജ
നത്തെ മിസ്രായ്മിൽനിന്ന പുറപ്പെടുവിക്കെണ്ടതിന്ന ഞാൻ നി
ന്നെ രാജസന്നിധിയിൽ അയക്കാം എന്ന കല്പിച്ചാറെ മൊശെ രാ
ജാവിനെ ചെന്ന കണ്ട ഇസ്രയെല്ക്കാരെ കൂട്ടിക്കൊണ്ടു വരുവാൻ
ഞാൻ പ്രാപ്തനൊ എന്നുണൎത്തിച്ചപ്പൊൾ ഞാൻ നിന്നൊടു കൂ
ടെ ഇരിക്കുമല്ലൊ എന്നത കെട്ടിട്ട മൊശെ പറഞ്ഞു അവർ എ
ന്നെ വിശ്വസിക്കാതെ യഹൊവ നിനക്ക പ്രത്യക്ഷനായില്ല എന്ന
പറയും. എന്നതിന്ന യഹൊവയുടെ അരുളപ്പാടുണ്ടായി കയ്യിലു
ള്ള ദണ്ഡിനെ നിലത്തിട്ടു സൎപ്പമായി കണ്ടതുകൊണ്ട പെടിച്ചുപി
ന്നെ കല്പനപ്രകാരം അതിന്റെ വാൽ പിടിച്ചപ്പൊൾ ദണ്ഡായി
തന്നെ തീൎന്നു. അതിന്റെ ശെഷം കൈ മാറിലിടുക എന്ന വാക്കി
ൻ പ്രകാരം ചെയ്തു. എടുത്ത നൊക്കിയപ്പൊൾ വെളുപ്പ രൊഗമാ
യി കണ്ടു പിന്നെയും മാറിൽ ഇടെണം എന്നകെട്ടനുസരിച്ച
പ്പൊൾ ശുദ്ധമായി തീൎന്നു ൟ രണ്ട അടയാളങ്ങളെ വിശ്വസി
ക്കാഞ്ഞാൽ നീലനദിയിലെ വെള്ളം കൊരി കരമെൽ ഒഴിക്കെ
ണം എന്നാൽ രക്തമായി ചമയും എന്ന യഹൊവ കല്പിക്കയും ചെയ്തു.

പിന്നെ മൊശെ എന്റെ കൎത്താവെ ഇനിക്ക വാക്സാമൎത്ഥ്യമില്ല
വിക്കി പറയുന്നവനാകുന്നു എന്ന പറഞ്ഞപ്പൊൾ യഹൊവ മനു
ഷ്യന്ന വായ വെച്ചതാര ഊമനെയും ചെവിടനെയും കാഴ്ചയുള്ള
വനെയും കുരുടനെയും ഉണ്ടാക്കുന്നവൻ ആര ഞാൻ അല്ലയൊ
ഇപ്പൊൾ നീ പൊക പറയെണ്ടുന്നതിനെ ഞാൻ ഉപദെശിക്കും
വായ്ത്തുണയായും ഇരിക്കും നിന്റെ ജ്യെഷ്ഠനായ അഹരൊൻ നി
ന്നെ എതിരെല്പാൻ പുറപ്പെട്ട വരുന്നു അവൻ നിനക്ക പകരമാ
യി സംസാരിക്കയും ചെയ്യും എന്ന കല്പിച്ചു.

അനന്തരം മൊശെ അഹരൊനോടുകൂടെ മിസ്രായ്മിൽ പൊയി
ഇസ്രായെല്ക്കാരുടെ മൂപ്പന്മാരെ വരുത്തി ദൈവവചനങ്ങളെ ഒക്ക
യും അറിയിച്ചശെഷം രാജാവിനെ ചെന്ന കണ്ട വനത്തിൽവെ
ച്ച ഒരു ഉത്സവം കഴിക്കെണ്ടതിന്ന എന്റെ ജനത്തെ വിട്ടയക്കെ
ണം എന്ന ഇസ്രയെൽ ദൈവമായ യഹോവയുടെ കല്പന എന്നു
ണൎത്തിച്ചപ്പൊൾ ഞാൻ അനുസരിക്കെണ്ടുന്ന യഹൊവ ആര ഞാ
ൻ യഹൊവയെ അറിയുന്നില്ല ഇസ്രായെല്ക്കാരെ വിടുകയുമില്ല.
എന്ന പറഞ്ഞയച്ചു അതല്ലാതെ വിചാരിപ്പകാരെ വരുത്തി ൟ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/29&oldid=179435" എന്ന താളിൽനിന്ന് ശേഖരിച്ചത്