ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ജനങ്ങൾ മടിയന്മാർ അതുകൊണ്ട വെല അധികം എടുപ്പിക്കെ
ണം മുമ്പിലത്തെ കണക്കിൻപ്രകാരം ഇഷ്ടകകൾ ഉണ്ടാക്കിച്ച ഇനി
മെൽ ചുടെണ്ടതിന്ന വയ്ക്കൊൽ കൊടുക്കരുത അവർ തന്നെ അതി
നെ കൊണ്ടുവരട്ടെ എന്ന കല്പിച്ചശെഷം മൊശെ ദൈവം തങ്ങ
ളെ അയച്ചു എന്ന അറിയിപ്പാനായി ദണ്ഡുകൊണ്ടുള്ള അതിശയ
ങ്ങളെ കാണിച്ചു എങ്കിലും മിസ്രായ്മിലെ മന്ത്രവാദികളും അപ്രകാ
രം കാണിച്ചപ്പൊൾ രാജാവ അതിനെ കൂട്ടാക്കാതെ ഇരുന്നു.

അവൻ ദിവ്യകല്പന പ്രമാണിക്കാതെ കഠിന മനസ്സുള്ളവനാ
യിതീൎന്നാറെ ദൈവം അവനെ ഇളക്കെണ്ടതിന്ന ഭയങ്കരബാധക
ളെ അയച്ചു മൊശെ കല്പനപ്രകാരം നീലനദിയിലെ വെള്ളത്തി
ന്മെൽ അടിച്ചപ്പൊൾ വെള്ളം രക്തമായ്ചമഞ്ഞു. മത്സ്യങ്ങളും ച
ത്തുപൊയി വെള്ളം കുടിപ്പാൻ കഴിയായ്കകൊണ്ട മിസ്രായ്മക്കാർ
ഒരൊ കുഴികുഴിച്ചുണ്ടാക്കി തണ്ണീർകൊരി കുടിക്കെണ്ടിവന്നു.

പിന്നെയും അഹരൊൻ ആ പുഴയിൽ ദണ്ഡിനെ നീട്ടിയാറെ
വെള്ളതവളകൾ കരെറി മിസ്രായ്മിൽ എങ്ങും നിറഞ്ഞു എല്ലാഭവ
നങ്ങളിലും രാജധാനിയിലും കിടക്കമുറിമുതലായവയിലും വ്യാ
പിച്ചപ്പൊൾ രാജാവ യഹൊവയൊട അപെക്ഷിക്ക അവൻ ൟ
ബാധ നീക്കിയാൽ ഞാൻ ജനത്തെ വിടാം എന്ന മൊശയെ മു
ട്ടിച്ചു ആയവൻ പ്രാൎത്ഥിച്ചിട്ട തവളകൾ ഒക്കയും മരിച്ചു ആശ്വാ
സം വന്നാറെ രാജാവ പിന്നയും ഹൃദയം കഠിനമാക്കി ഇസ്രാ
യെല്ക്കാരെ വിട്ടയക്കാതെ ഇരുന്നു.

അതിന്റെശെഷം അഹരൊൻ ദണ്ഡനീട്ടി ദെശത്തിലെ മൺ
പൊടി അടിച്ചുമനുഷ്യരെയും ജന്തുക്കളെയും ബാധിക്കെണ്ടതിന്ന
പെൻ കൂട്ടമാക്കി തീൎത്തു മന്ത്രവാദികൾ അപ്രകാരം ഉണ്ടാക്കുവാ
ൻ കഴിയാഞ്ഞപ്പൊൾ ഇത ദൈവത്തിന്റെ വിരൽ എന്ന പറ
ഞ്ഞു എങ്കിലും രാജാവിന്റെ മനസ്സിന്ന ഇളക്കം വന്നില്ല.

അനന്തരം യഹോവ ൟച്ചക്കൂട്ടത്തെ അയച്ചു. രാജാവിനെ
യും ജനങ്ങളെയും വളരെ പീഡിപ്പിച്ചു ആ ബാധയും നിഷ്ഫലമാ
യപ്പൊൾ ദെശത്തിലെ എല്ലാ മൃഗക്കൂട്ടങ്ങളിലും ഒരു മഹാ വ്യാ
ധി പിടിപ്പിച്ചു അതിനാൽ കുതിര കഴുത ഒട്ടകങ്ങളും ആടുമാ
ടുകളും വളരെ മരിച്ചു എന്നിട്ടും രാജാവ കഠിനഹൃദയനായിത
ന്നെ പാൎത്തു.

പിന്നെയും മൊശെ കൈനിറയെ അട്ടക്കരി അടിച്ചുവാരി രാ
ജാവിന്റെ മുമ്പാകെ മെല്പെട്ട ചാടിയനെരം മനുഷ്യരിലും മൃഗ
ങ്ങളിലും വ്രണത്തെ ഉണ്ടാക്കുന്ന പരുക്കൾ ജനിച്ചു ൟ ശിക്ഷ ക
ഠൊരം എങ്കിലും രാജാവിന്റെ മനസ്സിന്ന പാകം ഭവിച്ചില്ല.

അതിന്റെശെഷം മൊശെ ദണ്ഡിനെ ആകാശത്തെക്ക നീട്ടി
യാറെ ഇടിമുഴക്കവും മിന്നൽപിണരും കല്മഴയും ഭയങ്കരമാംവ
ണ്ണം ഉണ്ടായി വയലിലുള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്ത
കളഞ്ഞു മൃഗങ്ങളെയും മനുഷ്യരെയും കൊന്നു അപ്പൊൾ രാജാവ
മൊശയെയും അഹരൊനെയും വരുത്തി ഞാൻ പാപം ചൈതു
ഇടിയും കല്മഴയും ഒഴിയെണ്ടതിന്ന യഹൊവയൊട അപെക്ഷി
പ്പിൻ എന്ന പറഞ്ഞ മൊശെ പുറത്തുചെന്ന കൈമലൎത്തി പ്രാൎത്ഥി
ച്ചുഇടിയും മഴയും തീൎന്നുഎന്ന രാജാവ കണ്ടപ്പൊൾ അനുസരിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/30&oldid=179436" എന്ന താളിൽനിന്ന് ശേഖരിച്ചത്