ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

തെ മുമ്പിലത്തെപ്രകാരം തന്നെ ഇരുന്നു. അനന്തരം യഹൊ
വ കിഴക്കൻകാറ്റെ അടിപ്പിച്ച ചവറ്റിലക്കിളി കൂട്ടത്തെ വ
രുത്തി അവർ മിസ്രായ്മിൽ എല്ലാടവും വ്യാപിച്ചു പച്ചയായതൊ
ക്കയും തിന്നുകളഞ്ഞപ്പൊൾ രാജാവ ൟ കുറി ക്ഷമിക്കെണം എ
ന്നപെക്ഷിച്ചാറെ മൊശെ പ്രാൎത്ഥിച്ചിട്ട യഹൊവ പടിഞ്ഞാറൻ
കാറ്റിനെ അടിപ്പിച്ച ചവറ്റിലക്കിളിക്കൂട്ടത്തെ എടുത്ത ചെങ്ക
ടലിലെക്കിട്ടുകളഞ്ഞു രാജാവ ൟ അത്ഭുത ക്രിയയെയും കണ്ടിട്ട
ഇസ്രയെല്ക്കാരെ വിട്ടയച്ചില്ല.

പിന്നെയും മൊശെ കൈ നീട്ടിയാറെ യഹൊവ കൂരിരിട്ടുണ്ടാ
ക്കി മൂന്നുദിവസം വരെയും മനുഷ്യർ തമ്മിൽ തമ്മിൽ കാണാതെ
യും ആരെയും സഞ്ചരിക്കാതെയും ആക്കി വെച്ചു. ഇസ്രയെല്ക്കാർ
പാൎക്കുന്ന ഗൊഷൻ ദെശത്തിൽ മാത്രം പ്രകാശം ആക്കി. ൟ
ബാധയും ഭയങ്കരമായി തൊന്നീട്ടും രാജാവ അടങ്ങാതെ മൊ
ശെയൊടു നീ പൊ നിന്റെ മുഖം ഇനി കാണരുത കാണുന്ന
നാളിൽ നീ മരിക്കും എന്ന കല്പിക്കയും ചെയ്തു.

൨൨. ഇസ്രയെല്ക്കാർ മിസ്രായ്മിൽ നിന്ന
പുറപ്പെട്ടത.

രാജാവിന്ന ഹൃദയകാഠിന്യം തികഞ്ഞുവന്നപ്പൊൾ യഹൊവ
മൊശെയൊട ഞാൻ ഇനിയും ഒരു ബാധവരുത്തും അപ്പൊൾ രാ
ജാവ നിങ്ങളെ വിട്ടയക്കും നിശ്ചയം അൎദ്ധരാത്രിയിൽ തന്നെ
ഞാൻ മിസ്രായ്മിൽകൂടി പൊയി രാജകുമാരൻ മുതൽ ദാസീപുത്ര
ൻവരെയും സീമന്തപുത്രന്മാരെ ഒക്കയും മൃഗങ്ങളിലെ കടിഞ്ഞൂലുക
ളെയും മരിപ്പിക്കും അതുകൊണ്ട ഇസ്രായെല്ക്കാർ യാത്രക്കായി ഒരു
ങ്ങിനിന്ന ഒരൊ വീട്ടുകാർ ഒരൊ ആട്ടിൻ കുട്ടിയെ കൊന്ന ബാ
ധ അവരിൽ പറ്റാതിരിക്കേണ്ടതിന്ന രക്തം എടുത്ത ഒരൊ വീ
ട്ടിലെ കട്ടിളക്കാലുകളിലും മെല്പടിയിലും തെച്ചും മാംസം വറുത്ത
നടുക്കെട്ടും ചെരിപ്പുകളും വടികളും ധരിച്ചുകൊണ്ട പെസഹഭ
ക്ഷണം കഴിക്കെണം എന്ന കല്പിച്ചു നിശ്ചയിച്ചസമയം വന്ന ഇ
സ്രയെല്ക്കാർ പ്രയാണത്തിന്നായി ഒരുങ്ങിനിന്നപ്പൊൾ അൎദ്ധരാ
ത്രിയിൽ യഹൊവ രാജാവിന്റെ പ്രഥമപുത്രൻമുതൽ ദാസപു
ത്രൻവരെയുള്ള കടിഞ്ഞൂൽ സന്തതികളെ ഒക്കയും കൊന്നു മിസ്രാ
യ്മിൽ എല്ലാടവും മഹാ നിലവിളിയും കരച്ചിലും ഉണ്ടായപ്പൊൾ
രാജാവ മൊശെയെയും അഹരോനെയും വരുത്തി നിങ്ങളും ജ
നങ്ങളും ആടുമാടുകളൊട കൂടെ പുറപ്പെട്ട പൊകുവിൻ എന്ന
കല്പിച്ചു മിസ്ര യ്മക്കാരു ഞങ്ങൾ എല്ലാവരും മരിക്കുന്നു വെഗം പൊ
കുവിൻഎന്ന അവരെ നിൎബ്ബന്ധിച്ചയച്ചാറെ ഇസ്രയെല്ക്കാർ പുളി
ക്കാത്ത കുഴച്ച മാവിനെ ശീലകളിൽ കെട്ടി ദൈവകല്പനപ്രകാ
രം മിസ്രായ്മക്കാരൊട പൊൻവെള്ളി ആഭരണങ്ങളെയും വസ്ത്ര
ങ്ങളെയും ചൊദിച്ചവാങ്ങി അടിമദെശത്തെവിട്ട കാൽനടയായി
പുറപ്പെട്ടപൊയി പൊകെണ്ടുന്ന വഴിയിൽ തെറ്റാതെ രാപക
ൽ സഞ്ചരിക്കെണ്ടതിന്ന യഹൊവ പകൽ മെഘത്തൂണിലും രാത്രി
യിൽ അഗ്നിത്തൂണിലും വിളങ്ങി അവൎക്ക മുമ്പായിട്ട നടക്കുകയും


C

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/31&oldid=179437" എന്ന താളിൽനിന്ന് ശേഖരിച്ചത്