ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ചെയ്തു. അവർ ഒരു ദിവസത്തെവഴി പൊയശെഷം രാജാവ
ന്റെ മനസ്സഭെദിച്ച അടിമകളെ വിട്ടയച്ചത എന്തിന എന്ന ചൊ
ല്ലി അവരുടെ വഴിയെ ചെല്ലെണ്ടതിന്ന സൈന്യത്തെ നിയൊ
ഗിച്ചു. ആ സൈന്യം തെർ കുതിരകളൊടും കൂടെ പിന്തുടൎന്ന
ചെങ്കടൽ പുറത്ത ഇസ്രയെൽ പാളയത്തിൽ എത്തി ഇസ്രയെല്ക്കാ
ര അവരെ കണ്ടുവളരെ പെടിച്ചുനിലവിളിച്ചാറെ ഭയപ്പെടാതെ
ഇരിപ്പിൻ മിണ്ടാതെ നിന്ന യഹൊവ ചെയ്യുന്ന രക്ഷയെ നൊ
ക്കികൊൾവിൻ എന്ന മൊശെ പറഞ്ഞു ആശ്വസിപ്പിച്ചശെഷം യ
ഹൊവ അവനൊട നീ എന്തിന്ന എന്നൊട നിലവിളിക്കുന്നു
നെരെ നടക്കെണം എന്ന ഇസ്രയെല്ക്കാരൊട പറഞ്ഞു ദണ്ഡ
കൊണ്ട സമുദ്രത്തെ വിഭാഗിക്ക എന്നാൽ അവർ അതിൻനടുവി
ൽ കൂടെ കടന്നുപൊകുമാറാകും. ഞാൻ രാജാവിലും അവന്റെ
തെർകുതിരകളിലും എന്റെ വൈഭവം കാണിക്കുമ്പൊൾ ഞാൻ
യഹൊവ ആകുന്നു എന്ന മിസ്രായ്മക്കാർ അറിയെണ്ടിവരും എന്ന
അരുളിചെയ്തശെഷം മെഘത്തൂണ ഇസ്രയെല്ക്കാരുടെ മുമ്പ വിട്ട
രണ്ട സൈന്യങ്ങളുടെ നടുവിൽവന്ന ഇസ്രയെല്ക്കാൎക്ക വെളിച്ച
വും മറ്റെവൎക്ക ഇരിട്ടും ആയി നിന്നുകൊണ്ടിരുന്നു യഹൊവ ആ
രാത്രി മുഴുവനും കിഴക്കങ്കാറ്റിനെ അടിപ്പിച്ച വെള്ളത്തെ രണ്ടൂ ഭാ
ഗത്തും ആക്കിയപ്പൊൾ ഇസ്രയെല്ക്കാർ അതിൽ നടുവിൽകൂടി ക
ടന്ന കരെക്കെത്തി മിസ്രായ്മക്കാരും പിന്തുൎടന്നു പുലർകാലത്ത യ
ഹൊവ മെഘത്തൂണിൽനിന്ന അവരുടെ സൈന്യത്തെനൊക്കി
അവൎക്ക ഭയവും കലക്കവും വരുത്തിയാറെ അവർ നാം ഓടിപ്പൊ
ക യഹൊവ ഇസ്രയെല്ക്കാൎക്ക വെണ്ടി യുദ്ധം ചെയ്യുന്നു എന്ന നില
വിളിച്ച പറഞ്ഞു ഉടനെ മൊശെ ദൈവ കല്പനപ്രകാരം കടലി
ന്മെൽ കൈനീട്ടി വെള്ളവും തിരിച്ചവന്നു മിസ്രായ്മക്കാർ അതിന്റെ
നെരെ ഒടി ആരും ശെഷിക്കാതെ വെള്ളത്തിൽ മുങ്ങിപ്പൊകയും
ചെയ്തു.

൨൩. മരുഭൂമിയിലെ സഞ്ചാരം.

ഇസ്രയെല്ക്കാർ ചെങ്കടൽവിട്ട വെള്ളവും സസ്യാദികളും ഇല്ലാ
ത്ത ഭൂമിയിൽകൂടി ൩ ദിവസംനടന്ന മാറ എന്ന സ്ഥലത്തെത്തി
യാറെ വെള്ളംകണ്ടു കയ്പരസംകൊണ്ട കുടിപ്പാൻ വഹിയാഞ്ഞ
പ്പൊൾ ജനങ്ങൾ എന്ത കുടിക്കെണ്ടു എന്ന മൊശെയൊട പിറുപി
റുത്ത പറഞ്ഞസമയം അവൻ പ്രാൎത്ഥിച്ച യഹൊവ കാണിച്ച മര
ത്തെ വെള്ളത്തിൽ ഇട്ടപ്പൊൾ വെള്ളം മധുരമായിവന്നു ഞാൻ
അല്ലൊ നിന്റെ ചികിത്സകനാകുന്നു എന്ന യഹൊവ ജനത്തൊ
ട കല്പിക്കയും ചെയ്തു.

അതിന്റെശെഷം ഇറച്ചിയും അപ്പവും ഇല്ലായ്കയാൽ അവർ
പിറുപിറുത്താറെ യഹൊവ വലിയ കൂട്ടമായെറ്റം കാടപ്പക്ഷിക
ളെ കൂട്ടത്തൊടെ വരുത്തിയതു കൂടാതെ അവർ പിറ്റെ ദിവസം
രാവിലെ ഉറച്ച മഞ്ഞുപൊടിപൊലെ ഒരു സാധനം നീളെകണ്ട
പ്പൊൾ അറിയാഞ്ഞ ഇത മന്നാ ആകുന്നൂ എന്നതമ്മിൽ തമ്മിൽ പ
റഞ്ഞാറെ ഇത യഹൊവ ആകാശത്തിൽനിന്ന ഭക്ഷിപ്പാൻ തന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/32&oldid=179438" എന്ന താളിൽനിന്ന് ശേഖരിച്ചത്