ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

രിക്കുന്ന മന്ന എന്ന പെരുള്ള അപ്പമാകുന്നു എന്ന മൊശെ അറി
യിച്ചു വെള്ളംകുറവായ സമയം നീ ഞങ്ങളെ ദാഹത്താൽ നശി
പ്പിപ്പാൻ എന്തിന കൂട്ടിക്കൊണ്ട വന്നൂ എന്ന നീരസപ്പെട്ട പറഞ്ഞ
പ്പൊൾ മൊശെ യഹൊവയൊട നിലവിളിച്ചു കല്പനപ്രകാരം ദ
ണ്ഡകൊണ്ട ഒരു പാറമെൽ അടിച്ചാറെ വെള്ളം വന്ന ജനങ്ങൾ
കുടിക്കയും ചെയ്തു.

അങ്ങിനെ സഞ്ചരിക്കുന്ന സമയത്ത കവൎച്ചക്കാരായ അമലെകാ
ർ വന്ന യുദ്ധം തുടങ്ങി പലരെയും കൊന്നപ്പൊൾ യൊശുവാ
സൈന്യത്തൊടുകൂടെ അവരുടെനെരെ പൊരുതു മൊശെ കുന്നി
ൻ മുകളിൽ കരെറി പ്രാൎത്ഥിച്ചു കൈ പൊങ്ങിച്ചിരിക്കുമ്പൊൾ ഇ
സ്രയെല്ക്കാൎക്ക വീൎയ്യം വൎദ്ധിച്ചു കൈ താഴത്തിയപ്പൊൾ ശത്രു പ്ര
ബലപ്പെട്ടു കൈ തളൎന്ന താഴത്തിയാറെ അഹരോനും ഹൂരും ഇ
രുപുറവും നിന്ന മൊശെയുടെ കൈകളെ താങ്ങി. അപ്രകാരം അ
മലെകാർ തൊറ്റുപൊകയും ചെയ്തു.

൨൪. ന്യായപ്രമാണം.

അവർ മൂന്നാം മാസത്തിൽ സീനായിമലയുടെ താഴ്വരയിൽഎ
ത്തി അവിടെ ഒരു വൎഷത്തൊളം പാൎത്തു ആ വൎഷത്തിന്നകം അ
വരുടെ ആചാരങ്ങളൊക്കക്കും ഒരു ക്രമവും സ്ഥിരതയും വന്നു
മൊശെ ദൈവകല്പനപ്രകാരം അവരെ ഗൊത്രങ്ങളായും വംശ
ങ്ങളായും വിഭാഗിച്ചു കാൎയ്യങ്ങളെ നടത്തെണ്ടതിന്ന മെധാവിക
ളെയും അധിപന്മാരെയും മൂപ്പന്മാരെയും നിശ്ചയിച്ചു ജനങ്ങളെ
എണ്ണിനൊക്കി യുദ്ധംചെയ്വാൻതക്കവർ ൬ ലക്ഷത്തിൽ ഉണ്ട എന്ന
കണ്ടു ദൈവം അവിടെവെച്ച തന്നെ അവൎക്ക ന്യായപ്രമാണ
ത്തെ അറിയിച്ചു രാജ്യനിശ്ചയത്തെയും ഗൊത്രമൎയ്യാദകളെയും നി
യമിച്ചു ഇപ്രകാരം അവർ ദൈവത്തിന്റെ ജനമായി ഭവിച്ചു അ
വർ മലയുടെ താഴ്വരയിൽ ഇറങ്ങി പാൎത്തു മൊശെ മലമുകളിൽ
കയറിയപ്പൊൾ അവനൊട യഹൊവ ൟ ജനങ്ങൾക്ക ശുദ്ധി
യെ കല്പിച്ചു മൂന്നാം ദിവസത്തിന്നായി ഒരുങ്ങുമാറാക്കുക മലെക്ക
ചുറ്റും ഒരു അതിരിനെ നിശ്ചയിച്ചു ആരും അതിനെ ആക്രമി
ക്കാതാക്കുക ആക്രമിച്ചാൽ മരിക്കും നിശ്ചയം എന്ന കല്പിച്ചു മൊ
ശെ അപ്രകാരം നടത്തി.

മൂന്നാം ദിവസം പുലരുമ്പൊൾ മിന്നലുകളും ഇടിമുഴക്കങ്ങളും
കനത്ത മഴക്കാറും മഹാ കാഹള ശബ്ദവും പൎവതത്തിന്മെൽ ഉ
ണ്ടായതിനാൽ താഴെ നില്ക്കുന്ന ജനം നടുങ്ങി പൎവ്വതം അ
ഗ്നിയും പുകയും ചെൎന്ന ഇളകി കാഹളശബ്ദം ഏറ്റവും വൎദ്ധിച്ചാ
റെ മൊശെ മുകളിൽ കരെറി ദൈവസന്നിധിയിൽനിന്നു അ
പ്പൊൾ യഹൊവ അരുളിച്ചെയ്തതെന്തന്നാൽ അടിമവീടായ മി
സ്രായ്മദെശത്തനിന്ന നിന്നെ കൊണ്ടുവന്നവനായ യഹൊവയാ
യ ഞാൻ നിന്റെ ദൈവം ആകുന്നു ഞാൻ അല്ലാതെ അന്യ
ദൈവങ്ങൾ നിനക്കുണ്ടാകരുത നിനക്കൊരു വിഗ്രഹത്തെയും യാ
തൊരു പ്രതിമയെയും ഉണ്ടാക്കരുത അവറ്റെ കുമ്പിടുകയും സെ
വിക്കയും അരുത നിന്റെ ദൈവമായ യഹൊവയുടെ നാമം വൃ


C 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/33&oldid=179439" എന്ന താളിൽനിന്ന് ശേഖരിച്ചത്