ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ഥാ എടുക്കരുത സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഒൎക്ക ആറു ദിവ
സം നീ അദ്ധ്വാനപ്പെട്ട നിന്റെ വെല ഒക്കയും ചെയ്ക ൭ാം ദിവ
സം നിന്റെ ദൈവമായ യഹൊവയുടെ സ്വസ്ഥതയാകുന്നു അ
തിൽ നീ ഒരു വെലയും ചെയ്യരുത നിന്റെ മാതാപിതാക്കന്മാരെ
ബഹുമാനിക്ക നീ കുലചെയ്യരുത നീ വ്യഭിചാരം ചെയ്യരുത നീ
മൊഷ്ടിക്കരുത നിന്റെ കൂട്ടുകാരന്റെ നെരെ കള്ളസാക്ഷി പറ
യരുത നിന്റെ കൂട്ടുകാരനുള്ളത യാതൊന്നിനെയും മൊഹിക്കരുത.

ജനങ്ങൾ കാഹളശബ്ദവും ഇടിമുഴക്കവും കെട്ടു മിന്നലും പുക
യും കണ്ടപ്പൊൾ ഞെട്ടിനീങ്ങി മൊശെയൊട നീ ഞങ്ങളൊട
പറെക ഞങ്ങൾ മരിക്കാതിരിക്കെണ്ടതിന്ന ദൈവം ഞങ്ങളൊട
സംസാരിക്കരുത ദൈവം നിന്നൊട കല്പിക്കുന്നതൊക്കയും ഞങ്ങൾ
കെട്ടനുസരിക്കും എന്ന പറഞ്ഞപ്പൊൾ യഹൊവ മൊശെയൊട
അവൎക്കും മക്കൾക്കും ഗുണം ഭവിക്കെണ്ടതിന്ന എന്നെ ഭയപ്പെട്ട
എന്റെ കല്പനകൾ ഒക്കയും പ്രമാണിപ്പാൻതക്ക ഹൃദയം ഉണ്ടായാ
ൽ കൊള്ളായിരുന്നു എന്ന കല്പിച്ചു മൊശെ മലമുകളിലെ മെഘ
ത്തിൽ ൪൦ രാപ്പകൽ പാൎത്തു യഹൊവ സകല വചനങ്ങളെയും
പറഞ്ഞ തീൎന്നശെഷം തിരുവിരൽകൊണ്ട സാക്ഷിയുടെ പ്രമാണ
മായി എഴുതിയ രണ്ട കല്പലകകളെ മൊശെക്ക കൊടുക്കയും ചെയ്തു.

മൊശെ അവറ്റെ എടുത്ത മലയിൽനിന്ന ഇറങ്ങി പാളയത്തി
ൽ എത്തിയാറെ അയ്യൊ കഷ്ടം ജനം ഒരു കാളക്കുട്ടിയുടെ സ്വ
രൂപം തീൎത്തു അതിനെ പ്രദക്ഷിണം വെച്ച നൃത്തംചെയ്തും പാ
ടികളിച്ചും വണങ്ങുന്നതിനെ കണ്ടിട്ട കൊപിച്ച കല്പലകകളെ
എടുത്തെറിഞ്ഞ പൊളിച്ചു അഹരൊനൊട നീ ൟ ജനത്തിന്മെ
ൽ ഇത്രവലിയ പാപത്തെ വരുത്തുന്നതിന്ന അവർ നിന്നൊട എ
ന്ത ചെയ്തു എന്ന പറഞ്ഞപ്പൊൾ അഹരൊൻ എന്റെ കൎത്താവി
ന്റെ കൊപം ജ്വലിച്ചുവരരുതെ ൟ ജനം ദൊഷത്തിൽ ഇരി
ക്കുന്നു എന്ന നീ അറിയുന്നുവല്ലൊ നീ മലമെൽ താമസിച്ചപ്പൊൾ
അവർ എന്നൊട ഞങ്ങളെ മിസ്രായ്മിൽനിന്ന പുറപ്പെടുവിച്ച
മൊശെക്ക എന്ത സംഭവിച്ചു എന്ന അറിയുന്നില്ല ഞങ്ങൾക്ക മുന്ന
ടക്കെണ്ടതിന്ന ദെവന്മാരെ ഉണ്ടാക്കെണം എന്ന പറഞ്ഞാറെ ഞാ
ൻ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പൊൻകുണുക്കുകൾ എല്ലാം വാ
ങ്ങി വാൎപ്പിച്ച കാളക്കുട്ടിയുടെ സ്വരൂപം തീൎപ്പിച്ചിരിക്കുന്നു എന്ന
പറഞ്ഞു പിന്നെ മൊശെ ആ വിഗ്രഹത്തെ എടുത്ത തീയ്യിൽ ഇട്ട
ചുട്ടുപൊടിച്ചു പൊടി വെള്ളത്തിൽ വിതറി ഇസ്രയെല്ക്കാരെ കു
ടിപ്പിച്ചു അതിന്റെശെഷം അവൻ മലമുകളിൽ കരെറി യഹൊ
വയൊട അല്ലയൊ ദൈവമെ ൟ ജനം മഹാ പാപം ചെയ്തു
തങ്ങൾക്ക പൊന്നുകൊണ്ട ഒരു ദെവനെ ഉണ്ടാക്കിയിരിക്കുന്നു ഇ
പ്പൊൾ അവരുടെ പാപത്തെ ക്ഷമിച്ചുകൊണ്ടാലും അല്ലാഞ്ഞാൽ
നീ എഴുതിയ പുസ്തകത്തിൽനിന്ന എന്നെ മാച്ചുകളഞ്ഞാലും എന്ന
പ്രാൎത്ഥിച്ചാറെ യഹൊവ നീ പൊയി ഞാൻ കല്പിച്ചിട്ടുള്ള സ്ഥല
ത്തെക്ക ജനത്തെ നടത്തുക ഇതാ എന്റെ ദൂതൻ നിന്റെ മുമ്പി
ൽ നടക്കും നിശ്ചയസമയത്ത ഞാൻ അവരുടെ പാപത്തെ വി
ചാരിക്കും എന്ന പറഞ്ഞശെഷം മൊശെ ഇറങ്ങി കല്പനപ്രകാരം
മുമ്പിലത്തെപൊലെ രണ്ട കല്പലകകളെ ചെത്തിഎടുത്ത പിറ്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/34&oldid=179440" എന്ന താളിൽനിന്ന് ശേഖരിച്ചത്