ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ദിവസം രാവിലെ പിന്നെയും മലമെൽകരെറി ൪൦ രാപ്പകൽ
ദൈവസന്നിധിയിൽ പാൎത്തു യഹൊവ നിയമത്തിന്റെ ൧൦ കല്പ
നകളെ പലകകളിന്മെൽ എഴുതി കൊടുക്കയും ചെയ്തു.

൨൫. രാജ്യമൎയ്യാദകളും മതാചാരങ്ങളും.

മുൻപറഞ്ഞ പത്തുവാക്യങ്ങളല്ലാതെ ദൈവം നാട്ടുമൎയ്യാദകളെ
യും വീട്ടാചാരങ്ങളെയും സങ്കല്പിച്ചു നിന്ദ്യഭക്ഷണം അശുദ്ധം എ
ന്നവെച്ച അതിനെ തിന്മാൻ വിരൊധിച്ചു വിവാഹം അവകാശം
കൃഷി മുതലായവറ്റിന്നും ഒരൊ വെപ്പുകളെ നിശ്ചയിച്ചു. കളവ
കുല തുടങ്ങിയുള്ള അപരാധങ്ങൾക്കും അതാത ശിക്ഷകളെ കല്പി
ച്ചു യുദ്ധം ചെയ്യുന്നവർ മാതാപിതാക്കന്മാർ, വിധവമാർ അനാഥ
ർ, ദരിദ്രർ കുരുടർ, ഊമർ ദാസർ എന്നിവൎക്കും വെവ്വെറെ ചട്ടങ്ങ
ളെ നിയമിച്ചു പക്ഷി കൂടുകളെയും, ഫല വൃക്ഷങ്ങളെയും, പണി
കാളകളെയും കുറിച്ചും ഓരോന്ന നിശ്ചയിച്ചു ൟ ന്യായങ്ങളിൽ
ചിലതാവിത മെതിക്കുന്ന കാളയുടെ വായ കെട്ടരുത ഫല വൃക്ഷ
ങ്ങളെ നഷ്ടമാക്കരുത പക്ഷിക്കൂട കിട്ടിയാൽ കുട്ടിയൊട കൂടെ
യുള്ള തള്ളയെ എടുക്കാതെ വിടുകെവെണ്ടു ഇപ്രകാരം ചൈതാൽ
ദീൎഘായുസ്സൊടെ സുഖെനപാൎക്കും ശത്രുവിന്റെ ഒരു കാളയൊ ക
ഴുതയൊ ചുമടൊടുകൂടെ വീണ കിടക്കുന്നത കണ്ടാൽ സഹായി
ക്കെണം ചെകിടനെ ശപിക്കരുത നിന്റെ ദൈവത്തെ ഭയപ്പെ
ട്ടിട്ട കുരുടന്ന വഴിയിൽ ഒരു വിരുദ്ധംവെക്കരുത.

മൊശെയുടെ ഗൊത്രക്കാരായ ലെവിയക്കാൎക്ക പ്രത്യെകം സ്ഥാ
നമാനങ്ങൾ ലഭിച്ചു. ദൈവകല്പനപ്രകാരം അഹരൊനും സ
ന്തതിയും ആചാൎയ്യസ്ഥാനത്തിലായി ജനത്തിന്റെ ഉപദെഷ്ടാക്ക
ന്മാർ വൈദ്യർ മുതലായവർ എല്ലാവരും ലെവി ഗൊത്രക്കാർ ത
ന്നെ മഹാചാൎയ്യ പ്രവൃത്തി നടത്തെണ്ടതിന്ന അഹരൊന്ന അഭി
ഷെകവും വിശുദ്ധവസ്ത്രങ്ങളും സാധിച്ചു. മൊശെ ദൈവാരാധ
നക്ക വെണ്ടി ശൊഭയുള്ള ഒരു കൂടാരത്തെ തീൎപ്പിച്ചു. അതിലെ ഉ
ൾമുറിയായ അതിപരിശുദ്ധ സ്ഥലത്ത വെച്ചിട്ടുള്ള പൊൻപൊതി
ഞ്ഞ പെട്ടിയിൽ ദൈവം എഴുതിച്ച ആധാരപലകകൾ ഉണ്ടായി
രുന്നു. പുരമുറിയായ ശുദ്ധസ്ഥലത്തിൽ ആചാൎയ്യൻ ദിവസെന
ധൂപം കാട്ടി പ്രാൎത്ഥന ഒക്കയും കഴിച്ച വന്നു. കൂടാരത്തിന്ന ചു
റ്റുമുള്ള പ്രാകാരത്തിൽ ആചാൎയ്യർ ജനങ്ങൾ കൊണ്ടുവന്ന മൃഗ
ങ്ങളെ അറുത്ത ബലിയെ അൎപ്പിച്ചു ൟ അവസ്ഥയെ തൊട്ടദൈ
വം കല്പിച്ചതിൻ പ്രകാരം ആരെങ്കിലും ഹൊമബലിയൊ ആഹാ
ര ബലിയൊ സ്തൊത്രബലിയൊ കഴിപ്പാൻ ഭാവിച്ചാൽ ആയതി
നെ ഞാൻ നിയമിച്ച പ്രകാരത്തിലും സ്ഥലത്തിലും കഴിക്കെണം.
ചില അപരാധങ്ങൾക്കായി കുറ്റ ബലികളും പരിഹാര ബലി
കളും നിശ്ചയിച്ചിട്ടുണ്ടായിരുന്നു.

വൎഷന്തൊറും എല്ലാ പുരുഷന്മാരും കൂടി വരെണ്ടുന്ന മൂന്ന ഉ
ത്സവങ്ങൾ ഉണ്ട.

൧. മിസ്രായ്മിൽനിന്നുള്ള പുറപ്പാടിനെ സൂചിപ്പിക്കുന്ന പെസ
ഹ പെരുനാൾ അതിൽ ഇസ്രയെല്ക്കാർ എല്ലാവരും ആചാൎയ്യന്മാർ
എന്ന പൊലെ ഒരൊ ആട്ടിൻ കുട്ടിയെ ബലി കഴിച്ച രക്തം ത


C 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/35&oldid=179441" എന്ന താളിൽനിന്ന് ശേഖരിച്ചത്