ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ളിച്ച മാംസം ഭക്ഷിക്കയും പുതിയ ധാന്യത്തെ കൊണ്ടുവന്ന ദൈ
വത്തിന വഴിപാടായി വെക്കയും ചെയ്യും. ൨. സീനായി പൎവത
ത്തിൽനിന്ന കല്പിച്ച കൊടുത്ത ന്യായപ്രമാണത്തെ ഒൎമ്മവെക്കെണ്ടു
ന്ന പെന്തെകൊസ്ത പെരുനാൾ അന്നും കൊയ്ത്ത തീൎന്ന വഴിപാ
ടിനെ കഴിക്കുന്നതല്ലാതെ പുളിപ്പുള്ള രണ്ട അപ്പങ്ങളെയും അൎപ്പി
ക്കും. ൩ കൂടാരനാൾ. അതിൽ ജനങ്ങൾ കുരുത്തൊല മുതലായ
സാധനങ്ങളെ കൊണ്ട കുടിലുകളെ ഉണ്ടാക്കി ഏഴുദിവസം സ
ഞ്ചാരികൾ എന്ന പൊലെ പാൎത്ത യഹൊവ തങ്ങളെ മരുഭൂമിയി
ൽ കൂടി രക്ഷിച്ച അവകാശ ദെശത്തിൽ ആക്കിയതിനെ ഒൎത്ത പ
റമ്പുകളിൽ ഉള്ള മുന്തിരിങ്ങാ മുതലായ അനുഭവങ്ങളെ എടുത്ത
തീൎന്നതിനാൽ സ്തുതിച്ച സന്തൊഷിക്കയും ചെയ്യും.

൨൬ ദുൎമ്മൊഹികളുടെ ശവക്കുഴികൾ.

ഇസ്രായെല്ക്കാർ ഏകദെശം ഒരു വൎഷം സീനായി മലയുടെ
താഴ്വരയിൽ പാൎത്ത പെസഹ പെരുനാൾ കൊണ്ടാടിയ ശെ
ഷം ഒരു ദിവസം സാക്ഷി കൂടാരത്തിൻ മീതെ ഇരുന്ന മെഘതൂ
ണ ഉയൎന്ന പാലും തെനും ഒഴുകുന്ന ദെശത്തെക്ക യാത്രയാകുവാ
ൻ ജനങ്ങൾ ഒരുങ്ങി സന്തൊഷത്തൊടെ പുറപ്പെട്ടു മൂന്നു ദിവ
സം മാത്രം സഞ്ചരിച്ചാറെ തളൎന്ന മിസ്രായ്മിൽനിന്ന കൂടെ വന്ന
ഹീനജനങ്ങൾ ഇറച്ചിയെ മൊഹിച്ച മുഷിച്ചലായപ്പോൾ ഇസ്ര
യെല്ക്കാരും സങ്കടപ്പെട്ട കരഞ്ഞു മാംസം എങ്ങിനെ കിട്ടും മിസ്രാ
യ്മിൽ വെറുതെ ലഭിച്ചതിന്ന മത്സ്യങ്ങളെയും വെള്ളരിക്കാകുമ്മട്ടി
ക്കാ ഉള്ളിമുതലായവറ്റെയും ഒൎക്കുന്നു ഇപ്പൊൾ ൟ മന്നാ അല്ലാ
തെ മറ്റൊന്നും കാണ്മാനില്ല. എന്ന പിറുപിറുത്ത പറഞ്ഞു. അ
പ്പൊൾ യഹൊവ നിങ്ങൾ കരഞ്ഞ ആഗ്രഹിച്ച പ്രകാരം നാളെ
മാംസത്തെ തരും നിങ്ങളുടെ നടുവിൽ ഇരിക്കുന്ന യഹോവയെ
വെറുത്തിട്ട ഞങ്ങൾ മിസ്രായ്മിൽനിന്ന പുറപ്പെട്ടു പൊന്നത എന്തി
ന്ന എന്ന പറഞ്ഞതിനാൽ ഒന്നും രണ്ടും പത്തും ഇരിവതും ദിവ
സം അല്ല ഒരു മാസം മുഴുവനും തന്നെ അറപ്പുവരുവൊളം മാം
സത്തെ ഭക്ഷിപ്പാറാക്കാം എന്ന കല്പിച്ചു. അതിന്ന മോശെ ൬ ലക്ഷം
ഭടന്മാരായ ൟ ജനത്തിന ഒരു മാസം മുഴുവനും ഇറച്ചിയുണ്ടാ
ക്കുന്നതെങ്ങിനെ എന്ന സംശയിച്ച പറഞ്ഞപ്പൊൾ യഹൊവ എ
ന്റെ കൈ കുറുകി പൊയൊ എൻ വാക്കിൻ പ്രകാരം വരു
മൊ ഇല്ലയൊ എന്നരുളിച്ചെയ്താറെ കാറ്റിനെ അയച്ച കടലിൽ
നിന്ന കാടക്കൂട്ടങ്ങളെ പാളയത്തിന്മെൽ വരുത്തി ചുറ്റും ഭൂമിയി
ൽനിന്ന രണ്ടു മുളം ഉയരത്തിൽ പറപ്പിച്ചു. ജനം രണ്ടു ദിവസം
മുഴുവനും കാടകളെ പിടിച്ചു കൂട്ടി ഭക്ഷിച്ച തീരും മുമ്പെ ഒരു
കഠിന ബാധ ഉണ്ടായി ഏറിയ ആളുകൾ മരിച്ചു അവരെ അവി
ടെ തന്നെ കുഴിച്ചിട്ടതിനാൽ ആ സ്ഥലത്തിന്ന മൊഹക്കുഴികൾ
എന്ന പെർ വരികയും ചെയ്തു.

൨൭. ഒറ്റുകാർ.

ഇസ്രയെല്ക്കാർ ഫരാൻ വനത്തിൽ എത്തിയപ്പൊൾ മൊശെ
ഒരൊ ഗൊത്രത്തിൽനിന്ന ഒരൊ ആളെ നിശ്ചയിച്ചു കനാൻ ദെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/36&oldid=179442" എന്ന താളിൽനിന്ന് ശേഖരിച്ചത്