ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ശത്ത ചെന്നു നൊക്കി ഗുണദൊഷങ്ങളെയും മനുഷ്യവിശെഷങ്ങ
ളെയും മറ്റും കണ്ടറിയെണ്ടതിന്ന പറഞ്ഞയച്ചു. അവർ തെക്കെ
അതിരിൽനിന്ന പുറപ്പെട്ട വടക്കെ അതിരൊളം സഞ്ചരിച്ചു ശൊ
ധന കഴിച്ചു മാതളപഴങ്ങളെയും അത്തിപ്പഴങ്ങളെയും തണ്ടിട്ടു
കെട്ടിയ മുന്തിരിങ്ങാകുലകളെയും കൂടെവഹിച്ച നാല്പതദിവസം
കഴിഞ്ഞശെഷം മടങ്ങി പാളയത്തിൽ വന്ന വൎത്തമാനം അറി
യിച്ച ഫലങ്ങളെയും കാണിച്ചു, നിങ്ങൾ ഞങ്ങളെ അയച്ച ദെശ
ത്തെക്ക ഞങ്ങൾ പൊയി വന്നു. അത നല്ലത തന്നെ അതിൽ പാ
ലും തെനും ഒഴുകുന്ന ഫലങ്ങളും ഇതാ എങ്കിലും അതിൽ പാൎക്കുന്ന
ജനങ്ങൾ വമ്പന്മാർ നഗരങ്ങൾക്കു വലിപ്പവും ഉറപ്പും വളരെ ഉ
ണ്ട അവിടെ ഉള്ള മലയന്മാരുടെ നെരെ നാം ചവറ്റിലകിളി
കൾ എത്രെ എന്നും മറ്റും പറഞ്ഞാറെ ജനങ്ങൾ എല്ലാവരും ഭ
യപ്പെട്ടു അയ്യൊ മിസ്രായ്മിൽ വെച്ച മരിച്ചു എങ്കിൽ കൊള്ളായിരു
ന്നു. നാം ഒരു പ്രമാണിയെ ഉണ്ടാക്കി മടങ്ങി പൊക എന്നും മ
റ്റും തങ്ങളിൽ സംസാരിച്ചു ഒറ്റുകാരായ യൊശുവായും കാലെ
ബും അപ്രകാരം അരുത ഭയം ഒട്ടും വെണ്ടാ യഹൊവ തുണയാ
യാൽ ആ ദെശക്കാരെ ജയിപ്പാൻ കഴിയും നിശ്ചയം എന്ന പറ
ഞ്ഞപ്പൊൾ ഇവരെ കല്ലെറിവിൻ എന്ന ജനസംഘമൊക്കയും
വിളിച്ച പറഞ്ഞാറെ യഹൊവയുടെ തെജസ്സ കൂടാരത്തിൽ പ്ര
കാശിച്ച ൟ ജനം എത്രത്തൊളം എന്നെ നിരസിക്കും ഞാൻ അ
വരുടെ ഇടയിൽ ചെയ്ത അടയാളങ്ങളെ കണ്ടിട്ട എന്നെ വിശ്വ
സിക്കാതെ ഇരിക്കും അവർ ഞാൻ കെൾക്കെ പറഞ്ഞ പ്രകാരം
തന്നെ ഞാൻ അവരൊട ചെയ്യും. അവർ എന്നെ പത്തു വട്ടം പ
രീക്ഷിച്ചതുകൊണ്ട അവർ ആരും വാഗ്ദത്ത ദെശത്തെ കാണുക ഇ
ല്ല നിശ്ചയം. കാലെബും യൊശുവും എന്നെ അനുസരിച്ചതി
നാൽ ആ ദെശത്തിൽ പ്രവെശിക്കും അല്ലാതെ ൨൦ വയസ്സിന്ന മെ
ല്പട്ടുള്ള എല്ലാവരും ൟ വനത്തിൽ തന്നെ മരിച്ചു വീഴും കവൎന്ന
പൊകും എന്ന പറഞ്ഞിട്ടുള്ള നിങ്ങടെ മക്കളെ നിങ്ങളുടെ ദൊ
ഷം നിമിത്തം ൪൦ സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ശെഷം
ഞാൻ കനാനിൽ വരുത്തി നിങ്ങൾ നിരസിച്ചതിനെ അനുഭവി
ക്കുമാറാക്കും എന്ന യഹൊവ കല്പിച്ചു. ജനങ്ങൾ മടങ്ങി ഒരൊ
സ്ഥലത്തിൽ പാൎത്ത ശിക്ഷയെ അനുഭവിക്കയും ചെയ്തു.

൨൮. ഇസ്രയെല്ക്കാരുടെ പിറുപിറുപ്പ.

അവർ ദൈവത്തിന്റെ വിധിയെ കെട്ടിട്ട മരുഭൂമിയിൽ
സഞ്ചരിച്ചപ്പൊൾ ലെവി ഗൊത്രത്തിൽ കൊൎഹ ദാതാൻ അബി
രാം ഇങ്ങിനെ മൂന്നു പ്രഭുക്കന്മാരും പ്രമാണികൾ ൨൫൦ പെരും
ദ്രൊഹം വിചാരിച്ചു കൂട്ടം കൂടി മൊശെ അഹരോൻ എന്നവരൊ
ട നിങ്ങളുടെ വാഴ്ച ഇപ്പൊൾ മതി സഭ എല്ലാവരും ശുദ്ധമുള്ളവ
ർ യഹൊവ അവരിൽ ഉണ്ട പിന്നെ നിങ്ങൾ യഹൊവയുടെ
സംഘത്തിന്മെൽ ഉയൎന്നുകൊള്ളുന്നത എന്ത എന്ന മത്സരിച്ചു പറ
ഞ്ഞപ്പൊൾ മൊശെ നിങ്ങൾ കലശങ്ങൾ എടുത്ത നാളെ ധൂപം
കാട്ടുവിൻ അപ്പൊൾ യഹൊവക്ക ബൊധിക്കുന്ന ആചാൎയ്യൻ ആർ
എന്ന തെളിയും എന്ന പറഞ്ഞത കെട്ട പിറ്റെനാൾ കൊൎഹ മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/37&oldid=179443" എന്ന താളിൽനിന്ന് ശേഖരിച്ചത്