ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

തലായവർ സഭയൊടും കൂടെ കൂടാരവാതില്ക്കൽനിന്നപ്പൊൾ യ
ഹൊവ ൟ മത്സരക്കാരുടെ ചുറ്റിൽനിന്ന മാറിനില്പിൻ ഞാൻ
അവരെ ക്ഷണത്തിൽ സംഹരിക്കും എന്ന കല്പിച്ച ശെഷം ഭൂമി
പിളൎന്ന അവരെയും അവരുടെ കൂടയുള്ളവരെയും സകല സമ്പ
ത്തുകളെയും വിഴുങ്ങികളഞ്ഞു പിന്നെ കൂടാരവാതുക്കൽ ധൂപം കാ
ണിക്കുന്ന ൨൫൦ പെരെയും അഗ്നി ദഹിപ്പിച്ചു ജനങ്ങൾ മൊശെ
അഹരൊന്മാരെ വെറുത്ത നിങ്ങൾ തന്നെ ഇവൎക്ക നാശം വരുത്തി
യത എന്ന പറഞ്ഞപ്പൊൾ യഹൊവായിൽനിന്ന ഒരു ബാധ പു
റപ്പെട്ട വന്ന ബാധിച്ച ൧൪൭൦൦ പെർ മരിക്കയും ചെയ്തു. അനന്ത
രം അവർ കദെശിൽ പാൎത്തു വെള്ളം ഇല്ലായ്ക കൊണ്ട മൊശെ അ
ഹരൊന്മാരൊട മത്സരിച്ചപ്പൊൾ യഹൊവ പ്രത്യക്ഷനായി ൟ
ജന സംഘം ഒക്കെയും കാണ്കെ നീ പാറയൊട പറെക എന്നാ
ൽ വെള്ളം ഒഴുകും എന്ന കല്പിച്ചു. അപ്രകാരം മൊശെയും അഹ
രൊനും അവരെ കൂട്ട യപ്പൊൾ മൊശെ കൈ ഉയൎത്തി ഹെ കല
ഹക്കാരെ ൟ പാറയിൽ നിന്ന നിങ്ങൾക്ക വെള്ളം പുറപ്പെടീക്കാ
മൊ എന്ന പറഞ്ഞു പാറയെ രണ്ടടിച്ചാറെ വെള്ളം വളരെ പു
റപ്പെട്ട ജനസംഘവും മൃഗങ്ങളും കുടിച്ചു പിന്നെ യഹൊവ അ
വരൊട നിങ്ങളും വിശ്വസിക്കാതെ സംശയിച്ചിട്ട എന്നെ ൟ
സഭയുടെ മുമ്പാകെ ബഹുമാനിക്കായ്കകൊണ്ട നിങ്ങൾ ഇവരെ
വാഗ്ദത്തദെശത്തെ പ്രവെശിപ്പിക്ക ഇല്ല എന്ന കല്പിച്ചു അന്നമുതൽ
ആ സ്ഥലത്തിന്ന വിവാദ വെള്ളം എന്ന പെർ വരികയും ചെയ്തു.
അവർ ൪൦ാം വൎഷത്തിൽ ഏദൊം രാജ്യം ചുറ്റി നടന്ന വലഞ്ഞ
സമയം ൟ വനത്തിൽ മരിപ്പാൻ ഞങ്ങളെ എന്തിന്ന കൂട്ടിക്കൊ
ണ്ട വന്നു അപ്പവും വെള്ളവും ഇല്ല. ൟ നിസ്സാര ഭക്ഷണത്തി
ൽ ഉഴപ്പ വരുന്നു എന്ന പിറുപിറുത്ത പറഞ്ഞപ്പൊൾ യഹൊ
വ ജനങ്ങളുടെ ഇടയിൽ സൎപ്പങ്ങളെ അയച്ചു അവ കടിച്ച വള
രെ ആളുകൾ മരിച്ചു അപ്പൊൾ അവർ വന്ന മൊശെയൊട ഞ
ങ്ങൾ പാപം ചെയ്തിരിക്കുന്നു ൟ സൎപ്പങ്ങളെ നീക്കെണ്ടതിന്ന നീ
യഹൊവയൊട അപെക്ഷിക്കെണമെ എന്ന പറഞ്ഞു മൊശെ അ
വൎക്ക വെണ്ടി പ്രാൎത്ഥിച്ചാറെ നീ സൎപ്പത്തെ വാൎത്തുണ്ടാക്കി കൊടി
മരത്തിന്മെൽ തൂക്കുക കടി ഏറ്റവർ അതിനെ നൊക്കുമ്പൊൾ
ജീവിക്കും എന്ന യഹൊവ കല്പനപ്രകാരം മൊശെ ചെമ്പുകൊ
ണ്ട സൎപ്പത്തെ തീൎത്ത കൊടി മെൽ തൂക്കിച്ചു അത നൊക്കിയവർ
എല്ലാവരും ജീവിക്കയും ചെയ്തു.

൨൯. ബിലയാം.

അനന്തരം ഇസ്രയെൽ പിന്നയും കനാൻ ദെശത്തിന്റെ
അതിൎക്ക അടുത്ത അമൊൎയ്യ രാജാവായ സീഹൊനെയും ബാശാ
നിൽ വാഴുന്ന ഒഗിനെയും ജയിച്ച യൎദൻ നദീ തീരത്തിൽ പാ
ളയം ഇറങ്ങി പാൎക്കുമ്പൊൾ മൊവാബ രാജാവായ ബാലാക്കമെ
സൊപതാമ്യയിൽ പാൎത്തുവരുന്ന ബിലയാം എന്ന ആഭിചാരക്കാ
രനെവിളിപ്പാൻ സമ്മാനങ്ങളൊടു കൂടെ ദൂതരെ അയച്ചു നീ വ
ന്ന എന്റെ നെരെ പാൎക്കുന്ന ൟ വലിയ ജനസംഘത്തെ ശ
പിക്കെണം എന്ന പറയിച്ചു പിന്നെ യഹൊവ രാത്രിയിൽ നീദൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/38&oldid=179444" എന്ന താളിൽനിന്ന് ശേഖരിച്ചത്