ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

തരൊട കൂടെ പൊകയും ഞാൻ അനുഗ്രഹിച്ച ജനത്തെ ശപി
ക്കയും അരുത എന്ന കല്പിച്ചത കെട്ട അവൻ കൂടെ പൊകാതെ ദൂ
തരെ വിട്ടയച്ചു. മൊവാബ രാജാവ രണ്ടാമതും ശ്രെഷ്ഠന്മാരെ
നിയൊഗിച്ചുവരെണം മാനവും ധനവും വളരെ ഉണ്ടാകും എ
ന്ന പറയിച്ചപ്പൊൾ ബിലയാം സമ്മതിച്ച കഴുത കയറി ശ്രെഷ്ഠ
ന്മാരൊട കൂടെ പുറപ്പെട്ടു പൊകുമ്പൊൾ യഹൊവയുടെ ദൂതൻ
വഴിക്കൽ അവനെ തടുത്തനിന്നു അവൻ വാൾ ധരിച്ച വഴിയി
ൽ നിൽക്കുന്നത കഴുത കണ്ട വയലിലെക്ക പൊയാറെ ബിലയാം
അടിച്ച വഴിക്കലാക്കി. കഴുത പിന്നെയും ദൂതനെ കണ്ടിട്ട വീണ
പ്പൊൾ ബിലയാം കൊപിച്ച അടി അധികം കൂട്ടിയാറെ കഴുത
അവനൊട നീ എന്നെ അടിപ്പാൻ ഞാൻ എന്ത ചെയ്തിരിക്കുന്നു
എന്ന മനുഷ്യവചനത്താൽ പറഞ്ഞു. അതിന്റെ ശെഷം ദൈ
വം ബിലയാമിന്റെ കണ്ണു തുറന്നു അവൻ വാൾ ഒങ്ങി നിൽക്കു
ന്ന ദൂതനെ കണ്ടു. രാജാവിന്റെ അടുക്കൽ പൊകുവാൻ ശങ്കി
ച്ചപ്പൊൾ ദൈവദൂതൻ നീ പൊക എങ്കിലും ഞാൻ പറയിക്കുന്ന
തു മാത്രമെ പറയാവു എന്ന കല്പിക്കയും ചെയ്തു.

ബിലയാം രാജാവിന്റെ അടുക്കൽ എത്തി ബലി കഴിച്ച അവ
നൊടു കൂടെ ഒരു മലമെൽ കരെറി ഇസ്രയേൽക്കാരെ കണ്ട
പ്പൊൾ ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങിനെ ശപിക്കും
ദൈവം വെറുക്കാത്തവനെ ഞാൻ എങ്ങിനെ വെറുക്കും അനുഗ്ര
ഹിപ്പാൻ ഇനിക്ക ലഭിച്ചിരിക്കുന്നു. അവൻ അനുഗ്രഹിച്ചും ഇരി
ക്കുന്നു ഇനിക്ക അതിനെ മാറ്റി കൂടാ എന്ന പറഞ്ഞ ഏഴുവട്ടം
അനുഗ്രഹിച്ചാറെ ബാലാക്ക ശപിപ്പാനായി ഞാൻ നിന്നെ വരു
ത്തി; ഇതാ നീ അവരെ മുറ്റും അനുഗ്രഹിച്ച നീ മടങ്ങിപൊ നി
ന്നെ മാനിപ്പാൻ ഇനിക്ക മനസ്സായി എങ്കിലും ദൈവം നിന്നെ
അതിൽനിന്ന മുടക്കി ഇരിക്കുന്നു എന്ന കല്പിച്ചപ്പൊൾ ബിലയാം
തന്റെ നാട്ടിലെക്ക തന്നെ തിരിച്ച പൊയി. അതിന്റെ ശെ
ഷം മൊവാബക്കാർ ഇസ്രയെല്ക്കാരൊട പട പൊരുതി തൊറ്റു
സൈന്യം എല്ലാം നശിച്ചുപൊകയും ചെയ്തു.

൩൦. മൊശയുടെ മരണം.

മിസ്രായ്മിൽനിന്ന പുറപ്പെട്ടുപൊയ പുരുഷന്മാരിൽ യൊശുവാ
വും കാലെബും ഒഴികെ എല്ലാവരും വനത്തിൽ വെച്ച മരിച്ചതി
ന്റെ ശെഷം യഹൊവ മൊശെയൊടു നീ അര കെട്ടി നെ
ബൊ മലമെൽ കരെറി ഞാൻ ഇസ്രയെല്ക്കാൎക്ക കൊടുക്കുന്ന ദെ
ശത്തെ നൊക്കുക കണ്ണാലെ നീ അതിനെ കാണും എങ്കിലും നീ
അതിലെക്ക പ്രവെശിക്ക ഇല്ല എന്ന കല്പിച്ചത കെട്ടാറെ മൊശെ
ദൈവം ചൈത കരുണാപ്രവൃത്തികൾ ഒക്കയും ജനത്തിന്ന ഒ
ൎമ്മ വരുത്തി എല്ലാ ന്യായങ്ങളെയും നിനപ്പിച്ച അനുസരിച്ചാൽ
അനുഗ്രഹവും അനുസരിയാതിരുന്നാൽ ശാപവും എന്ന രണ്ടിനെ
മുമ്പിൽ വച്ച യഹൊവ നിനക്ക നിന്റെ സഹൊദരന്മാരിൽനി
ന്ന എന്നൊട സമനായ ഒരു ദീൎഘദൎശിയെ ഉദിപ്പിക്കും അവനെ
ചെവികൊള്ളെണം എന്ന അറിയിച്ചാറെ മലമെൽ കരെറി വാ
ഗ്ദത്ത ദെശത്തെ കണ്ട ശെഷം മരിച്ചു ദൈവം തന്നെ അവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/39&oldid=179445" എന്ന താളിൽനിന്ന് ശേഖരിച്ചത്