ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ശവത്തെ ആരും അറിയാത്ത സ്ഥലത്ത അടക്കി. മരണ സമയ
ത്ത ൧൨൦ വയസ്സുള്ളവൻ എങ്കിലും കണ്ണുകൾ സൂക്ഷ്മത ചുരുങ്ങാതെ
യും ആരൊഗ്യം വിടാതെയും ഇരുന്നു. ഇസ്രയെലിന്റെ വാഴ്ച
നാളിൽ അവനെ പൊലെ മറ്റൊരു ദീൎഘദൎശി ഉണ്ടായില്ല.

൩൧. യൊശുവ.

യഹൊവ മൊശെയൊട ഇരുന്ന പ്രകാരം യൊശുവാവി
നൊട കൂടെ ഇരുന്നു മൊശെ ഇസ്രയെല്ക്കാരെ ചെങ്കടലൂടെ ന
ടത്തിയ പ്രകാരം തന്നെ അവൻ അവരെ യൎദൻ പുഴയെ കട
ത്തി ആചാൎയ്യർ ദൈവകല്പന അനുസരിച്ച സാക്ഷി പെട്ടകം
എടുത്ത ആ പുഴയിൽ ഇറങ്ങിയപ്പൊൾ വെള്ളം ഒഴിഞ്ഞുനിന്നു
താഴെ വെള്ളം വാൎന്നു ജനങ്ങൾ എല്ലാവരും കടന്ന തീൎന്നാറെ
പുഴ മുമ്പിലത്തെ പൊലെ തന്നെ ഒഴുകി. അതിന്റെ ശെഷം
അവർ ഉറപ്പുള്ള യരിഖൊ പട്ടണത്തിന സമീപിച്ച വളഞ്ഞുനി
ന്നാറെ യഹൊവ യൊശുവാവിനൊട ഇതാ ഞാൻ ൟ പട്ടണ
ത്തെയും രാജാവിനെയും നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു എന്ന
കല്പിച്ചു പിന്നെ ആചാൎയ്യന്മാർ സാക്ഷിപെട്ടിയെ എടുത്ത മുന്നട
ന്നും പടജ്ജനങ്ങൾ പിഞ്ചെന്നും കൊണ്ടു ഇങ്ങിനെ ൭ ദിവസം
പട്ടണത്തെ വലം വെച്ചു ൭ ദിവസത്തിൽ ആചാൎയ്യർ കാഹളങ്ങ
ളെ ഊതിയ ശെഷം യൊശുവാ ആൎത്തുകൊൾവിൻ ദൈവം ൟ
പട്ടണം നമുക്ക തന്നിരിക്കുന്നു എന്ന ജനത്തൊട കല്പിച്ചു അവ
ർ ആൎത്തുകൊണ്ട കാഹളം ഊതിയപ്പൊൾ പട്ടണത്തിന്റെ മതി
ലുകൾ ഇടിഞ്ഞു വീണ പുരുഷാരം എല്ലാം അകത്തുകടന്ന ജന
ങ്ങളെ വധിച്ച ഭവനങ്ങളെ ചുട്ടുകളകയും ചെയ്തു.

ഇപ്രകാരം ദൈവം ഇസ്രയെല്ക്കാൎക്ക തുണനിന്ന കനാൻ ദെ
ശത്തിലെ എല്ലാ രാജാക്കന്മാരും പ്രഭുക്കന്മാരും തൊറ്റുപൊകും
സമയം വരെ നായകനായ യൊശുവാവിനെ നടത്തി അവ
ന്റെ പണിയെ സാധിപ്പിച്ചു. അയലൂൻ താഴ്വരയിൽ പട സമ
ൎപ്പിച്ചു ശത്രുക്കൾ മുടിഞ്ഞുപൊകുവൊളം യൊശുവാവിന്റെ കല്പ
നയാൽ ആദിത്യചന്ദ്രന്മാർ അസ്തമിക്കാതെ നിന്നു അമൊൎയ്യർസം
ഹാരത്തിൽനിന്ന ഒടിപൊയപ്പൊൾ ദൈവം കല്മഴയെ പെയ്യിച്ച
അവരെ നിഗ്രഹിച്ചു ചില വൎഷത്തിന്നകം വാഗ്ദത്ത ദെശത്തെ
അടക്കി സ്വാധീനത്തിൽ ആക്കിയ ശെഷം യൊശുവാ അതിനെ
ദൈവകല്പനപ്രകാരം ൧൨ ഗൊത്രങ്ങൾക്ക വിഭാഗിച്ച കൊടുത്തു.
രൂബൻ-ഗാദ-പാതി മനശ്ശെ എന്ന രണ്ടരഗൊത്രക്കാർ യൎദൻന
ദി ഇക്കരെയുള്ള ദെശത്തിൽ വസിച്ചു. ശെഷിച്ച ഒമ്പതര ഗൊ
ങ്ങളും നദിയുടെ അക്കരെയുള്ള നാടെല്ലാം പ്രാപിച്ചു. ലെവി
ഗൊത്രത്തിന്ന ഭ്രമ്യവകാശം ഒട്ടും വരാതെ പാൎക്കെണ്ടതിന്ന ഓ
രൊ ഗൊത്രഭൂമിയിൽ ഒരൊ പട്ടണങ്ങൾ ലഭിച്ച ശെഷം സാ
ക്ഷി കൂടാരത്തെ ശിലൊ പട്ടണത്തിൽ സ്ഥാപിച്ച അവിടെ ത
ന്നെ സഭായൊഗവും മറ്റും ഉണ്ടാകയും ചെയ്തു.

യൊശുവാ പണി എല്ലാം തീൎത്ത ൧൧൦ വയസ്സായപ്പൊൾ ഇസ്ര
യെല്ക്കാരുടെ പ്രമാണികളെയും മുപ്പന്മാരെയും ശികെം പട്ടണ
ത്തിൽ വരുത്തി ദൈവം ചെയ്ത ഉപകാരങ്ങളെയുമെല്ലാം ഓൎമ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/40&oldid=179447" എന്ന താളിൽനിന്ന് ശേഖരിച്ചത്