ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

പെടുത്തി ദിവ്യകല്പനയെ ലംഘിക്കാതെ നിങ്ങൾ യഹൊവയെ
സ്നെഹിച്ചും ശങ്കിച്ചും എപ്പൊഴും മുഴുമനസ്സൊടെ സെവിപ്പിൻ അ
ന്യദൈവന്മാരെ സെവിക്ക മാനിക്കയും അരുത. യഹൊവാ അല്ലാ
തെ മറ്റൊരു ദൈവം നന്ന എന്നു തൊന്നിയാൽ ഇഷ്ടമ്പൊലെ
പ്രതിഷ്ഠിച്ചു, സെവിക്കാം ഞാനും കുഡുംബവും യഹോവയെ ത
ന്നെ സെവിക്കയെയുള്ളു എന്ന കല്പിച്ച തീൎന്നപ്പൊൾ ജനം എല്ലാം
യഹൊവയെ ഉപെക്ഷിച്ച അന്യദൈവങ്ങളെ സെവിപ്പാൻ ഒ
രുനാളും സംഗകി വരരുതെ എന്ന വിളിച്ച പറെകയും ചെയ്തു.

൩൨. ന്യായാധിപതിമാർ.

യൊശുവ മരിച്ച ശെഷം ഇസ്രായെൽക്കാർ ഞങ്ങൾ അന്യദൈ
വങ്ങളെ അല്ല യഹൊവയെതന്നെ സെവിക്കും എന്ന പറഞ്ഞവാ
ക്ക വെഗം മറന്ന ദൈവകല്പനയെ ലംഘിച്ച ഇഷ്ടം പൊലെ ഒ
രൊ ദെവകളെ പ്രതിഷ്ഠിച്ച പലവക മഹാ ദൊഷങ്ങളിൽ അ
കപ്പെട്ടുപൊയി അവർ ഇപ്രകാരമുള്ള അശുദ്ധവൃത്തികളെ നട
ത്തി കൊണ്ടിരുന്നപ്പൊൾ യഹൊവ അവരെ ശിക്ഷിച്ച ശത്രക്കളു
ടെ കയ്യിൽ ഏല്പിച്ചു. അവർ അടങ്ങി അനുതാപം ചെയ്ത ക്ഷമ
ചൊദിക്കുന്ന സമയം ദൈവം മനസ്സലിഞ്ഞ ന്യായാധിപതിമാരെ
നിൎമ്മിച്ചു. അവരെകൊണ്ട ശത്രുക്കളിൽനിന്ന രക്ഷ വരുത്തി ൟ
ന്യായാധിപതിമാർ ഏകദെശം ൩൦൦ വൎഷം ഇസ്രായെല്ക്കാരിൽ
വാണു ശത്രുക്കളെ അമൎത്ത കാൎയ്യാദികളെ നടത്തുകയും ചെയ്തു.

ഒരു സമയത്ത മിദ്യാനക്കാർ ഒട്ടകക്കൂട്ടങ്ങളൊട കൂടെ വന്ന രാ
ജ്യത്തിൽ പരന്നും ജനങ്ങളെ ഒടിച്ചും കൃഷികളെ നശിപ്പിച്ചും കു
ത്തികവൎന്നും ൭ വൎഷം ഇപ്രകാരം ചെയ്തു ഇസ്രയെല്ക്കാർ സങ്കട
പ്പെട്ടു യഹൊവയൊട അപെക്ഷിച്ചാറെ ഒരു ദൈവദൂതൻ മന
ശെകാരനായ ഗിദ്യൊന്നപ്രത്യക്ഷനായി ഹെ യുദ്ധവീരാ യഹൊ
വ നിന്റെ കൂടെ ഇരിക്കെണമെ. എന്ന പറഞ്ഞപ്പൊൾ ഗിദ്യൊ
ൻ യഹൊവ ഞങ്ങളൊട കൂടെ ഉണ്ടെങ്കിൽ ഇപ്രകാരം വരുമൊ
ഞങ്ങളുടെ പിതാക്കന്മാർ വൎണ്ണിച്ച അതിശയങ്ങൾ എവിടെനിന്ന
ചൊദിച്ചപ്പൊൾ യഹൊവ അവനിൽ കടാക്ഷിച്ചു ൟ ശക്തി
കൊണ്ടുതന്നെ മിദ്യാനക്കാരെ ജയിച്ച ഇസ്രയെല്ക്കാരെ രക്ഷിക്ക
ഞാൻ തന്നെ നിന്നെ അയക്കുന്നു എന്ന കല്പിച്ചാറെ ഗിദ്യൊൻഎ
ന്റെ സഹൊദരന്മാരിൽ ചെറിയവനും അല്പനുമായ ഞാൻ എന്തു
കൊണ്ട ഇസ്രയെല്ക്കാരെ രക്ഷിക്കും എന്ന പറഞ്ഞതിന്ന യഹൊ
വ ഞാൻ തൂണ നില്ക്കയാൽ മിദ്യാന സൈന്യങ്ങളെ ഒരാളെ
പൊലെ ജയിക്കും എന്ന കല്പിച്ചു. അനന്തരം ഗിദ്യൊൻ അഛ്ശ
ന്റെ ഭവനത്തൊട ചെൎന്ന ബാൾ ദെവന്റെ തറയെ നശിപ്പി
ച്ചു ബിംബത്തെ മുറിച്ചു കീറി വിറകാക്കി എന്നാറെ ജനങ്ങൾ
കൊപിച്ച അവനെ കൊല്ലുവാൻ നൊക്കിയപ്പൊൾ ഗിദ്യൊന്റെ
അഛ്ശൻ നിങ്ങൾ ൟ ബാൾ ദെവന്ന വെണ്ടി വ്യവഹരിക്കുന്നത
എന്തിന്ന അവൻ ദെവനായാൽ കാൎയ്യം താൻ നൊക്കട്ടെ എന്ന
പറഞ്ഞു അവരെ ശമിപ്പിച്ചു. പിന്നെ ഇസ്രായെല്ക്കാരെ ശത്രുവ
ശത്തിൽനിന്ന രക്ഷിക്കെണ്ടതിന്ന നിയൊഗം ദൈവത്തിൽനിന്നു
തന്നെയൊ എന്ന നിശ്ചയമായി അറിവാൻ ഗിദ്യൊൻ അടയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/41&oldid=179448" എന്ന താളിൽനിന്ന് ശേഖരിച്ചത്